+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘അമ്മ’യിലെ ഭരണഘടനാ ഭേദഗതി മരവിപ്പിച്ചു

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്ന കരട് ഡബ്ല്യുസിസിയുടെ കടുത്ത എതിർപ്പിനെത്തു
‘അമ്മ’യിലെ ഭരണഘടനാ ഭേദഗതി മരവിപ്പിച്ചു
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്ന കരട് ഡബ്ല്യുസിസിയുടെ കടുത്ത എതിർപ്പിനെത്തുടർന്ന് മരവിപ്പിച്ചു. കരടു ഭേദഗതി കൊണ്ടുവന്ന ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരേ വിമൻ ഇൻ സിനിമാ കളക്ടീവ് അംഗങ്ങൾ രംഗത്തെത്തിയതോടെയാണു ഭേദഗതി നടപടി മരവിപ്പിക്കാൻ യോഗം തീരുമാനിച്ചത്. എതിർപ്പുകൾ ഡബ്ല്യുസിസി യോഗത്തിൽ രേഖാമൂലം നൽകി.

അതേസമയം, കരടു ഭേദഗതിയിൽ ചർച്ച ആവശ്യമുണ്ടെന്നു കണ്ടതിനാലാണു തത്കാലം ഭേദഗതി മരവിപ്പിക്കുന്നതെന്ന് അമ്മ പ്രസിഡന്‍റ് മോഹൻലാൽ പിന്നീടു പത്രസമ്മേളനത്തിൽ പറഞ്ഞു.

ഭരണഘടനാ ഭേദഗതികളെക്കുറിച്ചു വിശദമായ ചർച്ച നടത്തി. ചർച്ചകൾ ഇന്ന് അവസാനിക്കാതിരുന്നതിനാലാണു തത്കാലം ജനറൽ ബോഡി അവസാനിപ്പിച്ചത്. ഭരണഘടനാ ഭേദഗതിയെക്കുറിച്ചു വിശദമായ അഭിപ്രായങ്ങൾ ആർക്കും എഴുതി നൽകാം. അതെല്ലാം പരിഗണിക്കാനും ചർച്ച ചെയ്യാനും വേറെ ജനറൽബോഡി വിളിക്കും. അത് ഇനി അടുത്ത വർഷം മതിയോ അതോ പ്രത്യേക ജനറൽ ബോഡി വിളിക്കണോ എന്ന കാര്യം എക്സിക്യൂട്ടീവ് തീരുമാനിക്കുമെന്നും ഭാരവാഹികളിലൊരാളായ ഗണേഷ് കുമാർ പറഞ്ഞു.

രാജിവച്ച അംഗങ്ങൾക്ക് അമ്മയ്ക്ക് അപേക്ഷ എഴുതിത്തന്നാൽ മാത്രം തിരിച്ചുവരാം. അപേക്ഷ നൽകിയാൽ അംഗത്വ ഫീസില്ലാതെ തന്നെ തിരികെ വരാൻ കഴിയണമെന്ന് മമ്മൂട്ടി യോഗത്തിൽ ആവശ്യപ്പെട്ടു. ഇത് അംഗങ്ങൾ കൈയടിച്ച് അംഗീകരിച്ചു. ഇതിൽ അന്തിമ തീരുമാനം ഇനി എക്സിക്യൂട്ടീവാകും കൈക്കൊള്ളുക. യോഗത്തിൽ ’അമ്മ’യുടെ വക്താവായി മോഹൻലാലിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇനി മാധ്യമങ്ങളോട് ’അമ്മ’യ്ക്കു വേണ്ടി സംസാരിക്കുക മോഹൻലാലായിരിക്കുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു.