പത്തനംതിട്ട: പോലീസ് ചെയ്തു കൂട്ടുന്ന വിവരക്കേടുകൾക്കു സംസ്ഥാന സർക്കാർ മറുപടി പറയേണ്ടിവരുന്നെന്നു മന്ത്രി എം.എം. മണി. പത്തനംതിട്ടയിൽ കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിനു ചീത്തപ്പേരുണ്ടാക്കാനാണു പോലീസിന്റെ ശ്രമം. പോലീസ് പഴയപോലെ പ്രവർത്തിക്കാൻ തുടങ്ങിയാൽ കാര്യങ്ങൾ വഷളാകും. വേണ്ടാത്ത കാര്യങ്ങൾ ചെയ്യുന്ന പോലീസുകാരുടെ കഞ്ഞികുടി മുട്ടുമെന്ന കാര്യവും ഓർക്കണം.
നെടുങ്കണ്ടത്തുണ്ടായ സംഭവം ഞാനോ മുഖ്യമന്ത്രിയോ അറിഞ്ഞിട്ടില്ല. എന്നിരുന്നാലും നിയമസഭയിൽ മറുപടി പറയേണ്ടതു ഞങ്ങളാണ്.
എന്തെങ്കിലും സംഭവിച്ചിട്ടു സർക്കാരിനെ സമീപിച്ചാൽ സർക്കാർ സംരക്ഷിക്കില്ല. സർക്കാരിന്റെ സത്പേര് ഉയർത്തിക്കാണിക്കാനാണ് പോലീസ് പ്രവർത്തിക്കേണ്ടത്. പോലീസ് നേരേചൊവ്വേ പ്രവർത്തിച്ചില്ലെങ്കിൽ സർക്കാരിന് അതു ബാധ്യതയായി മാറും.
നെടുങ്കണ്ടം സംഭവത്തിൽ ശരിയായ കാര്യങ്ങളല്ല മാധ്യമങ്ങൾ പറയുന്നത്. മരിച്ച രാജ്കുമാർ കുഴപ്പക്കാരനായിരുന്നു. രാജ്കുമാറിനൊപ്പം തട്ടിപ്പു നടത്തിയവരെല്ലാം കൂടി ചേർന്നാണ് അയാളെ മർദിച്ചത്. സ്ത്രീകളടക്കം ഈ സംഭവത്തിലുള്ളതായാണു വിവരം. രാജ്കുമാർ മരിച്ചപ്പോൾ പരാതി ഉന്നയിച്ചവരാണു യഥാർഥത്തിൽ തട്ടിപ്പിനു പിന്നിൽ. ഇത് അന്വേഷിക്കാനാണ് ഉന്നത തല സംഘത്തെ നിയമിച്ചത്. കുറ്റക്കാരായ ഒരാളെപോലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാരിനു ചീത്തപ്പേരുണ്ടാക്കാനാണു പോലീസിന്റെ ശ്രമം. പോലീസ് പഴയപോലെ പ്രവർത്തിക്കാൻ തുടങ്ങിയാൽ കാര്യങ്ങൾ വഷളാകും. വേണ്ടാത്ത കാര്യങ്ങൾ ചെയ്യുന്ന പോലീസുകാരുടെ കഞ്ഞികുടി മുട്ടുമെന്ന കാര്യവും ഓർക്കണം.
നെടുങ്കണ്ടത്തുണ്ടായ സംഭവം ഞാനോ മുഖ്യമന്ത്രിയോ അറിഞ്ഞിട്ടില്ല. എന്നിരുന്നാലും നിയമസഭയിൽ മറുപടി പറയേണ്ടതു ഞങ്ങളാണ്.
എന്തെങ്കിലും സംഭവിച്ചിട്ടു സർക്കാരിനെ സമീപിച്ചാൽ സർക്കാർ സംരക്ഷിക്കില്ല. സർക്കാരിന്റെ സത്പേര് ഉയർത്തിക്കാണിക്കാനാണ് പോലീസ് പ്രവർത്തിക്കേണ്ടത്. പോലീസ് നേരേചൊവ്വേ പ്രവർത്തിച്ചില്ലെങ്കിൽ സർക്കാരിന് അതു ബാധ്യതയായി മാറും.
നെടുങ്കണ്ടം സംഭവത്തിൽ ശരിയായ കാര്യങ്ങളല്ല മാധ്യമങ്ങൾ പറയുന്നത്. മരിച്ച രാജ്കുമാർ കുഴപ്പക്കാരനായിരുന്നു. രാജ്കുമാറിനൊപ്പം തട്ടിപ്പു നടത്തിയവരെല്ലാം കൂടി ചേർന്നാണ് അയാളെ മർദിച്ചത്. സ്ത്രീകളടക്കം ഈ സംഭവത്തിലുള്ളതായാണു വിവരം. രാജ്കുമാർ മരിച്ചപ്പോൾ പരാതി ഉന്നയിച്ചവരാണു യഥാർഥത്തിൽ തട്ടിപ്പിനു പിന്നിൽ. ഇത് അന്വേഷിക്കാനാണ് ഉന്നത തല സംഘത്തെ നിയമിച്ചത്. കുറ്റക്കാരായ ഒരാളെപോലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.