വൈപ്പിൻ: പുതുവൈപ്പിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കോടാലികൊണ്ടു വെട്ടിപ്പൊളിച്ചു കവർച്ചയ്ക്കു ശ്രമം. പോലീസിന്റെ സമയോചിത ഇടപെടലിൽ പ്രതിയെ നിമിഷങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ 2.45 നായിരുന്നു സംഭവം. നായരന്പലം നെടുങ്ങാട് മുണ്ടുചിറ നികത്തുതറ ആദർശ് (20) ആണ് അറസ്റ്റിലായത്.
കവർച്ചാശ്രമം നടക്കുന്പോൾ എടിഎമ്മിൽ 10 ലക്ഷം രൂപയുണ്ടായിരുന്നു. കോടാലികൊണ്ടു വെട്ടേറ്റ് എംടിഎം മെഷീന്റെ മുൻഭാഗം തകർന്നെങ്കിലും കാഷ് ചെസ്റ്റ് തകർക്കാൻ കഴിയാത്തതിനാൽ പണം നഷ്ടമായില്ല.
കവർച്ചാശ്രമം നടക്കുന്നതിനിടെ മുംബൈയിലെ സെൻട്രലൈസ്ഡ് കണ്ട്രോൾ റൂമിൽനിന്നു ഞാറയ്ക്കൽ പോലീസിനു സന്ദേശം ലഭിച്ചു. നൈറ്റ് പട്രോളിംഗിൽ ഉണ്ടായിരുന്ന പോലീസ് സംഭവസ്ഥലത്തു പാഞ്ഞെത്തി.
പോലീസ് ജീപ്പ് വരുന്നതു കണ്ടു പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും എടിഎം കൗണ്ടറിലെ കാമറാ ദൃശ്യങ്ങൾ പരിശോധിച്ചശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ പരിസരത്തെ ഒരു വീടിന്റെ ടെറസിലെ വാട്ടർ ടാങ്കിൽ ഒളിച്ചിരിക്കുന്നനിലയിൽ ഇയാളെ കണ്ടെത്തി. ഞാറയ്ക്കൽ സിഐ പി.കെ. മുരളി, എസ്ഐ സംഗീത് ജോബ്, എഎസ്ഐ ഷംസുദ്ദീൻ, പോലീസുകാരായ മനോജ്, മിറാഷ്, ശിവദാസ്, പ്രവീണ്‍ദാസ്, ബിനു എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കവർച്ചാശ്രമം നടക്കുന്പോൾ എടിഎമ്മിൽ 10 ലക്ഷം രൂപയുണ്ടായിരുന്നു. കോടാലികൊണ്ടു വെട്ടേറ്റ് എംടിഎം മെഷീന്റെ മുൻഭാഗം തകർന്നെങ്കിലും കാഷ് ചെസ്റ്റ് തകർക്കാൻ കഴിയാത്തതിനാൽ പണം നഷ്ടമായില്ല.
കവർച്ചാശ്രമം നടക്കുന്നതിനിടെ മുംബൈയിലെ സെൻട്രലൈസ്ഡ് കണ്ട്രോൾ റൂമിൽനിന്നു ഞാറയ്ക്കൽ പോലീസിനു സന്ദേശം ലഭിച്ചു. നൈറ്റ് പട്രോളിംഗിൽ ഉണ്ടായിരുന്ന പോലീസ് സംഭവസ്ഥലത്തു പാഞ്ഞെത്തി.
പോലീസ് ജീപ്പ് വരുന്നതു കണ്ടു പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും എടിഎം കൗണ്ടറിലെ കാമറാ ദൃശ്യങ്ങൾ പരിശോധിച്ചശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ പരിസരത്തെ ഒരു വീടിന്റെ ടെറസിലെ വാട്ടർ ടാങ്കിൽ ഒളിച്ചിരിക്കുന്നനിലയിൽ ഇയാളെ കണ്ടെത്തി. ഞാറയ്ക്കൽ സിഐ പി.കെ. മുരളി, എസ്ഐ സംഗീത് ജോബ്, എഎസ്ഐ ഷംസുദ്ദീൻ, പോലീസുകാരായ മനോജ്, മിറാഷ്, ശിവദാസ്, പ്രവീണ്‍ദാസ്, ബിനു എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.