കോട്ടയം (ഗാന്ധിനഗർ): വാഗമണ് കോലാഹലമേട് കസ്തൂരി ഭവനിൽ രാജ് കുമാർ(50) പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിയവേ മരിച്ച സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടത്തി ചികിത്സിച്ച രേഖകളോ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച രേഖകളോ രജിസ്റ്ററിൽ ഇല്ല. ഒപി വിഭാഗത്തിലെത്തിച്ചിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ പരിശോധിച്ച ശേഷമേ പറയുവാൻ കഴിയൂവെന്നു മെഡിക്കൽ കോളജ് അധികൃതർ. എന്നാൽ, കഴിഞ്ഞ 20ന് മൂത്രസംബന്ധമായ വിഭാഗത്തിലെ ഒപിയിൽ രാജ്കുമാറിനെ കാണിച്ചിട്ടുണ്ടെന്നും ഈ വിഭാഗത്തിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം സ്വകാര്യ സ്കാനിംഗ് സെന്ററിൽ സ്കാൻ ചെയ്തിരുന്നുവെന്നുമാണ് അറിയാൻ കഴിയുന്നത്.
ന്യൂമോണിയ ബാധിച്ചാണു രാജ്കുമാർ മരണപ്പെട്ടതെങ്കിൽ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്ന രോഗമല്ലെന്നു മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർ പറയുന്നു. അപ്പോൾ ജയിലിൽ കഴിയുന്ന സമയത്ത് ഇയാൾക്കു പനിയോ മറ്റ് രോഗങ്ങളോ ഉണ്ടായെങ്കിൽ കൃത്യമായ ചികിത്സ നൽകാൻ ബന്ധപ്പെട്ട പോലീസോ ജയിൽ അധികൃതരോ തയാറായില്ലെന്നു വേണം വിലയിരുത്താൻ. കൂടാതെ ഹൃദ്രോഗികളുടെ ജീവൻ രക്ഷിക്കുന്നതിന്റെ ഭാഗമായി, നൽകുന്ന കാർഡിയാക് മസാജ് (സിപിആർ) മൂലം വാരിയെല്ല് പൊട്ടിയെന്നാണു ഫോറൻസിക് വിഭാഗം കോടതിക്കു കൈമാറിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ സിപിആർ നൽകുന്ന ഒരു രോഗിയെ വാർഡിൽ പ്രവേശിപ്പിക്കുമെന്നും അത്ര ഗുരുതരമായ രോഗിയെ ഒരു കാരണവശാലും ആശുപത്രിയിൽനിന്നു പറഞ്ഞു വിടാറില്ലെന്നും മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാരും പറയുന്നു. അങ്ങനെയെങ്കിൽ രാജ്കുമാറിനു സിപിആർ നൽകിയത് ഏത് ആശുപത്രിയിലാണെന്നും അധികൃതർ വിശദീകരിക്കണമെന്ന് ഇയാളുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നു.
16ന് പുലർച്ചെയാണ് പ്രതി രാജകുമാറിനെ നെടുകണ്ടം താലൂക്ക് ആശുപത്രിയിൽ പോലീസ് എത്തിച്ചത്. നടക്കാൻ കഴിയാത്തതിനാൽ സ്ട്രച്ചറിലായിരുന്നു എത്തിച്ചതെന്നും ചികിത്സ നെടുങ്കണ്ടത്തോ, കോട്ടയം മെഡിക്കൽ കോളജിലോ കിടത്തി വിദഗ്ധ ചികിത്സ നൽകുന്നതിനു തയാറായിരുന്നെങ്കിൽ ഒരു പക്ഷേ രോഗം മൂലമാണു പ്രതി മരിച്ചതെന്നു പറയുന്നത് ഒരു പരിധി വരെ വിശ്വസിക്കുമായിരുന്നെന്നും ഡോക്ടർമാർ പറയുന്നു.
ന്യൂമോണിയ ബാധിച്ചാണു രാജ്കുമാർ മരണപ്പെട്ടതെങ്കിൽ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്ന രോഗമല്ലെന്നു മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർ പറയുന്നു. അപ്പോൾ ജയിലിൽ കഴിയുന്ന സമയത്ത് ഇയാൾക്കു പനിയോ മറ്റ് രോഗങ്ങളോ ഉണ്ടായെങ്കിൽ കൃത്യമായ ചികിത്സ നൽകാൻ ബന്ധപ്പെട്ട പോലീസോ ജയിൽ അധികൃതരോ തയാറായില്ലെന്നു വേണം വിലയിരുത്താൻ. കൂടാതെ ഹൃദ്രോഗികളുടെ ജീവൻ രക്ഷിക്കുന്നതിന്റെ ഭാഗമായി, നൽകുന്ന കാർഡിയാക് മസാജ് (സിപിആർ) മൂലം വാരിയെല്ല് പൊട്ടിയെന്നാണു ഫോറൻസിക് വിഭാഗം കോടതിക്കു കൈമാറിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ സിപിആർ നൽകുന്ന ഒരു രോഗിയെ വാർഡിൽ പ്രവേശിപ്പിക്കുമെന്നും അത്ര ഗുരുതരമായ രോഗിയെ ഒരു കാരണവശാലും ആശുപത്രിയിൽനിന്നു പറഞ്ഞു വിടാറില്ലെന്നും മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാരും പറയുന്നു. അങ്ങനെയെങ്കിൽ രാജ്കുമാറിനു സിപിആർ നൽകിയത് ഏത് ആശുപത്രിയിലാണെന്നും അധികൃതർ വിശദീകരിക്കണമെന്ന് ഇയാളുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നു.
16ന് പുലർച്ചെയാണ് പ്രതി രാജകുമാറിനെ നെടുകണ്ടം താലൂക്ക് ആശുപത്രിയിൽ പോലീസ് എത്തിച്ചത്. നടക്കാൻ കഴിയാത്തതിനാൽ സ്ട്രച്ചറിലായിരുന്നു എത്തിച്ചതെന്നും ചികിത്സ നെടുങ്കണ്ടത്തോ, കോട്ടയം മെഡിക്കൽ കോളജിലോ കിടത്തി വിദഗ്ധ ചികിത്സ നൽകുന്നതിനു തയാറായിരുന്നെങ്കിൽ ഒരു പക്ഷേ രോഗം മൂലമാണു പ്രതി മരിച്ചതെന്നു പറയുന്നത് ഒരു പരിധി വരെ വിശ്വസിക്കുമായിരുന്നെന്നും ഡോക്ടർമാർ പറയുന്നു.