കണ്ണൂര്‍: സ്വാതന്ത്ര്യസമര സമയത്ത് നമുക്ക് നല്കിയ മഹത്തായ ആശയമാണ് ദേശീയ മുസ്ലിമെന്നതെന്ന് എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂർ മാരാര്‍ജി ഭവനില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ പൈതൃകവും ദേശീയതയുമാണ് ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ ആദ്യം പറഞ്ഞത് എന്നെ ദേശീയ മുസ്ലിം എന്നു വിളിക്കണമെന്നാണ്. ചരിത്രബോധമില്ലാത്തവരാണ് എന്നെ കളിയാക്കുന്നത്. ബ്രിട്ടീഷുകാരുടെ സഹായത്തോടെ ജിന്ന വിഭജനവാദമുയര്ത്തിക്കൊണ്ട് വന്നപ്പോള്‍ ഖാന് അബ്ദുള്‍ ഗഫൂര്‍ ഖാനെ പോലുള്ളവര്‍ പറഞ്ഞത് ഞങ്ങള്‍ നിങ്ങളുടെ സങ്കുചിത രാഷ്ട്രീയത്തിനില്ലെന്നും ദേശീയ മുസ്ലിമിനൊപ്പമാണെന്നുമാണ്. മഹാത്മാഗാന്ധിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രസ്ഥാനമാണ് ബിജെപിയെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.
ഭാരതത്തിന്റെ പൈതൃകവും ദേശീയതയുമാണ് ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ ആദ്യം പറഞ്ഞത് എന്നെ ദേശീയ മുസ്ലിം എന്നു വിളിക്കണമെന്നാണ്. ചരിത്രബോധമില്ലാത്തവരാണ് എന്നെ കളിയാക്കുന്നത്. ബ്രിട്ടീഷുകാരുടെ സഹായത്തോടെ ജിന്ന വിഭജനവാദമുയര്ത്തിക്കൊണ്ട് വന്നപ്പോള്‍ ഖാന് അബ്ദുള്‍ ഗഫൂര്‍ ഖാനെ പോലുള്ളവര്‍ പറഞ്ഞത് ഞങ്ങള്‍ നിങ്ങളുടെ സങ്കുചിത രാഷ്ട്രീയത്തിനില്ലെന്നും ദേശീയ മുസ്ലിമിനൊപ്പമാണെന്നുമാണ്. മഹാത്മാഗാന്ധിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രസ്ഥാനമാണ് ബിജെപിയെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.