+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിമാൻഡ് പ്രതി മരിച്ച സംഭവം: ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാൾ നെടുങ്കണ്ടം സ്റ്റേഷനിലെത്തി

നെടുങ്കണ്ടം: രാജ്കുമാറിന്‍റെ കസ്റ്റഡിമരണം അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാൾ നെടുങ്കണ്ടം പോലീസ് സ്റ്റ
റിമാൻഡ് പ്രതി മരിച്ച സംഭവം: ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാൾ നെടുങ്കണ്ടം സ്റ്റേഷനിലെത്തി
നെടുങ്കണ്ടം: രാജ്കുമാറിന്‍റെ കസ്റ്റഡിമരണം അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാൾ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി.

രാജ്കുമാർ മരിച്ച പീരുമേട് താലൂക്ക് ആശുപത്രി, പീരുമേട് സബ് ജയിൽ എന്നിവിടങ്ങളിലും രാജ്കുമാറിന്‍റെ വാഗമണ്ണിലെ വീട്ടിലും അദ്ദേഹം സന്ദർശനം നടത്തി. ജയിൽ അധികൃതരോടും ആശുപത്രി ജീവനക്കാരോടും ഡോക്ടർമാരോടും സംഭവം സംബന്ധിച്ചു ചോദിച്ചറിഞ്ഞു. രാവിലെ ഒൻപതിനു രാജ്കുമാറിന്‍റെ വീട്ടിലെത്തിയ ഐജി രാജ്കുമാറിന്‍റെ മാതാവ് കസ്തൂരി, ഭാര്യ വിജയ, മക്കൾ എന്നിവരോടും വിശദമായി കാര്യങ്ങൾ അന്വേഷിച്ചു.

നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ 15 മിനിറ്റോളം ചെലവഴിച്ച അദ്ദേഹം സ്റ്റേഷൻ ഓഫീസറോടും മറ്റ് ഉദ്യോഗസ്ഥരോടും കാര്യങ്ങൾ തിരക്കി മടങ്ങുകയായിരുന്നു. കസ്റ്റഡി മരണവും തൂക്കുപാലം ഹരിത ഫിനാൻസ് തട്ടിപ്പുകേസും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ അന്വേഷണത്തിന് സമയം വേണ്ടിവരുമെന്നും സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും ഐജി അറിയിച്ചു.