കൊച്ചി: കടൽക്ഷോഭത്തിന്റെ ആകുലതകൾ അലയടിക്കുന്ന ചെല്ലാനം തീരമേഖലകളിൽ ആശ്വാസമായി സമർപ്പിതരും ഇതരസംസ്ഥാന തൊഴിലാളികളും. എഫ്സിസി സന്യാസിനിമാരായ സിസ്റ്റർ റോസിലി ജോണ്‍, സിസ്റ്റർ ലിറ്റിൽ റോസ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരു കൂട്ടം ഇതര സംസ്ഥാന തൊഴിലാളികൾ തീരമേഖലകളിൽ കടലേറ്റം പ്രതിരോധിക്കാൻ ജിയോ ബാഗുകൾ നിറയ്ക്കാനെത്തിയത്.
വർഷങ്ങളായി ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ സേവനം ചെയ്യുന്നവരാണു സന്യാസിനിമാർ. കടലേറ്റത്തിന്റെ ബുദ്ധിമുട്ടുകൾ നേരിടുന്ന ചെല്ലാനത്തെക്കുറിച്ചറിഞ്ഞ സന്യാസിനിമാർ സേവനസന്നദ്ധരായ തൊഴിലാളികളെ കൂട്ടി ഇന്നലെ എത്തുകയായിരുന്നു. ജിയോ ബാഗുകൾ നിറയ്ക്കാനുള്ള തൂന്പയും മണ്‍വെട്ടിയും അനുബന്ധ സാധനങ്ങളുമായാണ് ഇവരെത്തിയത്.
പെരുന്പാവൂർ, അറയ്ക്കപ്പടി, പറവൂർ, ആലുവ മേഖലകളിൽ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണു സംഘത്തിലുള്ളത്. തങ്ങളുടെ ഒരു ദിവസത്തെ തൊഴിൽ വേണ്ടെന്നുവച്ചാണ് ഇവർ സേവനത്തിനായി സന്യാസിനിമാർക്കൊപ്പം ചേർന്നത്.
മറവുകാട് വേളാങ്കണ്ണി പള്ളിക്കു സമീപത്തെ തീരങ്ങളിൽ വലിയ ജിയോ ബാഗുകളിലേക്കു മണൽ നിറച്ചു സ്ഥാപിക്കുന്ന ഇവരുടെ ജോലികളിൽ പ്രദേശവാസികളും പിന്തുണയുമായെത്തി. രാവിലെയും ഉച്ചയ്ക്കും സന്യാസിനിമാർക്കും തൊഴിലാളികൾക്കും ഭക്ഷണമൊരുക്കി നൽകാൻ പ്രദേശത്തെ സ്ത്രീകൾ മറന്നില്ല.
സന്യാസിനിമാരും മികച്ച അധ്വാനശീലരായ ഇതരസംസ്ഥാനതൊഴിലാളികളും തങ്ങളുടെ നാടിന്റെ ആവശ്യമറിഞ്ഞെത്തി നൽകിയ സേവനം വലുതാണെന്നു പ്രദേശവാസികൾ പറഞ്ഞു. വരും ദിവസങ്ങളിലും ആവശ്യമനുസരിച്ചു ചെല്ലാനത്തു സന്നദ്ധസേവനത്തിനെത്തുമെന്നറിയിച്ചാണു സന്യാസിനികളും തൊഴിലാളികളും മടങ്ങിയത്.
വർഷങ്ങളായി ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ സേവനം ചെയ്യുന്നവരാണു സന്യാസിനിമാർ. കടലേറ്റത്തിന്റെ ബുദ്ധിമുട്ടുകൾ നേരിടുന്ന ചെല്ലാനത്തെക്കുറിച്ചറിഞ്ഞ സന്യാസിനിമാർ സേവനസന്നദ്ധരായ തൊഴിലാളികളെ കൂട്ടി ഇന്നലെ എത്തുകയായിരുന്നു. ജിയോ ബാഗുകൾ നിറയ്ക്കാനുള്ള തൂന്പയും മണ്‍വെട്ടിയും അനുബന്ധ സാധനങ്ങളുമായാണ് ഇവരെത്തിയത്.
പെരുന്പാവൂർ, അറയ്ക്കപ്പടി, പറവൂർ, ആലുവ മേഖലകളിൽ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണു സംഘത്തിലുള്ളത്. തങ്ങളുടെ ഒരു ദിവസത്തെ തൊഴിൽ വേണ്ടെന്നുവച്ചാണ് ഇവർ സേവനത്തിനായി സന്യാസിനിമാർക്കൊപ്പം ചേർന്നത്.
മറവുകാട് വേളാങ്കണ്ണി പള്ളിക്കു സമീപത്തെ തീരങ്ങളിൽ വലിയ ജിയോ ബാഗുകളിലേക്കു മണൽ നിറച്ചു സ്ഥാപിക്കുന്ന ഇവരുടെ ജോലികളിൽ പ്രദേശവാസികളും പിന്തുണയുമായെത്തി. രാവിലെയും ഉച്ചയ്ക്കും സന്യാസിനിമാർക്കും തൊഴിലാളികൾക്കും ഭക്ഷണമൊരുക്കി നൽകാൻ പ്രദേശത്തെ സ്ത്രീകൾ മറന്നില്ല.
സന്യാസിനിമാരും മികച്ച അധ്വാനശീലരായ ഇതരസംസ്ഥാനതൊഴിലാളികളും തങ്ങളുടെ നാടിന്റെ ആവശ്യമറിഞ്ഞെത്തി നൽകിയ സേവനം വലുതാണെന്നു പ്രദേശവാസികൾ പറഞ്ഞു. വരും ദിവസങ്ങളിലും ആവശ്യമനുസരിച്ചു ചെല്ലാനത്തു സന്നദ്ധസേവനത്തിനെത്തുമെന്നറിയിച്ചാണു സന്യാസിനികളും തൊഴിലാളികളും മടങ്ങിയത്.