കട്ടപ്പന: ഛത്തീസ്ഗഡിൽ വീരമൃത്യു വരിച്ച സിആർപിഫ് ജവാൻ ഒ.പി. സാജു ഇനി ജ്വലിക്കുന്ന ഓർമ. നാടിന്റെ ധീരപുത്രനു അന്ത്യാഞ്ജലിയർപ്പിക്കാൻ ഇന്നലെ ആയിരങ്ങളാണ് എത്തിയത്. ശനിയാഴ്ച രാത്രിയോടെയാണ് മൃതദേഹം വെള്ളയാംകുടിയിലെ വീട്ടിലെത്തിച്ചത്. രാവിലെ കട്ടപ്പന ഗാന്ധി സ്ക്വയറിൽ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ നൂറുകണക്കിനാളുകൾ ആദരാഞ്ജലിയർപ്പിച്ചു. തുടർന്ന് മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി വീട്ടിൽ എത്തിച്ചു.
സിആർപിഎഫും കേരള പോലീസും സല്യൂട്ട് നൽകി. മൃതദേഹത്തിൽ അണിഞ്ഞിരുന്ന ദേശീയപതാക ഭാര്യ സുജയും കുടുംബാംഗങ്ങളും ഏറ്റുവാങ്ങി. മകൻ അജയ് ചിതയ്ക്ക് തീകൊളുത്തിയതോടെ സിആർപിഎഫ് ജവാൻമാർ ആചാരവെടി മുഴക്കി ധീരജവാന് യാത്രാമൊഴി നൽകി.
രാജാക്കാട് മുക്കുടിൽ ഒറോലിക്കൽ പരേതനായ പാപ്പന്റെയും തങ്കമ്മയുടെയും മകനാണ് സാജു.
ഭാര്യ: സുജ ഇരട്ടയാർ കടവൻകുന്നേൽ കുടുംബാംഗം. മകൻ അജയ് ചങ്ങനാശേരി എൻഎസ്എസ് കോളജിലെ ബിരുദ വിദ്യാർഥിയും മകൾ ആര്യനന്ദ വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയുമാണ്. പത്തുവർഷമായി സാജുവും കുടുംബവും വെള്ളയാംകുടിയാലാണ് താമസം.
സിആർപിഎഫും കേരള പോലീസും സല്യൂട്ട് നൽകി. മൃതദേഹത്തിൽ അണിഞ്ഞിരുന്ന ദേശീയപതാക ഭാര്യ സുജയും കുടുംബാംഗങ്ങളും ഏറ്റുവാങ്ങി. മകൻ അജയ് ചിതയ്ക്ക് തീകൊളുത്തിയതോടെ സിആർപിഎഫ് ജവാൻമാർ ആചാരവെടി മുഴക്കി ധീരജവാന് യാത്രാമൊഴി നൽകി.
രാജാക്കാട് മുക്കുടിൽ ഒറോലിക്കൽ പരേതനായ പാപ്പന്റെയും തങ്കമ്മയുടെയും മകനാണ് സാജു.
ഭാര്യ: സുജ ഇരട്ടയാർ കടവൻകുന്നേൽ കുടുംബാംഗം. മകൻ അജയ് ചങ്ങനാശേരി എൻഎസ്എസ് കോളജിലെ ബിരുദ വിദ്യാർഥിയും മകൾ ആര്യനന്ദ വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയുമാണ്. പത്തുവർഷമായി സാജുവും കുടുംബവും വെള്ളയാംകുടിയാലാണ് താമസം.