കൊച്ചി: വിദേശ മീൻപിടിത്ത കപ്പലുകൾ ഇന്ത്യൻ സമുദ്രത്തിൽ വ്യാപകമായ തോതിൽ മത്സ്യബന്ധനം നടത്തുന്നതു തടയണമെന്നു കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ.
ഇത്തരത്തിലുള്ള മത്സ്യബന്ധനം ഇന്ത്യയിലെ പരന്പരാഗത-ചെറുകിട മീൻപിടിത്തക്കാർക്കു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
‘വായു’ ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്നു മഹാരാഷ്ട്രയിലെ രത്നഗിരിയിൽ അഭയം തേടിയ ചൈനീസ് കപ്പലുകളിൽ ടണ്‍കണക്കിനു മത്സ്യം ശേഖരിച്ചതായി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യൻ സമുദ്രത്തിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ മീൻപിടിത്ത കപ്പലുകളുടെമേൽ ശിക്ഷാനടപടികൾ സ്വീകരിച്ചു തൊഴിലാളികളെ മോചിപ്പിക്കണമെന്നു കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്റെയും നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറത്തിന്റെയും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള മത്സ്യബന്ധനം ഇന്ത്യയിലെ പരന്പരാഗത-ചെറുകിട മീൻപിടിത്തക്കാർക്കു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
‘വായു’ ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്നു മഹാരാഷ്ട്രയിലെ രത്നഗിരിയിൽ അഭയം തേടിയ ചൈനീസ് കപ്പലുകളിൽ ടണ്‍കണക്കിനു മത്സ്യം ശേഖരിച്ചതായി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യൻ സമുദ്രത്തിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ മീൻപിടിത്ത കപ്പലുകളുടെമേൽ ശിക്ഷാനടപടികൾ സ്വീകരിച്ചു തൊഴിലാളികളെ മോചിപ്പിക്കണമെന്നു കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്റെയും നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറത്തിന്റെയും ഭാരവാഹികൾ ആവശ്യപ്പെട്ടു.