കോട്ടയം: ക്ലാസ് തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വണ്‍ സീറ്റുകൾ 10 ശതമാനം കൂട്ടിയ സർക്കാർ നടപടി വിദ്യാഭ്യാസ അവകാശ ലംഘനവും മാനേജ്മെന്റുകളോടുള്ള കനത്ത അനീതിയുമാണെന്ന് കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ.
കേരള വിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും അവഗണിച്ച് അമിതഭാരം മാനേജ്മെന്റുകൾക്കുമേൽ അടിച്ചേല്പിക്കുകയാണു ഗവണ്മെന്റ്. 50 കുട്ടികൾക്കു പഠിക്കാനുള്ള സ്ഥലസൗകര്യവും ലാബുകളും നിയമപ്രകാരം ക്രമീകരിച്ചിട്ടുള്ള സാഹചര്യത്തിൽ 65 കുട്ടികളെ കുത്തിനിറച്ച് അധ്യയനം നടത്തുന്നത് ഒരേ സമയം വിദ്യാഭ്യാസ അവകാശ ലംഘനവും അധ്യാപകരോടുള്ള കടുത്ത നിഷേധാത്മക നിലപാടുമാണ്.
കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിൽനിന്ന് ആവശ്യമായ ഇളവ് സ്കൂളുകൾക്ക് അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നതായി ജനറൽ സെക്രട്ടറി ഫാ. സക്കറിയാസ് ഇല്ലിക്കമുറിയിൽ അറിയിച്ചു.
കേരള വിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും അവഗണിച്ച് അമിതഭാരം മാനേജ്മെന്റുകൾക്കുമേൽ അടിച്ചേല്പിക്കുകയാണു ഗവണ്മെന്റ്. 50 കുട്ടികൾക്കു പഠിക്കാനുള്ള സ്ഥലസൗകര്യവും ലാബുകളും നിയമപ്രകാരം ക്രമീകരിച്ചിട്ടുള്ള സാഹചര്യത്തിൽ 65 കുട്ടികളെ കുത്തിനിറച്ച് അധ്യയനം നടത്തുന്നത് ഒരേ സമയം വിദ്യാഭ്യാസ അവകാശ ലംഘനവും അധ്യാപകരോടുള്ള കടുത്ത നിഷേധാത്മക നിലപാടുമാണ്.
കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിൽനിന്ന് ആവശ്യമായ ഇളവ് സ്കൂളുകൾക്ക് അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നതായി ജനറൽ സെക്രട്ടറി ഫാ. സക്കറിയാസ് ഇല്ലിക്കമുറിയിൽ അറിയിച്ചു.