ചങ്ങനാശേരി: മുന്നോക്ക സമുദായ ക്ഷേമ കോർപറേഷന്റെയും കമ്മീഷന്റെയും പ്രവർത്തനം തൃപ്തികരമല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
മുന്നോക്ക വിഭാഗത്തിൽ സാന്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ ക്ഷേമത്തിനായി 2012ൽ കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷനും 2016ൽ മുന്നോക്ക സമുദായ കമ്മീഷനും നിലവിൽ വന്നതാണ്. മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹച്ചെലവുകൾക്കു ധനസഹായത്തിനുള്ള മംഗല്യ സമുന്നതി, പാവപ്പെട്ട വിദ്യാർഥികൾക്കു പഠനസഹായം മെരിറ്റ് സ്കോളർഷിപ്പ്, സ്വയംസഹായസംഘങ്ങൾക്കുള്ള ടേം ലോണ്‍ അസിസ്റ്റൻസ്, അഭ്യസ്തവിദ്യരും നിരാലംബരുമായുള്ള തൊഴിലന്വേഷകർക്ക് കോച്ചിംഗ് അസിസ്റ്റൻസ്, ഭവനരഹിതരെ സഹായിക്കാൻ ഭവന സമുന്നതി തുടങ്ങിയ പദ്ധതികൾ ക്ഷേമകോർപറേഷൻ നടപ്പിലാക്കുന്നു എന്നു പറയുന്നെങ്കിലും അർഹതപ്പെട്ടവർക്കു യഥാവിധി ലഭിക്കുന്നില്ലെന്നാണു പരാതി.
ഇതിന്റെ കാരണം, കോർപറേഷന്റെ അനാസ്ഥയാണോ സർക്കാർ ഫണ്ട് ലഭിക്കാത്തതാണോ എന്ന് അറിയേണ്ടതുണ്ട്. ഇതു സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ള വീഴ്ചയാണെന്നു പറയാതെവയ്യ. മുന്നോക്ക സമുദായങ്ങളോടുള്ള അവഗണനയും കടുത്ത വിവേചനവുമാണ് ഇവിടെ പ്രതിഫലിക്കുന്നത്.
2016ൽ രൂപീകരിച്ച മുന്നോക്ക സമുദായ കമ്മീഷൻ ആവശ്യമായ പഠനം നടത്തി റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിച്ചിരുന്നു. കമ്മീഷന്റെ കാലാവധി തീർന്നു പിരിയുന്നതിനു മുന്‍പ് പുതിയ കമ്മീഷനെ നിയമിക്കുകയോ അല്ലാത്തപക്ഷം പുതിയ കമ്മീഷൻ നിലവിൽ വരുന്നതുവരെ പഴയ കമ്മീഷൻ തുടരാനുള്ള നിലപാട് സ്വീകരിക്കുകയോ സർക്കാർ ചെയ്തില്ല.
നിലവിൽ വന്ന പുതിയ കമ്മീഷനിലെ മെംബർ സെക്രട്ടറിക്കു യോഗ്യത ഇല്ലാത്തതിന്റെ പേരിൽ ചാർജ് എടുക്കുന്നതിനോ പുതിയ മെംബർ സെക്രട്ടറിയെ തെരഞ്ഞെടുക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
പുതിയ കമ്മീഷൻ നിലവിലിരിക്കെത്തന്നെ, മുന്നോക്കവിഭാഗങ്ങ ളിലെ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവർക്ക് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച 10 ശതമാനം സംവരണത്തിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചു സർക്കാരിനു സമർപ്പിക്കുന്നതിനായി രണ്ടംഗ കമ്മീഷനെ 2019 മാർച്ച് 12ന് നിയമിച്ചു. ഈ കമ്മീഷൻ മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകേണ്ടതായിരുന്നു. എന്നാൽ, ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചതായി അറിവില്ല. ഒരു സ്റ്റാറ്റ്യൂട്ടറി കമ്മീഷൻ നിലനിൽക്കെത്തന്നെ മറ്റൊരു രണ്ടംഗ കമ്മീഷനെ നിയമിച്ചത് വിവാദപരമല്ലേയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ചോദിച്ചു. മുൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ എന്തൊക്കെയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.
മുന്നോക്ക വിഭാഗത്തിൽ സാന്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ ക്ഷേമത്തിനായി 2012ൽ കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷനും 2016ൽ മുന്നോക്ക സമുദായ കമ്മീഷനും നിലവിൽ വന്നതാണ്. മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹച്ചെലവുകൾക്കു ധനസഹായത്തിനുള്ള മംഗല്യ സമുന്നതി, പാവപ്പെട്ട വിദ്യാർഥികൾക്കു പഠനസഹായം മെരിറ്റ് സ്കോളർഷിപ്പ്, സ്വയംസഹായസംഘങ്ങൾക്കുള്ള ടേം ലോണ്‍ അസിസ്റ്റൻസ്, അഭ്യസ്തവിദ്യരും നിരാലംബരുമായുള്ള തൊഴിലന്വേഷകർക്ക് കോച്ചിംഗ് അസിസ്റ്റൻസ്, ഭവനരഹിതരെ സഹായിക്കാൻ ഭവന സമുന്നതി തുടങ്ങിയ പദ്ധതികൾ ക്ഷേമകോർപറേഷൻ നടപ്പിലാക്കുന്നു എന്നു പറയുന്നെങ്കിലും അർഹതപ്പെട്ടവർക്കു യഥാവിധി ലഭിക്കുന്നില്ലെന്നാണു പരാതി.
ഇതിന്റെ കാരണം, കോർപറേഷന്റെ അനാസ്ഥയാണോ സർക്കാർ ഫണ്ട് ലഭിക്കാത്തതാണോ എന്ന് അറിയേണ്ടതുണ്ട്. ഇതു സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ള വീഴ്ചയാണെന്നു പറയാതെവയ്യ. മുന്നോക്ക സമുദായങ്ങളോടുള്ള അവഗണനയും കടുത്ത വിവേചനവുമാണ് ഇവിടെ പ്രതിഫലിക്കുന്നത്.
2016ൽ രൂപീകരിച്ച മുന്നോക്ക സമുദായ കമ്മീഷൻ ആവശ്യമായ പഠനം നടത്തി റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിച്ചിരുന്നു. കമ്മീഷന്റെ കാലാവധി തീർന്നു പിരിയുന്നതിനു മുന്‍പ് പുതിയ കമ്മീഷനെ നിയമിക്കുകയോ അല്ലാത്തപക്ഷം പുതിയ കമ്മീഷൻ നിലവിൽ വരുന്നതുവരെ പഴയ കമ്മീഷൻ തുടരാനുള്ള നിലപാട് സ്വീകരിക്കുകയോ സർക്കാർ ചെയ്തില്ല.
നിലവിൽ വന്ന പുതിയ കമ്മീഷനിലെ മെംബർ സെക്രട്ടറിക്കു യോഗ്യത ഇല്ലാത്തതിന്റെ പേരിൽ ചാർജ് എടുക്കുന്നതിനോ പുതിയ മെംബർ സെക്രട്ടറിയെ തെരഞ്ഞെടുക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
പുതിയ കമ്മീഷൻ നിലവിലിരിക്കെത്തന്നെ, മുന്നോക്കവിഭാഗങ്ങ ളിലെ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവർക്ക് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച 10 ശതമാനം സംവരണത്തിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചു സർക്കാരിനു സമർപ്പിക്കുന്നതിനായി രണ്ടംഗ കമ്മീഷനെ 2019 മാർച്ച് 12ന് നിയമിച്ചു. ഈ കമ്മീഷൻ മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകേണ്ടതായിരുന്നു. എന്നാൽ, ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചതായി അറിവില്ല. ഒരു സ്റ്റാറ്റ്യൂട്ടറി കമ്മീഷൻ നിലനിൽക്കെത്തന്നെ മറ്റൊരു രണ്ടംഗ കമ്മീഷനെ നിയമിച്ചത് വിവാദപരമല്ലേയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ചോദിച്ചു. മുൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ എന്തൊക്കെയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.