തിരൂരങ്ങാടി: നന്നന്പ്ര കുണ്ടൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മൂലക്കൽ സ്വദേശി കിഴക്കുന്പാട്ട് ശിഹാബിന്റെ മകൾ മുഹമ്മദ് നിഷാൻ (10) മറവൻകുളത്ത് നിസാറിന്റെ മകൻ മുഹമ്മദ് മിഷാൽ (9) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കാനായി തോട്ടിലേക്ക് പോയതായിരുന്നു. കുളിക്കുന്നതിനിടെ തോട്ടിൽ മുങ്ങിത്താഴ്ന്നു.
തുടർന്ന് കുട്ടികൾ വീടുകളിൽ പോയി കാര്യം അവതരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വൈകുന്നേരം നാലരയോടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
താനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ വീടുകളിൽ പൊതുദർശനത്തിനു ശേഷം പോസ്റ്റുമോർട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നു കുണ്ടൂർ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കും. ലുബ്നയാണ് മുഹമ്മദ് നിഷാന്റെ ഉമ്മ. നായിഫ്, നൂഹ എന്നിവർ സഹോദരങ്ങളാണ്. താനൂർ എംഇഎസ് സെൻട്രൽ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് നിഷാൻ.
കുണ്ടൂർ നടുവീട്ടിൽ എഎംഎൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് മിഷാൽ. റസീനയാണ് ഉമ്മ. ഫാത്തിമ നിസാന, ഫാത്തിമ റിൻഷ എന്നിവരാണ് സഹോദരങ്ങൾ.
തുടർന്ന് കുട്ടികൾ വീടുകളിൽ പോയി കാര്യം അവതരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വൈകുന്നേരം നാലരയോടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
താനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ വീടുകളിൽ പൊതുദർശനത്തിനു ശേഷം പോസ്റ്റുമോർട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നു കുണ്ടൂർ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കും. ലുബ്നയാണ് മുഹമ്മദ് നിഷാന്റെ ഉമ്മ. നായിഫ്, നൂഹ എന്നിവർ സഹോദരങ്ങളാണ്. താനൂർ എംഇഎസ് സെൻട്രൽ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് നിഷാൻ.
കുണ്ടൂർ നടുവീട്ടിൽ എഎംഎൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് മിഷാൽ. റസീനയാണ് ഉമ്മ. ഫാത്തിമ നിസാന, ഫാത്തിമ റിൻഷ എന്നിവരാണ് സഹോദരങ്ങൾ.