അധികാര വികേന്ദ്രീകരണത്തെപ്പറ്റിയും പഞ്ചായത്തുകളെയും നഗരസഭകളെയും ശക്തിപ്പെടുത്തേണ്ട തിന്റെ ആവശ്യകതയെപ്പറ്റിയും വാതോരാതെ പ്രസംഗിക്കുന്ന സിപിഎമ്മും ഇടതുമുന്നണിയും അവയുടെ കഴുത്തു ഞെരിക്കുകയും ശ്വാസം മുട്ടിക്കുകയുമാണിപ്പോൾ ചെയ്യുന്നത്. അടുത്ത കാലത്തൊന്നുമുണ്ടാകാത്ത സാന്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാന സർക്കാർ പ്രാദേശിക സർക്കാരുകളെ തള്ളിയിട്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും നഗര സഭകളുടെയും വികസനപ്രവർത്തനങ്ങൾ പാടെ സ്തംഭിച്ചു പോവുന്ന ദുരവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
കെടുകാര്യസ്ഥതയും ധൂർത്തും പിടിപ്പില്ലായ്മയും കാരണം സംസ്ഥാന സർക്കാർ വരുത്തി വച്ച വൻ സാന്പത്തിക പ്രതിസന്ധിയുടെ തിക്തഫലം തദ്ദേശ സ്ഥാപനങ്ങളുടെ തലയിൽ അടിച്ചേല്പിക്കുകയാണ് സർക്കാർ. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കടക്കുകയാണ്. അതിന്റെ മുന്നോടിയായി കെപിസിസിയുടെ ആഭിമുഖ്യത്തിൽ കോണ്ഗ്രസിന്റെ ഗ്രാമ, ബ്ളോക്ക്, ജില്ലാ തല ജനപ്രതിനിധികളും മുനിസിപ്പൽ കോർപറേഷൻ ജനപ്രതിനിധികളും ഇന്നു നിയമസഭയിലേക്ക് മാർച്ച് നടത്തും.
കഴിഞ്ഞ വർഷം (2018-19) ചെയ്തു തീർത്ത പണികൾക്കുള്ള തുക പോലും ഈ വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്ന് എടുത്തു നൽകണമെന്ന തഗ്ലക് പരിഷ്കാരമാണ് ധനകാര്യ മന്ത്രിയും ധനകാര്യ വകുപ്പും ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. സാധാരണ സാന്പത്തിക വർഷം അവസാനിക്കുന്പോൾ ട്രഷറികൾ അധിക സമയം തുറന്നുവച്ച് ബില്ലുകൾ മാറ്റിക്കൊടുക്കുകയാണ് പതിവ്. സാന്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31 അർധരാത്രി വരെ ട്രഷറികൾ തുറന്ന് വച്ച് അവസാന നിമിഷം വരെ എത്തുന്ന ബില്ലുകൾ പാസാക്കി പണം നൽകിയിരുന്നു. മാർച്ച് 31 നും പണി പൂർത്തിയാവാത്ത പദ്ധതികളെ സ്പിൽ ഓവറാക്കി അടുത്ത സാന്പത്തിക വർഷം പണി തുടരാൻ അനുവദിക്കുകയും അവയ്ക്കു പ്രത്യേക ഫണ്ട് നൽകുകയുമാണ് ചെയ്തു പോന്നിരുന്നത്. അതാത് വർഷത്തെ പദ്ധതി തുക ലാപ്സായി പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്തുവന്നിരുന്നത്.
പക്ഷേ ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം എല്ലാം തകിടംമറിച്ചു. കഴിഞ്ഞ സാന്പത്തിക വർഷമാകട്ടെ രൂക്ഷമായ സാന്പത്തിക പ്രതിസന്ധി കാരണം കടുത്ത ട്രഷറി നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരുന്നത്. ഈ ജനുവരി ആദ്യം മുതൽ പൂർത്തിയാക്കിയ പണികൾക്കുള്ള ബില്ലുകളൊന്നും യഥാസമയം മാറ്റിക്കൊടുത്തിരുന്നില്ല. മാർച്ച് അവസാന വാരത്തോടെ സാന്പത്തിക പ്രതിസന്ധി മൂർച്ഛിച്ചു. ഫലത്തിൽ ട്രഷറികൾ പൂട്ടിയിടുന്ന അവസ്ഥ വന്നു. മാർച്ച് 25 ന് ശേഷം ട്രഷറിയിൽ സമർപ്പിച്ച ബില്ലുകളെല്ലാം ക്യൂവിലാക്കി നിർത്തി. അവയ്ക്കൊന്നും പണം നൽകിയില്ല. അവ ക്യൂവിൽ നിന്നു തന്നെ സാന്പത്തിക വർഷത്തെ അവസാന ദിവസമെന്ന മാർച്ച് 31 ന്റെ ലക്ഷ്മണ രേഖ കടന്നുപോയി.
പിന്നീട് വിചിത്രമായ നടപടിയാണ് സർക്കാർ കൈക്കൊണ്ട ത്. കഴിഞ്ഞ വർഷത്തെ ഈ ബില്ലുകൾ മാറുന്പോൾ ഈ സാന്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നു തുക തട്ടിക്കിഴിക്കാൻ സർക്കാർ ഉത്തരവിട്ടു. ഇതു ശരിയായ നടപടി അല്ല. കഴിഞ്ഞ സാന്പത്തിക വർഷം പണി പൂർത്തിയാക്കി ബില്ലുകൾ നൽകുകയും എന്നാൽ സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധി കാരണം പണം കിട്ടാതെ പോയതുമായ ബില്ലുകൾ കഴിഞ്ഞ വർഷത്തെ ഫണ്ടിൽ നിന്നാണ് നൽകേണ്ട ത്. അല്ലെങ്കിൽ അതിന് പ്രത്യേക ഫണ്ട് അനുവദിക്കണം. അതിനുപകരം ഈ സാന്പത്തിക വർഷത്തെ (2019-20) തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതത്തിൽ നിന്ന് കൈയിട്ട് വാരുന്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ ഈ വർഷത്തെ പദ്ധതികളാണ് പാളം തെറ്റുന്നത്.
സർക്കാരിന്റെ വീഴ്ചയ്ക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിഴ മൂളേണ്ടിവരുന്നു. കഴിഞ്ഞ വർഷത്തെ പണികൾക്കുള്ള പണം ഈ വർഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നെടുത്തു കൊടുക്കാൻ സർക്കാരിനോ ധനകാര്യ മന്ത്രിക്കോ അധികാരമില്ല.
ഇതിന് പുറമെയാണ് സ്പിൽ ഓവർ പദ്ധതികളുടെ കാര്യത്തിൽ സർക്കാർ കാണിച്ച സർക്കസ്. അതാതു സാന്പത്തിക വർഷം പണി പൂർത്തീകരിക്കാൻ കഴിയാതെ പോവുന്ന പദ്ധതികൾ അവിടെ വച്ച് മുടങ്ങിപ്പോകാതിരിക്കാനാണ് സ്പിൽഓവർ പദ്ധതികളാക്കി മാറ്റി അടുത്ത വർഷം പണി തുടരാൻ അനുവദിക്കുന്നത്. അതിനുള്ള തുക ഇലക്ട്രോണിക് ലഡ്ജറിലേക്ക് (ഇലാംസ്) മാറ്റി പ്രത്യേകമായി സൂക്ഷിക്കുകയും പണി തീരുന്ന മുറയ്ക്ക് നൽകുകയുമാണ് യുഡിഎഫ് സർക്കാർ ചെയ്തുവന്നത്. 2015- 16 ൽ യു ഡി എഫ് സർക്കാർ സദുദ്ദേശ്യത്തോടുകൂടിയാണ് ഇ ലാംസ് സന്പ്രദായം എന്ന ഇലട്രോണിക്സ് ലെഡ്ജർ സന്പ്രദായം കൊണ്ട ുവന്നത്. മാർച്ച് 31 ന് മുന്പ് പണം ചിലവഴിക്കാത്തത് കൊണ്ടു മാത്രം ഒരു പദ്ധതി ലാപ്സ് ആകാതിരിക്കാനായിരുന്നു ഇത്.
സെപ്തംബറിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് ഉറപ്പുള്ള പദ്ധതികളുടെ പണമാണ് ഇങ്ങനെ മാറ്റി സൂക്ഷിക്കുന്നത്. പണി പൂർത്തിയാക്കുന്നതിനസരിച്ച് ഈ തുക റിലീസ് ചെയ്യും. എന്നാൽ, ഇടതു മുന്നണി സർക്കാർ അധികാരത്തിലേറിയതോടെ ഇതും തകിടം മറിച്ചു. പൂർത്തിയാവാത്ത പദ്ധതികൾ സ്പിൽ ഓവറായി അടുത്ത വർഷം തുടരാൻ അനുവദിച്ചെങ്കിലും അതിനുള്ള തുകയിൽ 20% കഴിഞ്ഞുള്ളത് ഈ വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നെടുക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വൻ തോതിൽ ശോഷിക്കുന്ന അവസ്ഥ വന്നു ചേർന്നു. തനത് വർഷത്തെ പണികളൊന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഇതോടെ ഉണ്ടായത്.
ലൈഫ് പദ്ധതിക്ക് വേണ്ടി 20% തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്ന് നേരത്തെ തന്നെ സർക്കാർ നിർബന്ധപൂർവം വെട്ടിക്കുറച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും കവർന്നെടുക്കുകയാണ് ഇത് വഴി സർക്കാർ ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭവന നിർമാണ പദ്ധതികൾ നിലച്ചു എന്ന് മാത്രമല്ല സർക്കാരിന് ലൈഫ് പദ്ധതി കാര്യക്ഷമമായി നടത്താനും കഴിഞ്ഞില്ല. ഇപ്പോഴും ടേക്ക് ഓഫ് ചെയ്യാതെ അത് മുടന്തിക്കിടക്കുന്നു.
ആകെ നോക്കുന്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ ഈ വർഷത്തെ 50 ശതമാനത്തിലേറെ പ്ലാൻ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയാണ് സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ 2019- 20 വർഷത്തെ വാർഷിക പദ്ധതിക്ക് 2018 ഡിസംബർ 31നകം അംഗീകാരം വാങ്ങണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾ 2018 ഓക്ടോബർ 2 മുതൽ തന്നെ പദ്ധതി രൂപീകരണ പ്രവർത്തനം ആരംഭിച്ചു. പദ്ധതികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ തന്നെ ജില്ലാ ആസൂത്രണ സമിതികളുടെ അംഗീകാരവും വാങ്ങി.
2019 ജനുവരി മാസത്തിൽ ഗ്രാമസഭകളും വാർഡ് സഭകളും 2019-20 ചേർന്ന് വർഷത്തേക്കുള്ള വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്ന ദിവസം തന്നെ പദ്ധതി പ്രവർത്തനം ആരംഭിക്കാവുന്ന തരത്തിലാണ് എല്ലാം ആസൂത്രണം ചെയ്തിരുന്നത്. അപ്പോഴാണ് സർക്കാർ എല്ലാം തകിടംമറിച്ചുകൊണ്ട് തലതിരിഞ്ഞ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. സ്പിൽ ഓവർതുകയുടെ 20% കൂടെ വകയിരുത്തി പദ്ധതി പുനർനിർണയിച്ച് വീണ്ടും ഡിപിസി അംഗീകാരം വാങ്ങണമെന്നാണ് സർക്കാർ ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. ഇതോടെ പദ്ധതി പൂർണമായി പൊളിച്ചു പണിയേണ്ട അവസ്ഥ വന്നു ചേർന്നിരിക്കുകയാണ്.
പദ്ധതി തുക കുറഞ്ഞതോടെ ഈ സാന്പത്തിക വർഷം വികസന പ്രവർത്തനങ്ങൾ നടത്താനാവാത്ത ദുരവസ്ഥയിൽ തദ്ദേശ സ്ഥാപനങ്ങൾ എത്തിച്ചേർന്നു. ഇതോടെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള പദ്ധതികൾ പോലും ഉപേക്ഷിക്കേണ്ട അവസ്ഥ വന്നു. നേരത്തെ അപേക്ഷ സമർപ്പിച്ച് ഗ്രാമസഭകളുടെയും വാർഡ് സഭകളുടെയും അംഗീകാരവും വാങ്ങി കാത്തിരിക്കുന്ന ഗുണഭോക്താക്കൾക്ക് അവ നിഷേധിക്കപ്പെടും.
പ്രാദേശിക ആവശ്യം പരിഗണിച്ച് പദ്ധതികൾ തയാറാക്കുന്നതിൽ സർക്കാർ നേരത്തെ തന്നെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. സർക്കാർ അനുവദിക്കുന്നതിൽ 80% തുകയും എങ്ങനെ ചെലവഴിക്കണമെന്ന്സർക്കാർ തന്നെ നിശ്ചിക്കുകയാണ്. വിവിധ മരാമത്ത് പണികൾക്കും കുടിവെള്ള പദ്ധതികൾക്കും ധനകാര്യ കമ്മീഷൻ ഗ്രാന്റും തനത് ഫണ്ടും മാത്രമാണ് ഉപയോഗിക്കാനാവുക. തനത് വരുമാനം കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങൾക്ക ്ഇത്തരം പണികൾ ഏറ്റെടുക്കാനേ കഴിയാത്ത അവസ്ഥയാണ്. പദ്ധതി രൂപീകരണത്തിന് തദ്ദേശ സഥാപനങ്ങളുടെ അധികാരം കവരുന്നതോടെ അധികാര വികേന്ദ്രീകരണം അട്ടിമറിക്കപ്പെടുകയും അധികാര കേന്ദ്രീകരണത്തിന് വഴി ഒരുങ്ങുകയുമാണ് ചെയ്യുന്നത്.
തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള അഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശകളും സർക്കാർ അട്ടിമറിച്ചിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന ജനറൽ പർപ്പസ് ഫണ്ട്, മെയിന്റനൻസ് ഫണ്ട് എന്നിവ അതത് വർഷത്തെ നികുതി വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നൽകണമെന്നതായിരുന്നു പ്രധാന ശിപാർശ. എന്നാൽ ഇതുമാറ്റി രണ്ടു വർഷത്തിനു മുമ്പുള്ള നികുതി വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ ഫണ്ടുകൾ നൽകുന്നത്. പ്രതിപക്ഷത്തായിരിക്കെ പറയുന്നതിനു കടകവിരുദ്ധമാണ് ഇടതുമുന്നണി അധികാരത്തിൽ വരുന്പോഴത്തെ നടപടികൾ.
രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)
കെടുകാര്യസ്ഥതയും ധൂർത്തും പിടിപ്പില്ലായ്മയും കാരണം സംസ്ഥാന സർക്കാർ വരുത്തി വച്ച വൻ സാന്പത്തിക പ്രതിസന്ധിയുടെ തിക്തഫലം തദ്ദേശ സ്ഥാപനങ്ങളുടെ തലയിൽ അടിച്ചേല്പിക്കുകയാണ് സർക്കാർ. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കടക്കുകയാണ്. അതിന്റെ മുന്നോടിയായി കെപിസിസിയുടെ ആഭിമുഖ്യത്തിൽ കോണ്ഗ്രസിന്റെ ഗ്രാമ, ബ്ളോക്ക്, ജില്ലാ തല ജനപ്രതിനിധികളും മുനിസിപ്പൽ കോർപറേഷൻ ജനപ്രതിനിധികളും ഇന്നു നിയമസഭയിലേക്ക് മാർച്ച് നടത്തും.
കഴിഞ്ഞ വർഷം (2018-19) ചെയ്തു തീർത്ത പണികൾക്കുള്ള തുക പോലും ഈ വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്ന് എടുത്തു നൽകണമെന്ന തഗ്ലക് പരിഷ്കാരമാണ് ധനകാര്യ മന്ത്രിയും ധനകാര്യ വകുപ്പും ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. സാധാരണ സാന്പത്തിക വർഷം അവസാനിക്കുന്പോൾ ട്രഷറികൾ അധിക സമയം തുറന്നുവച്ച് ബില്ലുകൾ മാറ്റിക്കൊടുക്കുകയാണ് പതിവ്. സാന്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31 അർധരാത്രി വരെ ട്രഷറികൾ തുറന്ന് വച്ച് അവസാന നിമിഷം വരെ എത്തുന്ന ബില്ലുകൾ പാസാക്കി പണം നൽകിയിരുന്നു. മാർച്ച് 31 നും പണി പൂർത്തിയാവാത്ത പദ്ധതികളെ സ്പിൽ ഓവറാക്കി അടുത്ത സാന്പത്തിക വർഷം പണി തുടരാൻ അനുവദിക്കുകയും അവയ്ക്കു പ്രത്യേക ഫണ്ട് നൽകുകയുമാണ് ചെയ്തു പോന്നിരുന്നത്. അതാത് വർഷത്തെ പദ്ധതി തുക ലാപ്സായി പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്തുവന്നിരുന്നത്.
പക്ഷേ ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം എല്ലാം തകിടംമറിച്ചു. കഴിഞ്ഞ സാന്പത്തിക വർഷമാകട്ടെ രൂക്ഷമായ സാന്പത്തിക പ്രതിസന്ധി കാരണം കടുത്ത ട്രഷറി നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരുന്നത്. ഈ ജനുവരി ആദ്യം മുതൽ പൂർത്തിയാക്കിയ പണികൾക്കുള്ള ബില്ലുകളൊന്നും യഥാസമയം മാറ്റിക്കൊടുത്തിരുന്നില്ല. മാർച്ച് അവസാന വാരത്തോടെ സാന്പത്തിക പ്രതിസന്ധി മൂർച്ഛിച്ചു. ഫലത്തിൽ ട്രഷറികൾ പൂട്ടിയിടുന്ന അവസ്ഥ വന്നു. മാർച്ച് 25 ന് ശേഷം ട്രഷറിയിൽ സമർപ്പിച്ച ബില്ലുകളെല്ലാം ക്യൂവിലാക്കി നിർത്തി. അവയ്ക്കൊന്നും പണം നൽകിയില്ല. അവ ക്യൂവിൽ നിന്നു തന്നെ സാന്പത്തിക വർഷത്തെ അവസാന ദിവസമെന്ന മാർച്ച് 31 ന്റെ ലക്ഷ്മണ രേഖ കടന്നുപോയി.
പിന്നീട് വിചിത്രമായ നടപടിയാണ് സർക്കാർ കൈക്കൊണ്ട ത്. കഴിഞ്ഞ വർഷത്തെ ഈ ബില്ലുകൾ മാറുന്പോൾ ഈ സാന്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നു തുക തട്ടിക്കിഴിക്കാൻ സർക്കാർ ഉത്തരവിട്ടു. ഇതു ശരിയായ നടപടി അല്ല. കഴിഞ്ഞ സാന്പത്തിക വർഷം പണി പൂർത്തിയാക്കി ബില്ലുകൾ നൽകുകയും എന്നാൽ സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധി കാരണം പണം കിട്ടാതെ പോയതുമായ ബില്ലുകൾ കഴിഞ്ഞ വർഷത്തെ ഫണ്ടിൽ നിന്നാണ് നൽകേണ്ട ത്. അല്ലെങ്കിൽ അതിന് പ്രത്യേക ഫണ്ട് അനുവദിക്കണം. അതിനുപകരം ഈ സാന്പത്തിക വർഷത്തെ (2019-20) തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതത്തിൽ നിന്ന് കൈയിട്ട് വാരുന്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ ഈ വർഷത്തെ പദ്ധതികളാണ് പാളം തെറ്റുന്നത്.
സർക്കാരിന്റെ വീഴ്ചയ്ക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിഴ മൂളേണ്ടിവരുന്നു. കഴിഞ്ഞ വർഷത്തെ പണികൾക്കുള്ള പണം ഈ വർഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നെടുത്തു കൊടുക്കാൻ സർക്കാരിനോ ധനകാര്യ മന്ത്രിക്കോ അധികാരമില്ല.
ഇതിന് പുറമെയാണ് സ്പിൽ ഓവർ പദ്ധതികളുടെ കാര്യത്തിൽ സർക്കാർ കാണിച്ച സർക്കസ്. അതാതു സാന്പത്തിക വർഷം പണി പൂർത്തീകരിക്കാൻ കഴിയാതെ പോവുന്ന പദ്ധതികൾ അവിടെ വച്ച് മുടങ്ങിപ്പോകാതിരിക്കാനാണ് സ്പിൽഓവർ പദ്ധതികളാക്കി മാറ്റി അടുത്ത വർഷം പണി തുടരാൻ അനുവദിക്കുന്നത്. അതിനുള്ള തുക ഇലക്ട്രോണിക് ലഡ്ജറിലേക്ക് (ഇലാംസ്) മാറ്റി പ്രത്യേകമായി സൂക്ഷിക്കുകയും പണി തീരുന്ന മുറയ്ക്ക് നൽകുകയുമാണ് യുഡിഎഫ് സർക്കാർ ചെയ്തുവന്നത്. 2015- 16 ൽ യു ഡി എഫ് സർക്കാർ സദുദ്ദേശ്യത്തോടുകൂടിയാണ് ഇ ലാംസ് സന്പ്രദായം എന്ന ഇലട്രോണിക്സ് ലെഡ്ജർ സന്പ്രദായം കൊണ്ട ുവന്നത്. മാർച്ച് 31 ന് മുന്പ് പണം ചിലവഴിക്കാത്തത് കൊണ്ടു മാത്രം ഒരു പദ്ധതി ലാപ്സ് ആകാതിരിക്കാനായിരുന്നു ഇത്.
സെപ്തംബറിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് ഉറപ്പുള്ള പദ്ധതികളുടെ പണമാണ് ഇങ്ങനെ മാറ്റി സൂക്ഷിക്കുന്നത്. പണി പൂർത്തിയാക്കുന്നതിനസരിച്ച് ഈ തുക റിലീസ് ചെയ്യും. എന്നാൽ, ഇടതു മുന്നണി സർക്കാർ അധികാരത്തിലേറിയതോടെ ഇതും തകിടം മറിച്ചു. പൂർത്തിയാവാത്ത പദ്ധതികൾ സ്പിൽ ഓവറായി അടുത്ത വർഷം തുടരാൻ അനുവദിച്ചെങ്കിലും അതിനുള്ള തുകയിൽ 20% കഴിഞ്ഞുള്ളത് ഈ വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നെടുക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വൻ തോതിൽ ശോഷിക്കുന്ന അവസ്ഥ വന്നു ചേർന്നു. തനത് വർഷത്തെ പണികളൊന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഇതോടെ ഉണ്ടായത്.
ലൈഫ് പദ്ധതിക്ക് വേണ്ടി 20% തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്ന് നേരത്തെ തന്നെ സർക്കാർ നിർബന്ധപൂർവം വെട്ടിക്കുറച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും കവർന്നെടുക്കുകയാണ് ഇത് വഴി സർക്കാർ ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭവന നിർമാണ പദ്ധതികൾ നിലച്ചു എന്ന് മാത്രമല്ല സർക്കാരിന് ലൈഫ് പദ്ധതി കാര്യക്ഷമമായി നടത്താനും കഴിഞ്ഞില്ല. ഇപ്പോഴും ടേക്ക് ഓഫ് ചെയ്യാതെ അത് മുടന്തിക്കിടക്കുന്നു.
ആകെ നോക്കുന്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ ഈ വർഷത്തെ 50 ശതമാനത്തിലേറെ പ്ലാൻ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയാണ് സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ 2019- 20 വർഷത്തെ വാർഷിക പദ്ധതിക്ക് 2018 ഡിസംബർ 31നകം അംഗീകാരം വാങ്ങണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾ 2018 ഓക്ടോബർ 2 മുതൽ തന്നെ പദ്ധതി രൂപീകരണ പ്രവർത്തനം ആരംഭിച്ചു. പദ്ധതികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ തന്നെ ജില്ലാ ആസൂത്രണ സമിതികളുടെ അംഗീകാരവും വാങ്ങി.
2019 ജനുവരി മാസത്തിൽ ഗ്രാമസഭകളും വാർഡ് സഭകളും 2019-20 ചേർന്ന് വർഷത്തേക്കുള്ള വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്ന ദിവസം തന്നെ പദ്ധതി പ്രവർത്തനം ആരംഭിക്കാവുന്ന തരത്തിലാണ് എല്ലാം ആസൂത്രണം ചെയ്തിരുന്നത്. അപ്പോഴാണ് സർക്കാർ എല്ലാം തകിടംമറിച്ചുകൊണ്ട് തലതിരിഞ്ഞ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. സ്പിൽ ഓവർതുകയുടെ 20% കൂടെ വകയിരുത്തി പദ്ധതി പുനർനിർണയിച്ച് വീണ്ടും ഡിപിസി അംഗീകാരം വാങ്ങണമെന്നാണ് സർക്കാർ ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. ഇതോടെ പദ്ധതി പൂർണമായി പൊളിച്ചു പണിയേണ്ട അവസ്ഥ വന്നു ചേർന്നിരിക്കുകയാണ്.
പദ്ധതി തുക കുറഞ്ഞതോടെ ഈ സാന്പത്തിക വർഷം വികസന പ്രവർത്തനങ്ങൾ നടത്താനാവാത്ത ദുരവസ്ഥയിൽ തദ്ദേശ സ്ഥാപനങ്ങൾ എത്തിച്ചേർന്നു. ഇതോടെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള പദ്ധതികൾ പോലും ഉപേക്ഷിക്കേണ്ട അവസ്ഥ വന്നു. നേരത്തെ അപേക്ഷ സമർപ്പിച്ച് ഗ്രാമസഭകളുടെയും വാർഡ് സഭകളുടെയും അംഗീകാരവും വാങ്ങി കാത്തിരിക്കുന്ന ഗുണഭോക്താക്കൾക്ക് അവ നിഷേധിക്കപ്പെടും.
പ്രാദേശിക ആവശ്യം പരിഗണിച്ച് പദ്ധതികൾ തയാറാക്കുന്നതിൽ സർക്കാർ നേരത്തെ തന്നെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. സർക്കാർ അനുവദിക്കുന്നതിൽ 80% തുകയും എങ്ങനെ ചെലവഴിക്കണമെന്ന്സർക്കാർ തന്നെ നിശ്ചിക്കുകയാണ്. വിവിധ മരാമത്ത് പണികൾക്കും കുടിവെള്ള പദ്ധതികൾക്കും ധനകാര്യ കമ്മീഷൻ ഗ്രാന്റും തനത് ഫണ്ടും മാത്രമാണ് ഉപയോഗിക്കാനാവുക. തനത് വരുമാനം കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങൾക്ക ്ഇത്തരം പണികൾ ഏറ്റെടുക്കാനേ കഴിയാത്ത അവസ്ഥയാണ്. പദ്ധതി രൂപീകരണത്തിന് തദ്ദേശ സഥാപനങ്ങളുടെ അധികാരം കവരുന്നതോടെ അധികാര വികേന്ദ്രീകരണം അട്ടിമറിക്കപ്പെടുകയും അധികാര കേന്ദ്രീകരണത്തിന് വഴി ഒരുങ്ങുകയുമാണ് ചെയ്യുന്നത്.
തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള അഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശകളും സർക്കാർ അട്ടിമറിച്ചിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന ജനറൽ പർപ്പസ് ഫണ്ട്, മെയിന്റനൻസ് ഫണ്ട് എന്നിവ അതത് വർഷത്തെ നികുതി വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നൽകണമെന്നതായിരുന്നു പ്രധാന ശിപാർശ. എന്നാൽ ഇതുമാറ്റി രണ്ടു വർഷത്തിനു മുമ്പുള്ള നികുതി വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ ഫണ്ടുകൾ നൽകുന്നത്. പ്രതിപക്ഷത്തായിരിക്കെ പറയുന്നതിനു കടകവിരുദ്ധമാണ് ഇടതുമുന്നണി അധികാരത്തിൽ വരുന്പോഴത്തെ നടപടികൾ.
രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)