കോട്ടയം: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ സാന്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥയെക്കുറിച്ചു സർക്കാർ കൂടുതൽ പഠനം നടത്തണമെന്നും പദ്ധതികൾ ആവിഷ്കരിക്കണമെന്നുമാവശ്യപ്പെട്ടു കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫയ്ക്കു റിപ്പോർട്ട് സമർപ്പിച്ചു.
പാലാ രൂപത വികാരി ജനറാൾ മോൺ.ജോസഫ് കുഴിഞ്ഞാലിൽ, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വിജയപുരം രൂപത വികാരി ജനറൽ മോൺ. ജസ്റ്റിൻ മഠത്തിപ്പറന്പിൽ, സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ ഡയറക്ടർ ഫാ.ജോസഫ് ആലഞ്ചേരി, മൈനോരിറ്റി സ്റ്റഡി ടീം കണ്‍വീനർ ജിൻസ് നല്ലേപ്പറന്പിൽ, മെംബർ അമൽ സിറിയക് എന്നിവരും പ്രതിനിധീകരിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളായ അഡ്വ.ബിന്ദു എം.തോമസ്, അഡ്വ.മൊഹമ്മദ് ഫൈസൽ എന്നിവർ പങ്കുചേർന്നു.
ന്യൂനപക്ഷ ആനുകൂല്യം വിതരണം ചെയ്യുന്നതിൽ സാന്പത്തിക പിന്നോക്കാവസ്ഥയോടൊപ്പം ജനസംഖ്യാനുപാതം മാനദണ്ഡമാക്കണമെന്ന് ലെയ്റ്റി കൗണ്‍സിൽ ആവശ്യപ്പെട്ടു. ക്രിസ്ത്യാനികളിൽ വളരെ വലിയ ഒരു വിഭാഗം കർഷകരും മത്സ്യത്തൊഴിലാളികളുമാണ്.
കാർഷിക വിളകളുടെ വിലത്തകർച്ച, പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശം എന്നിങ്ങനെ കർഷകർ കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നു. കാർഷിക വായ്പ എടുത്ത് കടക്കെണിയിലായ ഒട്ടേറെപ്പേർ ക്രൈസ്തവ സമുദായത്തിലുണ്ട്. മത്സ്യതൊഴിലാളികളുടെ അവസ്ഥയും വിഭിന്നമല്ല. കടൽ ക്ഷോഭവും വറുതിയും മൂലം പരന്പരാഗത തൊഴിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പലരും. വള്ളവും വളയും വാങ്ങാൻ വായ്പ എടുത്തവർ കടക്കെണിയിലായിരിക്കുന്നു. കടലാക്രമണത്തിൽ കയറിക്കിടക്കാനുള്ള വീടുപോലും നഷ്ടപ്പെട്ടവർ ഒട്ടേറെയാണ്.
കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതു ക്രൈസ്തവ സമൂഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വിദ്യാഭ്യാസ വായ്പ എടുത്തവർ പലരും അതു തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുകയാണ്. തൊഴിൽ രഹിതരുടെ എണ്ണം ക്രൈസ്തവ സമൂഹത്തിൽ വർധിച്ചിട്ടുണ്ട് എന്നത് ആശങ്കാജനകമാണ്. ക്രൈസ്തവ യുവാക്കൾക്കിടയിൽ സംരംഭകത്വം വളർത്താൻ ഉതകുന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ ന്യൂനപക്ഷ കമ്മീഷൻ സർക്കാരിനോടു ശിപാർശ ചെയ്യണമെന്നു ലെയ്റ്റി കൗണ്‍സിൽ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
30 വയസിനു മുകളിലുള്ള അവിവാഹിതരായ യുവാക്കന്മാരുടെ എണ്ണം ക്രൈസ്തവ സമൂഹത്തിൽ പെരുകുന്നുവെന്നു പഠനം പറയുന്നു. സാന്പത്തികമായ പിന്നോക്കാവസ്ഥയാണ് ഈ പ്രവണതയ്ക്കു കാരണമെന്നു കൗണ്‍സിൽ വിലയിരുത്തി.
വിവാഹിതരായവർക്കിടയിൽ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. സാന്പത്തിക പിന്നോക്കാവസ്ഥ മൂലം കുട്ടികളുടെ എണ്ണം കുറയ്ക്കാൻ നിർബന്ധിതരാകുന്ന സാഹചര്യവും നിലവിലുണ്ട്. സർക്കാർ സർവീസിൽ ക്രൈസ്തവ പ്രാതിനിധ്യക്കുറവ് പ്രധാന വിഷയമാണെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ അർഹമായ പ്രാതിനിധ്യം ക്രൈസ്തവർക്കു ലഭിക്കുന്നില്ലെന്നും ലെയ്റ്റി കൗണ്‍സിൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹിക സാന്പത്തിക പിന്നോക്കാവസ്ഥയെക്കുറിച്ച് ലെയ്റ്റി കൗണ്‍സിൽ നടത്തിയ സർവേ റിപ്പോർട്ടും ന്യൂനപക്ഷ കമ്മീഷൻ മുന്‍പാകെ സമർപ്പിച്ചു.
പാലാ രൂപത വികാരി ജനറാൾ മോൺ.ജോസഫ് കുഴിഞ്ഞാലിൽ, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വിജയപുരം രൂപത വികാരി ജനറൽ മോൺ. ജസ്റ്റിൻ മഠത്തിപ്പറന്പിൽ, സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ ഡയറക്ടർ ഫാ.ജോസഫ് ആലഞ്ചേരി, മൈനോരിറ്റി സ്റ്റഡി ടീം കണ്‍വീനർ ജിൻസ് നല്ലേപ്പറന്പിൽ, മെംബർ അമൽ സിറിയക് എന്നിവരും പ്രതിനിധീകരിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളായ അഡ്വ.ബിന്ദു എം.തോമസ്, അഡ്വ.മൊഹമ്മദ് ഫൈസൽ എന്നിവർ പങ്കുചേർന്നു.
ന്യൂനപക്ഷ ആനുകൂല്യം വിതരണം ചെയ്യുന്നതിൽ സാന്പത്തിക പിന്നോക്കാവസ്ഥയോടൊപ്പം ജനസംഖ്യാനുപാതം മാനദണ്ഡമാക്കണമെന്ന് ലെയ്റ്റി കൗണ്‍സിൽ ആവശ്യപ്പെട്ടു. ക്രിസ്ത്യാനികളിൽ വളരെ വലിയ ഒരു വിഭാഗം കർഷകരും മത്സ്യത്തൊഴിലാളികളുമാണ്.
കാർഷിക വിളകളുടെ വിലത്തകർച്ച, പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശം എന്നിങ്ങനെ കർഷകർ കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നു. കാർഷിക വായ്പ എടുത്ത് കടക്കെണിയിലായ ഒട്ടേറെപ്പേർ ക്രൈസ്തവ സമുദായത്തിലുണ്ട്. മത്സ്യതൊഴിലാളികളുടെ അവസ്ഥയും വിഭിന്നമല്ല. കടൽ ക്ഷോഭവും വറുതിയും മൂലം പരന്പരാഗത തൊഴിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പലരും. വള്ളവും വളയും വാങ്ങാൻ വായ്പ എടുത്തവർ കടക്കെണിയിലായിരിക്കുന്നു. കടലാക്രമണത്തിൽ കയറിക്കിടക്കാനുള്ള വീടുപോലും നഷ്ടപ്പെട്ടവർ ഒട്ടേറെയാണ്.
കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതു ക്രൈസ്തവ സമൂഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വിദ്യാഭ്യാസ വായ്പ എടുത്തവർ പലരും അതു തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുകയാണ്. തൊഴിൽ രഹിതരുടെ എണ്ണം ക്രൈസ്തവ സമൂഹത്തിൽ വർധിച്ചിട്ടുണ്ട് എന്നത് ആശങ്കാജനകമാണ്. ക്രൈസ്തവ യുവാക്കൾക്കിടയിൽ സംരംഭകത്വം വളർത്താൻ ഉതകുന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ ന്യൂനപക്ഷ കമ്മീഷൻ സർക്കാരിനോടു ശിപാർശ ചെയ്യണമെന്നു ലെയ്റ്റി കൗണ്‍സിൽ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
30 വയസിനു മുകളിലുള്ള അവിവാഹിതരായ യുവാക്കന്മാരുടെ എണ്ണം ക്രൈസ്തവ സമൂഹത്തിൽ പെരുകുന്നുവെന്നു പഠനം പറയുന്നു. സാന്പത്തികമായ പിന്നോക്കാവസ്ഥയാണ് ഈ പ്രവണതയ്ക്കു കാരണമെന്നു കൗണ്‍സിൽ വിലയിരുത്തി.
വിവാഹിതരായവർക്കിടയിൽ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. സാന്പത്തിക പിന്നോക്കാവസ്ഥ മൂലം കുട്ടികളുടെ എണ്ണം കുറയ്ക്കാൻ നിർബന്ധിതരാകുന്ന സാഹചര്യവും നിലവിലുണ്ട്. സർക്കാർ സർവീസിൽ ക്രൈസ്തവ പ്രാതിനിധ്യക്കുറവ് പ്രധാന വിഷയമാണെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ അർഹമായ പ്രാതിനിധ്യം ക്രൈസ്തവർക്കു ലഭിക്കുന്നില്ലെന്നും ലെയ്റ്റി കൗണ്‍സിൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹിക സാന്പത്തിക പിന്നോക്കാവസ്ഥയെക്കുറിച്ച് ലെയ്റ്റി കൗണ്‍സിൽ നടത്തിയ സർവേ റിപ്പോർട്ടും ന്യൂനപക്ഷ കമ്മീഷൻ മുന്‍പാകെ സമർപ്പിച്ചു.