ചങ്ങനാശേരി: സംസ്ഥാനത്തു പോലീസ് കമ്മീഷണറേറ്റ് തുടങ്ങാനുള്ള നീക്കത്തിൽനിന്നു സർക്കാർ പിന്തിരിയണമെന്നു കത്തോലിക്കാ കോണ്ഗ്രസ്. മജിസ്റ്റീരിയൽ അധികാരം കൂടി പോലീസ് സേനയിലേക്ക് എത്തിച്ചാൽ വഴിവിട്ട അധികാര പ്രയോഗത്തിനു ജനങ്ങൾ ഇരയാകേണ്ടി വരുമെന്ന ഭീതി നിലനിൽക്കുകയാണ്.
ക്രമസമാധാന പ്രശ്നം നിയന്ത്രണാതീതമാകുന്ന സന്ദർഭങ്ങളിൽ കൂടിയാലോചനകളിലൂടെ നടത്തേണ്ട ഇടപെടലുകൾ പോലീസിന് ഏകപക്ഷീയമായി പ്രയോഗിക്കാൻ വിട്ടുകൊടുക്കുന്നതു ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി ചൂണ്ടിക്കാണിച്ചു. ‘ഭരണകൂട - ഭീകരത’ ഇന്നു ജനങ്ങൾ നേരിടുന്ന വെല്ലുവിളികളിൽ പ്രധാനമാണെന്നും യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ. ജോസ് മുകളേൽ, ജനറൽ സെക്രട്ടറി രാജേഷ് ജോണ്, സിബി മുക്കാടൻ, സൈബി അക്കര, ആനീസ് ജോർജ്, ജോയി പാറപ്പുറം എന്നിവർ പ്രസംഗിച്ചു.
ക്രമസമാധാന പ്രശ്നം നിയന്ത്രണാതീതമാകുന്ന സന്ദർഭങ്ങളിൽ കൂടിയാലോചനകളിലൂടെ നടത്തേണ്ട ഇടപെടലുകൾ പോലീസിന് ഏകപക്ഷീയമായി പ്രയോഗിക്കാൻ വിട്ടുകൊടുക്കുന്നതു ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി ചൂണ്ടിക്കാണിച്ചു. ‘ഭരണകൂട - ഭീകരത’ ഇന്നു ജനങ്ങൾ നേരിടുന്ന വെല്ലുവിളികളിൽ പ്രധാനമാണെന്നും യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ. ജോസ് മുകളേൽ, ജനറൽ സെക്രട്ടറി രാജേഷ് ജോണ്, സിബി മുക്കാടൻ, സൈബി അക്കര, ആനീസ് ജോർജ്, ജോയി പാറപ്പുറം എന്നിവർ പ്രസംഗിച്ചു.