നെടുങ്കണ്ടം: ഹരിത ഫിനാൻസ് ഉടമ രാജ്കുമാറിനെ മർദിച്ച നാട്ടുകാർക്കെതിരെ പീരുമേട് പോലീസ് കേസെടുത്തു. നെടുങ്കണ്ടം ഒന്നാം വാർഡ് മെന്പർ ആലീസ് ഇടുക്കി പോലീസ് സൂപ്രണ്ടിനു നൽകിയ പരാതിയെത്തുടർന്നാണ് 30 പേർക്കെതിരേ പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഹരിത ഫിനാൻസ് സ്ഥാപനം തട്ടിപ്പാണെന്നു മനസിലാക്കിയതിനെത്തുടർന്ന് തൂക്കുപാലത്തുനിന്നു കമാൻഡർ ജീപ്പിലും ഒരു കാറിലും എത്തിയവർ രാജ്കുമാറിനെ മർദിക്കുകയും ശാലിനി, മഞ്ചു എന്നിവരെ അസഭ്യം പറയുകയും ചെയ്തായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വാർഡ് മെന്പർ ആലീസ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നിർദേശമനുസരിച്ചാണു പീരുമേട് പോലീസ് കേസെടുത്തത്.
തട്ടിപ്പ് കേസിലെ ഒന്നാംപ്രതി രാജകുമാറിന്റെ മരണ കാരണവും ഫിനാൻസ് തട്ടിപ്പിനെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യമാണെന്നു കാണിച്ച് കഴിഞ്ഞ ആഴ്ച ഇടുക്കി പോലീസ് മേധാവിക്കു വാർഡ് മെന്പർ ആലീസ് പരാതി നൽകിയിരുന്നു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ മൂന്നു വനിതാ വാർഡ് മെന്പർമാർക്കൊപ്പം ആലീസും ഹരിത ഫിനാൻസിൽ ചേർന്നിരുന്നു.
ഈ മാസം 12ന് സ്ഥാപനം നാട്ടുകാർ വളഞ്ഞതായി ഫിനാൻസ് സ്ഥാപനത്തിലെ അംഗങ്ങൾ അറിയിച്ചതിനെത്തുടർന്ന് അവിടെ ചെല്ലുകയും ചെയ്തു. തുടർന്നു നടത്തിയ ചർച്ചയിൽ രാജ്കുമാർ തന്റെ പീരുമേട്ടിലെ ബാങ്ക് അക്കൗണ്ടിൽ നാലു കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഈ തുകയിൽനിന്ന് ആളുകൾക്കു തുക തിരികെ നൽകികൊള്ളാമെന്നും വ്യവസ്ഥ വയ്ക്കുകയും ചെയ്തു. രാജ്കുമാർ പറയുന്ന കാര്യങ്ങൾക്കു വ്യക്തത വരുത്താൻ വാർഡ് മെന്പർ അടങ്ങുന്ന ഒരു സംഘം രണ്ടു കാറിലും ഒരു കമാൻഡർ ജീപ്പിലും അന്നേ ദിവസം പീരുമേട്ടിലെ ബാങ്കിലേക്കു പോയിരുന്നു.
എന്നാൽ, ഈ പരിശോധനയിൽ ഹരിത ഫിനാൻസ് തട്ടിപ്പാണെന്നു ബോധ്യമായതിനെത്തുടർന്ന് രാജ്കുമാറുമായി തിരികെ നെടുങ്കണ്ടത്തേക്കു വരുന്നവഴി കുട്ടിക്കാനത്തിനു സമീപം കമാൻഡർ ജീപ്പിലുള്ളവർ കാറിൽനിന്നു രാജ്കുമാറിനെ പിടിച്ചിറക്കി മർദിച്ചതായി പറയുന്നു. രാജ്കുമാറിനെയും കൂടെവന്ന രണ്ടു സ്ത്രീകളെയും രണ്ടു വാഹനങ്ങളിലാക്കി കൊണ്ടുപോവുകയും ചെയ്തതായി ജില്ലാ മേധാവിക്കു നൽകിയ പരാതിയിൽ ആലീസ് പറഞ്ഞിരുന്നു.
ഹരിത ഫിനാൻസ് സ്ഥാപനം തട്ടിപ്പാണെന്നു മനസിലാക്കിയതിനെത്തുടർന്ന് തൂക്കുപാലത്തുനിന്നു കമാൻഡർ ജീപ്പിലും ഒരു കാറിലും എത്തിയവർ രാജ്കുമാറിനെ മർദിക്കുകയും ശാലിനി, മഞ്ചു എന്നിവരെ അസഭ്യം പറയുകയും ചെയ്തായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വാർഡ് മെന്പർ ആലീസ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നിർദേശമനുസരിച്ചാണു പീരുമേട് പോലീസ് കേസെടുത്തത്.
തട്ടിപ്പ് കേസിലെ ഒന്നാംപ്രതി രാജകുമാറിന്റെ മരണ കാരണവും ഫിനാൻസ് തട്ടിപ്പിനെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യമാണെന്നു കാണിച്ച് കഴിഞ്ഞ ആഴ്ച ഇടുക്കി പോലീസ് മേധാവിക്കു വാർഡ് മെന്പർ ആലീസ് പരാതി നൽകിയിരുന്നു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ മൂന്നു വനിതാ വാർഡ് മെന്പർമാർക്കൊപ്പം ആലീസും ഹരിത ഫിനാൻസിൽ ചേർന്നിരുന്നു.
ഈ മാസം 12ന് സ്ഥാപനം നാട്ടുകാർ വളഞ്ഞതായി ഫിനാൻസ് സ്ഥാപനത്തിലെ അംഗങ്ങൾ അറിയിച്ചതിനെത്തുടർന്ന് അവിടെ ചെല്ലുകയും ചെയ്തു. തുടർന്നു നടത്തിയ ചർച്ചയിൽ രാജ്കുമാർ തന്റെ പീരുമേട്ടിലെ ബാങ്ക് അക്കൗണ്ടിൽ നാലു കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഈ തുകയിൽനിന്ന് ആളുകൾക്കു തുക തിരികെ നൽകികൊള്ളാമെന്നും വ്യവസ്ഥ വയ്ക്കുകയും ചെയ്തു. രാജ്കുമാർ പറയുന്ന കാര്യങ്ങൾക്കു വ്യക്തത വരുത്താൻ വാർഡ് മെന്പർ അടങ്ങുന്ന ഒരു സംഘം രണ്ടു കാറിലും ഒരു കമാൻഡർ ജീപ്പിലും അന്നേ ദിവസം പീരുമേട്ടിലെ ബാങ്കിലേക്കു പോയിരുന്നു.
എന്നാൽ, ഈ പരിശോധനയിൽ ഹരിത ഫിനാൻസ് തട്ടിപ്പാണെന്നു ബോധ്യമായതിനെത്തുടർന്ന് രാജ്കുമാറുമായി തിരികെ നെടുങ്കണ്ടത്തേക്കു വരുന്നവഴി കുട്ടിക്കാനത്തിനു സമീപം കമാൻഡർ ജീപ്പിലുള്ളവർ കാറിൽനിന്നു രാജ്കുമാറിനെ പിടിച്ചിറക്കി മർദിച്ചതായി പറയുന്നു. രാജ്കുമാറിനെയും കൂടെവന്ന രണ്ടു സ്ത്രീകളെയും രണ്ടു വാഹനങ്ങളിലാക്കി കൊണ്ടുപോവുകയും ചെയ്തതായി ജില്ലാ മേധാവിക്കു നൽകിയ പരാതിയിൽ ആലീസ് പറഞ്ഞിരുന്നു.