+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു

തൃശൂർ: സിനിമ സംവിധായകൻ ബാബു നാരാ‍യണൻ (അനിൽ ബാബു 59) അന്തരിച്ചു. അർബുദരോഗത്തെ തുടർന്നു ചികിത്സയിലായിരു
സംവിധായകൻ  ബാബു നാരായണൻ അന്തരിച്ചു
തൃശൂർ: സിനിമ സംവിധായകൻ ബാബു നാരാ‍യണൻ (അനിൽ ബാബു- 59) അന്തരിച്ചു. അർബുദരോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ജ്യോതിലക്ഷ്മി (സ്കൂൾ അധ്യാപിക). മക്കൾ: നടി ശ്രാവണ, അസിസ്റ്റന്‍റ് കാമറാമാൻ ദർശൻ. സംവിധായകൻ അനിൽ കുമാറുമായി ചേർന്ന് ‘അനിൽ ബാബു’എന്ന പേരിൽ 24 സിനിമകൾ സംവിധാനം ചെയ്തയാളാണ് ബാബു. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ തിരക്കുള്ള സംവിധായകനായിരുന്നു ബാബു നാരായണൻ എന്ന ബാബു പിഷാരടി. കോഴിക്കോട്ടുകാരനായ ബാബു, ഹരിഹരന്‍റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. അന്നു പി.ആർ.എസ്. ബാബു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

സ്വതന്ത്രമായി ആദ്യം സംവിധാനം ചെയ്ത ചിത്രം അനഘ. പിന്നീട് പൊന്നരഞ്ഞാണം എന്ന ചിത്രം സംവിധാനം ചെയ്തു. ആ സമയത്താണ് അനിലിന്‍റെ പോസ്റ്റ് ബോക്സ് നമ്പർ 27 എന്ന ചിത്രത്തിൽ അസോസിയേറ്റാവുന്നത്. ആ പരിചയം സൗഹൃദമായി വളരുകയും അവർ സംവിധാന ജോഡികളായി മാറുവാൻ തീരുമാനിക്കുകയുമായിരുന്നു. അങ്ങനെ അനിൽ - ബാബു എന്ന ഇരട്ടസംവിധായകരുടെ വിജയ കൂട്ടുകെട്ടിനു തുടക്കം കുറിച്ചു. 1992ൽ "മാന്ത്രികച്ചെപ്പി'ലൂടെ അനിൽ-ബാബു എന്ന സംവിധായക ജോടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ജഗദീഷ് നായകനായ ഈ സിനിമ ഹിറ്റായതോടെ മലയാളത്തിലെ തിരക്കുള്ള സംവിധായകരായി അനിൽ ബാബുമാർ.

വെൽക്കം ടു കൊടൈക്കനാൽ, ഇഞ്ചക്കാടൻ മത്തായി ആൻഡ് സണ്‍സ്, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, അരമനവീടും അഞ്ഞൂറേക്കറും, രഥോത്സവം, കളിയൂഞ്ഞാൽ, മയിൽപ്പീലിക്കാവ്, പട്ടാഭിഷേകം, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, കുടുംബ വിശേഷം, സ്ത്രീധനം, ഉത്തമൻ, പകൽപ്പൂരം, വാൽക്കണ്ണാടി, ഞാൻ സൽപ്പേര് രാമൻകുട്ടി തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽനിന്നു പിറന്നു. ഇവയിൽ ഭൂരിപക്ഷവും ഹിറ്റുകളുമായിരുന്നു. 2004 ൽ ഇറങ്ങിയ ‘പറയാം’ആയിരുന്നു സംവിധായക കൂട്ടുകെട്ടിലെ അവസാന ചിത്രം.

മമ്മൂട്ടിയെ നായകനാക്കി ഗുരുനാഥനായ ഹരിഹരൻ സംവിധാനം ചെയ്ത കേരളവർമ പഴശിരാജയുടെ അസോസിയേറ്റ് സംവിധായകനായും പ്രവർത്തിച്ചു. ഒരിടവേളയ്ക്കുശേഷം മംമ്തയെ നായികയാക്കി സംവിധാനം ചെയ്ത ‘റ്റു നൂറാ വിത്ത് ലൗ’എന്ന ചിത്രം 2014 ൽ പുറത്തുവന്നിരുന്നു.