കോടഞ്ചേരി: പാലക്കല്‍ ആദിവാസി കോളനിയിലെ എസ്റ്റേറ്റ് തൊഴിലാളി കൊളുന്പൻ മരിച്ചത് വിഷമദ്യം കഴിച്ചല്ലെന്ന് എക്സൈസ്. വിഷമദ്യം കഴിച്ചതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.ആര്. അനില്‍കുമാര്‍ ‘ദീപിക’ യോട് പറഞ്ഞു.
വിഷാംശം ഇവരുടെ ശരീരത്തില്‍ എത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് ഡോക്ടര്‍മാർ. വിഷമദ്യമാണ് ശരീരത്തിനുള്ളിലെത്തിയതെങ്കില് സ്വാഭാവികമായും കാഴ്ച ശക്തി നഷ്ടപ്പെടും. കൂടാതെ രൂക്ഷമായ ഗന്ധവും അനുഭവപ്പെടും. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു ലക്ഷണവും കൊളുന്പനിലോ മറ്റു തൊഴിലാളികളിലോ കണ്ടിട്ടില്ല. കൊളുന്പന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. വിഷമദ്യം കഴിച്ചതിന്റെ ലക്ഷണങ്ങളില്ലെന്നാണ് കോടഞ്ചേരി പോലീസും പറയുന്നത്.
കോളനിയിൽ എക്സൈസ് സ്ഥിരമായി പരിശോധന നടത്താറുണ്ട്. വ്യാജമദ്യം വില്‍പ്പന നടത്തുന്നതായോ കോളനി വാസികള്‍ ഉപയോഗിക്കുന്നതായോ വിവരം ലഭിച്ചിട്ടില്ല. ഇന്നലെ എക്സൈസും പോലീസും കോളനിയും പരിസര പ്രദേശങ്ങളും പരിശോധിച്ചെങ്കിലും വ്യാജമദ്യം സംബന്ധിച്ചുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
കൊളുന്പനൊപ്പമുണ്ടായിരുന്ന കോളനിവാസി ഗോപാലന്(40), ചെമ്പുകടവ് സ്വദേശി നാരായണൻ(60) എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വിഷാംശം ഇവരുടെ ശരീരത്തില്‍ എത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് ഡോക്ടര്‍മാർ. വിഷമദ്യമാണ് ശരീരത്തിനുള്ളിലെത്തിയതെങ്കില് സ്വാഭാവികമായും കാഴ്ച ശക്തി നഷ്ടപ്പെടും. കൂടാതെ രൂക്ഷമായ ഗന്ധവും അനുഭവപ്പെടും. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു ലക്ഷണവും കൊളുന്പനിലോ മറ്റു തൊഴിലാളികളിലോ കണ്ടിട്ടില്ല. കൊളുന്പന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. വിഷമദ്യം കഴിച്ചതിന്റെ ലക്ഷണങ്ങളില്ലെന്നാണ് കോടഞ്ചേരി പോലീസും പറയുന്നത്.
കോളനിയിൽ എക്സൈസ് സ്ഥിരമായി പരിശോധന നടത്താറുണ്ട്. വ്യാജമദ്യം വില്‍പ്പന നടത്തുന്നതായോ കോളനി വാസികള്‍ ഉപയോഗിക്കുന്നതായോ വിവരം ലഭിച്ചിട്ടില്ല. ഇന്നലെ എക്സൈസും പോലീസും കോളനിയും പരിസര പ്രദേശങ്ങളും പരിശോധിച്ചെങ്കിലും വ്യാജമദ്യം സംബന്ധിച്ചുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
കൊളുന്പനൊപ്പമുണ്ടായിരുന്ന കോളനിവാസി ഗോപാലന്(40), ചെമ്പുകടവ് സ്വദേശി നാരായണൻ(60) എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.