തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിനു കീഴിലുള്ള ആർടിഒ, ജോയിന്റ് ആർടിഒ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. വാഹന രജിസ്ട്രേഷന്റെയും ടെസ്റ്റുകളുടെയും ഭാഗമായി വ്യാപക പണപ്പിരിവു നടക്കുന്നതായി വിജിലൻസ് ഡയറക്ടർ അനിൽ കാന്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഐജി എച്ച് .വെങ്കിടേഷ് വിജിലൻസ് ഇന്റലിജൻസ് വിഭാഗം പോലീസ് സൂപ്രണ്ടിന്റെ ചുമതലയുള്ള ഇ.എസ്. ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലാണു മിന്നൽ പരിശോധന നടത്തിയത് .
താത്കാലിക രജിസ്ട്രേഷനു വേണ്ടി 150 രൂപയാണു സർക്കാരിലേക്ക് ഒടുക്കേണ്ട ഫീസ്. എന്നാൽ, 600 രൂപ മുതൽ 1000 രൂപ വരെ ഉടമകളിൽനിന്നു വാഹന ഡീലർമാർ ഈടാക്കിവരുന്നതായി വിജിലൻസിനു വിവരം ലഭിച്ചിരുന്നു. ഓണ്ലൈനായി ലഭിക്കുന്ന അപേക്ഷകൾ തീർപ്പു കൽപിക്കാതെ മാറ്റിവയ്ക്കുന്നു.
ഇപ്രകാരം നിരവധി അപേക്ഷകൾ വിവിധ ആർടി ഓഫീസുകളിൽ കെട്ടിക്കിടക്കുന്നതായും വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾ റീടെസ്റ്റിനായി അപേക്ഷ സമർപ്പിക്കുമ്പോൾ പല കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ വാഹന ഉടമകളെ മാറ്റിനിർത്തും. ഈ സമയം വെഹിക്കിൾ ടെസ്റ്റ് ഗ്രൗണ്ടിൽ ചുറ്റിപ്പറ്റി നിൽക്കുന്ന ഇടനിലക്കാർ ഇത്തരത്തിൽ മാറ്റിനിർത്തിയിട്ടുള്ള വാഹന ഉടമകളെ ബന്ധപ്പെട്ട് 500 മുതൽ 1000 രൂപാ വരെ തരികയാണെങ്കിൽ ഇന്നുതന്നെ ടെസ്റ്റ് പാസാക്കിത്തരാം എന്ന വാഗ്ദാനം നൽകി ഇടനിലക്കാർ അപേക്ഷകനെ സമീപിക്കുകയും ഈ ഇടനിലക്കാരൻ തുക വാങ്ങിയശേഷം വാഹന ഉടമയോട് അവിടെനിന്ന് അര മണിക്കൂർ മാറിനിൽക്കാൻ പറഞ്ഞ ശേഷം വാഹനം പരിശോധിച്ച ഉദ്യോഗസ്ഥനെ ഇടനിലക്കാർ സന്ദർശിച്ച് രൂപ വാങ്ങിയ കാര്യം ധരിപ്പിക്കുകയും തുടർന്ന് അര മണിക്കൂർ കഴിഞ്ഞ് മടങ്ങിയെത്തുന്ന വാഹന ഉടമയുടെ വാഹനത്തെ ഉദ്യോഗസ്ഥൻ വീണ്ടും പരിശോധിച്ച് മേൽപ്പറഞ്ഞ അപാകതകൾ ഉടൻ പരിഹരിക്കാൻ നിർദേശിച്ച ശേഷം റീ ടെസ്റ്റ് പാസാക്കി നൽകുകയും ചെയ്യും. ഡ്രൈവിംഗ് ടെസ്റ്റിൽ വ്യാപകമായി അഴിമതി നടത്തുന്നതിനായി ടെസ്റ്റ് നടത്തി വരുന്ന പല ഗ്രൗണ്ടുകളിലും കാമറകൾ മനപ്പൂർവം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കേടാക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ആർടി ഓഫീസിൽ നടത്തിയ പരിശോധനയിൽ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രജിസ്റ്റർ, ഫിറ്റ്നസ് റിന്യൂവൽ ആപ്ലിക്കേഷൻ രജിസ്റ്റർ, സ്പീഡ് പോസ്റ്റ് ഡെസ്പാച്ച് രജിസ്റ്റർ മുതലായവ കൃത്യമായി പരിപാലിക്കുന്നില്ലായെന്നും വാഹൻ സാരഥി സോഫ്റ്റ്വേർ കൃത്യമായി അപ്ഡേറ്റ് ചെയ്തിട്ടില്ലെന്നും കൊല്ലം,തൃപ്പുണിത്തുറ ,പേരാന്പ്ര ,മട്ടാഞ്ചേരി ,കോഴിക്കോട് ,കണ്ണൂർ, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വിവിധ രജിസ്റ്ററുകൾ കൃത്യമായി പരിപാലിക്കപ്പെടുന്നില്ലെന്നും കണ്ടെത്തി. മിന്നൽ പരിശോധനയുടെ റിപ്പോർട്ട് മേൽനടപടികൾക്കായി സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.
താത്കാലിക രജിസ്ട്രേഷനു വേണ്ടി 150 രൂപയാണു സർക്കാരിലേക്ക് ഒടുക്കേണ്ട ഫീസ്. എന്നാൽ, 600 രൂപ മുതൽ 1000 രൂപ വരെ ഉടമകളിൽനിന്നു വാഹന ഡീലർമാർ ഈടാക്കിവരുന്നതായി വിജിലൻസിനു വിവരം ലഭിച്ചിരുന്നു. ഓണ്ലൈനായി ലഭിക്കുന്ന അപേക്ഷകൾ തീർപ്പു കൽപിക്കാതെ മാറ്റിവയ്ക്കുന്നു.
ഇപ്രകാരം നിരവധി അപേക്ഷകൾ വിവിധ ആർടി ഓഫീസുകളിൽ കെട്ടിക്കിടക്കുന്നതായും വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾ റീടെസ്റ്റിനായി അപേക്ഷ സമർപ്പിക്കുമ്പോൾ പല കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ വാഹന ഉടമകളെ മാറ്റിനിർത്തും. ഈ സമയം വെഹിക്കിൾ ടെസ്റ്റ് ഗ്രൗണ്ടിൽ ചുറ്റിപ്പറ്റി നിൽക്കുന്ന ഇടനിലക്കാർ ഇത്തരത്തിൽ മാറ്റിനിർത്തിയിട്ടുള്ള വാഹന ഉടമകളെ ബന്ധപ്പെട്ട് 500 മുതൽ 1000 രൂപാ വരെ തരികയാണെങ്കിൽ ഇന്നുതന്നെ ടെസ്റ്റ് പാസാക്കിത്തരാം എന്ന വാഗ്ദാനം നൽകി ഇടനിലക്കാർ അപേക്ഷകനെ സമീപിക്കുകയും ഈ ഇടനിലക്കാരൻ തുക വാങ്ങിയശേഷം വാഹന ഉടമയോട് അവിടെനിന്ന് അര മണിക്കൂർ മാറിനിൽക്കാൻ പറഞ്ഞ ശേഷം വാഹനം പരിശോധിച്ച ഉദ്യോഗസ്ഥനെ ഇടനിലക്കാർ സന്ദർശിച്ച് രൂപ വാങ്ങിയ കാര്യം ധരിപ്പിക്കുകയും തുടർന്ന് അര മണിക്കൂർ കഴിഞ്ഞ് മടങ്ങിയെത്തുന്ന വാഹന ഉടമയുടെ വാഹനത്തെ ഉദ്യോഗസ്ഥൻ വീണ്ടും പരിശോധിച്ച് മേൽപ്പറഞ്ഞ അപാകതകൾ ഉടൻ പരിഹരിക്കാൻ നിർദേശിച്ച ശേഷം റീ ടെസ്റ്റ് പാസാക്കി നൽകുകയും ചെയ്യും. ഡ്രൈവിംഗ് ടെസ്റ്റിൽ വ്യാപകമായി അഴിമതി നടത്തുന്നതിനായി ടെസ്റ്റ് നടത്തി വരുന്ന പല ഗ്രൗണ്ടുകളിലും കാമറകൾ മനപ്പൂർവം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കേടാക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ആർടി ഓഫീസിൽ നടത്തിയ പരിശോധനയിൽ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രജിസ്റ്റർ, ഫിറ്റ്നസ് റിന്യൂവൽ ആപ്ലിക്കേഷൻ രജിസ്റ്റർ, സ്പീഡ് പോസ്റ്റ് ഡെസ്പാച്ച് രജിസ്റ്റർ മുതലായവ കൃത്യമായി പരിപാലിക്കുന്നില്ലായെന്നും വാഹൻ സാരഥി സോഫ്റ്റ്വേർ കൃത്യമായി അപ്ഡേറ്റ് ചെയ്തിട്ടില്ലെന്നും കൊല്ലം,തൃപ്പുണിത്തുറ ,പേരാന്പ്ര ,മട്ടാഞ്ചേരി ,കോഴിക്കോട് ,കണ്ണൂർ, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വിവിധ രജിസ്റ്ററുകൾ കൃത്യമായി പരിപാലിക്കപ്പെടുന്നില്ലെന്നും കണ്ടെത്തി. മിന്നൽ പരിശോധനയുടെ റിപ്പോർട്ട് മേൽനടപടികൾക്കായി സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.