കൊച്ചി: പ്രതിഷേധത്തിനും ബഹിഷ്കരണത്തിനുമിടെ മലയാള സിനിമയിലെ ടെക്നീഷന്മാരുടെ സംഘടനയായ മലയാള സിനി ടെക്നീഷന്‍സ് അസോസിയേഷന് (മാക്ട) ഭരണസമിതി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ചട്ടങ്ങളും കോടതി വിധിയും ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നാരോപിച്ച് ഒരു വിഭാഗം അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
തെരഞ്ഞെടുപ്പിനെതിരേ കേസ് നല്കിയ സെക്രട്ടറി ഷാജി പാണ്ഡവത്ത് ഉള്‍പ്പെടെ 21 പേര് മുദ്രാവാക്യം വിളിച്ച് തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനു കാരണമായി. തെരഞ്ഞെടുപ്പിനെതിരേ എറണാകുളം മുൻസിഫ് കോടതിയില്‍ കോടതിയലക്ഷ്യ കേസ് നല്‍കിയതായി ഷാജി പാണ്ഡവത്ത് പറഞ്ഞു.
ജനറല്‍ ബോഡി യോഗത്തിലും ഇതേ വിഷയത്തില്‍ വാക്കേറ്റമുണ്ടായി. മാക്ടയില്‍ വോട്ടവകാശമുള്ള അംഗങ്ങള്‍ തപാല്‍ വോട്ടിനുള്ള അപേക്ഷ തെരഞ്ഞെടുപ്പിന് 20 ദിവസം മുന്‍പ് നല്‍കണമെന്നാണ് വ്യവസ്ഥയെന്ന് ഒരു വിഭാഗം ആരോപിച്ചു. നിലവിലെ ഭരണസമിതി ഈ സമയപരിധി 30 ദിവസമാക്കി നീട്ടിയെന്ന് ആരോപിച്ചാണ് സെക്രട്ടറി ഷാജി പാണ്ഡവത്ത് മുന്‍സിഫ് കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയത്. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്പോള് തെരഞ്ഞെടുപ്പ് നടത്തുന്നത് കോടതി അലക്ഷ്യമാണെന്നാണ് ഷാജിയുടെ ആരോപണം. നടപടിക്രമങ്ങള്‍ക്ക് വിധേയമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതി ഉത്തരവിലുള്ളതെന്ന് നിലവിലെ ജനറല്‍ സെക്രട്ടറി സംവിധായകന് ഷാജുണ്‍ കാര്യാല്‍ യോഗത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് അപാകത പരിഹരിക്കാന്‍ തയാറാണെന്ന് ഭരണസമിതി കോടതിയെ അറിയിച്ചതിനാല്‍ തെരഞ്ഞെടുപ്പിന് അനുമതി നല്‍കുകയായിരുന്നു. മാക്ടയില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിലവില്‍ വന്നതു മുതല്‍ 2016 വരെ എല്ലാ അംഗങ്ങളും 30 ദിവസം മുമ്പാണ് പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയിരുന്നത്. അതിനു ശേഷമാണ് 20 ദിവസമാക്കിയത്. എന്നാല്‍, ജനറല്‍ ബോഡി ഇത് ഭേദഗതി ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനെതിരേ കേസ് നല്കിയ സെക്രട്ടറി ഷാജി പാണ്ഡവത്ത് ഉള്‍പ്പെടെ 21 പേര് മുദ്രാവാക്യം വിളിച്ച് തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനു കാരണമായി. തെരഞ്ഞെടുപ്പിനെതിരേ എറണാകുളം മുൻസിഫ് കോടതിയില്‍ കോടതിയലക്ഷ്യ കേസ് നല്‍കിയതായി ഷാജി പാണ്ഡവത്ത് പറഞ്ഞു.
ജനറല്‍ ബോഡി യോഗത്തിലും ഇതേ വിഷയത്തില്‍ വാക്കേറ്റമുണ്ടായി. മാക്ടയില്‍ വോട്ടവകാശമുള്ള അംഗങ്ങള്‍ തപാല്‍ വോട്ടിനുള്ള അപേക്ഷ തെരഞ്ഞെടുപ്പിന് 20 ദിവസം മുന്‍പ് നല്‍കണമെന്നാണ് വ്യവസ്ഥയെന്ന് ഒരു വിഭാഗം ആരോപിച്ചു. നിലവിലെ ഭരണസമിതി ഈ സമയപരിധി 30 ദിവസമാക്കി നീട്ടിയെന്ന് ആരോപിച്ചാണ് സെക്രട്ടറി ഷാജി പാണ്ഡവത്ത് മുന്‍സിഫ് കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയത്. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്പോള് തെരഞ്ഞെടുപ്പ് നടത്തുന്നത് കോടതി അലക്ഷ്യമാണെന്നാണ് ഷാജിയുടെ ആരോപണം. നടപടിക്രമങ്ങള്‍ക്ക് വിധേയമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതി ഉത്തരവിലുള്ളതെന്ന് നിലവിലെ ജനറല്‍ സെക്രട്ടറി സംവിധായകന് ഷാജുണ്‍ കാര്യാല്‍ യോഗത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് അപാകത പരിഹരിക്കാന്‍ തയാറാണെന്ന് ഭരണസമിതി കോടതിയെ അറിയിച്ചതിനാല്‍ തെരഞ്ഞെടുപ്പിന് അനുമതി നല്‍കുകയായിരുന്നു. മാക്ടയില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിലവില്‍ വന്നതു മുതല്‍ 2016 വരെ എല്ലാ അംഗങ്ങളും 30 ദിവസം മുമ്പാണ് പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയിരുന്നത്. അതിനു ശേഷമാണ് 20 ദിവസമാക്കിയത്. എന്നാല്‍, ജനറല്‍ ബോഡി ഇത് ഭേദഗതി ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.