+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈക്കും കാറും കൂട്ടിയിച്ച് യുവതി മരിച്ചു

മൂന്നാർ: മൂന്നാർ സന്ദർശനത്തിനെത്തിയ യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചുള്ള അപകടത്തിൽ യുവതി മരിച്ചു. എറണാകുളം പെരുന്പടപ്പ് പള്ളുരുത്തി പു
ബൈക്കും കാറും കൂട്ടിയിച്ച് യുവതി മരിച്ചു
മൂന്നാർ: മൂന്നാർ സന്ദർശനത്തിനെത്തിയ യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചുള്ള അപകടത്തിൽ യുവതി മരിച്ചു. എറണാകുളം പെരുന്പടപ്പ് പള്ളുരുത്തി പുളിക്കൽ വീട്ടിൽ പി.ജെ നഗ്മ ജോണ്‍ (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.

ത്യശൂർ താഴേക്കാട് തെക്കിലെകാടൻ വീട്ടിൽ റ്റി.വി ബിനിലിന് (27) ആണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെയാണ് ഇരുവരും ബൈക്കിൽ മൂന്നാർ സന്ദർശനത്തിനെത്തിയത്. മാട്ടുപ്പെട്ടി സന്ദർശനം പൂർത്തിയാക്കി എക്കോപോയിന്‍റിലേക്ക് പോകുന്നതിനിടെ മുന്നിൽപോയ വാഹനത്തെ മറികടക്കുന്നതിനിടെ എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സമീപത്ത് വാഹനപരിശോധനയിൽ ഏർപ്പെട്ടിരുന്ന എക്സൈസ് സംഘമാണ് ഇരുവരെയും മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇരുവർക്കും തലയ്ക്കാണ് പരിക്കേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ എറണാകുളത്തേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ബിനിലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.