കോട്ടയം: ജോസ് കെ. മാണി തൊടുപുഴ കോടതിയിൽ ഹാജരാക്കിയ ജൂണ്‍ 16ലെ കേരള കോണ്‍ഗ്രസ് -എം സംസ്ഥാന കമ്മിറ്റി മീറ്റിംഗിന്റെ മിനിറ്റ്സിൽ ഫിലിപ്പ് സ്റ്റീഫന്റെ ഒപ്പുണ്ടെന്ന ആരോപണം തെറ്റാണെന്നു ജോസ് കെ.മാണി വിഭാഗം. കേരള കോണ്‍ഗ്രസ് -എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഫിലിപ്പ് സ്റ്റീഫൻ പങ്കെടുത്തിട്ടില്ല. യോഗഹാളിലേക്കു കയറുന്ന വാതിലിൽ വച്ചിരുന്ന ഹാജർ ബുക്കിൽ ഫിലിപ്പ് ചിറയിൽ എന്നയാൾ വന്ന് ഒപ്പിട്ടിട്ടുണ്ട്.
ജോസ് കെ. മാണി കോടതിയിൽ ഹാജരാക്കിയ രേഖകളിൽ പുറത്തുവച്ചിരുന്ന ഹാജർ ബുക്കും മിനിറ്റ്സും ഒക്കെയുണ്ട്. ഫിലിപ്പ് ചിറയിൽ എന്നൊരു വ്യക്തിയുടെ ഒപ്പ് ഹാജർ ബുക്കിലുണ്ട്. അങ്ങനെയൊരു വ്യക്തി സംസ്ഥാന കമ്മിറ്റി അംഗമല്ല. മാത്രമല്ല ഫിലിപ്പ് ചിറയിൽ യോഗഹാളിൽ കയറുകയോ മിനിറ്റ്സിൽ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നും ജോസ് കെ.മാണി കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നു.
ജോസ് കെ. മാണി തൊടുപുഴ കോടതിയിൽ സമർപ്പിച്ച രേഖകൾ പരിശോധിക്കാതെയും മനസിലാക്കാതെയുമാണ് ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ജോസ് കെ.മാണിയെ അനുകൂലിക്കുന്ന വിഭാഗം പറയുന്നു. സംസ്ഥാന കമ്മി റ്റിയുടെ മിനിറ്റ്സ് നോക്കിയിട്ട് 312 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഒരാളെപ്പറ്റി മാത്രമെ സംശയമുള്ളൂ എന്നതു ശരിയായ സംസ്ഥാന കമ്മിറ്റി തന്നെയാണു കോട്ടയത്തു നടന്നതെന്ന വ്യക്തമാക്കുകയാണെന്നും ഇവർ പറഞ്ഞു.
ഫിലിപ്പ് സ്റ്റീഫൻ തൊടുപുഴ കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അന്യായം തന്നെ നിലനിൽക്കില്ല.അന്യായത്തിൽ കേരള കോണ്‍ഗ്രസിന്റെ 2010ലെ ഭരണഘടനെയാണ് അടിത്തറയാക്കിയതെങ്കിൽ അന്യായത്തോടൊപ്പം സമർപ്പിച്ചിരിക്കുന്നത് 2013 ജൂണ്‍ മാസത്തിൽ ഭേദഗതി ചെയ്തു സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ഭരണഘടനയാണ്. സമാനമായ നിരവധി തെറ്റുകൾ അന്യായത്തിൽ തന്നെയുണ്ടെന്നും ഇവർ പറയുന്നു.
ജോസ് കെ. മാണി കോടതിയിൽ ഹാജരാക്കിയ രേഖകളിൽ പുറത്തുവച്ചിരുന്ന ഹാജർ ബുക്കും മിനിറ്റ്സും ഒക്കെയുണ്ട്. ഫിലിപ്പ് ചിറയിൽ എന്നൊരു വ്യക്തിയുടെ ഒപ്പ് ഹാജർ ബുക്കിലുണ്ട്. അങ്ങനെയൊരു വ്യക്തി സംസ്ഥാന കമ്മിറ്റി അംഗമല്ല. മാത്രമല്ല ഫിലിപ്പ് ചിറയിൽ യോഗഹാളിൽ കയറുകയോ മിനിറ്റ്സിൽ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നും ജോസ് കെ.മാണി കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നു.
ജോസ് കെ. മാണി തൊടുപുഴ കോടതിയിൽ സമർപ്പിച്ച രേഖകൾ പരിശോധിക്കാതെയും മനസിലാക്കാതെയുമാണ് ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ജോസ് കെ.മാണിയെ അനുകൂലിക്കുന്ന വിഭാഗം പറയുന്നു. സംസ്ഥാന കമ്മി റ്റിയുടെ മിനിറ്റ്സ് നോക്കിയിട്ട് 312 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഒരാളെപ്പറ്റി മാത്രമെ സംശയമുള്ളൂ എന്നതു ശരിയായ സംസ്ഥാന കമ്മിറ്റി തന്നെയാണു കോട്ടയത്തു നടന്നതെന്ന വ്യക്തമാക്കുകയാണെന്നും ഇവർ പറഞ്ഞു.
ഫിലിപ്പ് സ്റ്റീഫൻ തൊടുപുഴ കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അന്യായം തന്നെ നിലനിൽക്കില്ല.അന്യായത്തിൽ കേരള കോണ്‍ഗ്രസിന്റെ 2010ലെ ഭരണഘടനെയാണ് അടിത്തറയാക്കിയതെങ്കിൽ അന്യായത്തോടൊപ്പം സമർപ്പിച്ചിരിക്കുന്നത് 2013 ജൂണ്‍ മാസത്തിൽ ഭേദഗതി ചെയ്തു സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ഭരണഘടനയാണ്. സമാനമായ നിരവധി തെറ്റുകൾ അന്യായത്തിൽ തന്നെയുണ്ടെന്നും ഇവർ പറയുന്നു.