തിരുവനന്തപുരം: പ്രളയ സെസ് ഒഴിവാക്കണമെന്നു പറയുന്നതില്‍ ന്യായമില്ലെന്നു ധന മന്ത്രി തോമസ് ഐസക്. പ്രളയസെസ് ഉള്‍പ്പെടെ വിവിധതരം നികുതി നിര്‍ദേശങ്ങള്‍ക്ക് നിയമപ്രാബല്യം നല്കുന്ന 2019 ലെ കേരള ധനകാര്യബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പ്രളയ സെസ് നടപ്പാക്കിയാല്‍ വിലക്കയറ്റമുണ്ടാകുമെന്നു പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ജിഎസ്ടി പരിഷ്കരിച്ചതിനെ തുടര്‍ന്ന് നിരവധി ഉത്പന്നങ്ങള്‍ക്ക് വില കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ശതമാനം സെസ് കാര്യമായ വിലവര്‍ധന ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
0% , 5% എന്നീ സ്ലാബുകളില്‍ വരാത്ത ഉത്പന്നങ്ങള്‍ക്കു മേലാണ് പ്രളയസെസ്. 12,18,28 ശതമാനം നിരക്കില്‍ ജിഎസ്ടി ഈടാക്കുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും ഒരു ശതമാനം പ്രളയ സെസായി ഈടാക്കുമെന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പ്രളയ സെസില്‍ നിന്നു ഹോട്ടല്‍ ഭക്ഷണത്തെ ഒഴിവാക്കിയിട്ടുണ്ട്.
ബില്‍ പാസാകുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ നികുതികളില്‍ കുടിശിക വരുത്തിയിട്ടുള്ള വ്യാപാരികള്‍ക്ക് കുടിശിക ഒറ്റത്തവണയായി അടച്ചുതീര്‍ക്കാനും അവസരം ലഭിക്കും.
വീടുകളുടെ നികുതി വര്‍ധിപ്പിച്ചും ബില്ലില്‍ ഭേദഗതി വരുത്തി. 278.7 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വീടുകള്‍ക്ക് നികുതിയില്ല. 278.7 ചതുരശ്ര മീറ്റര്‍ മുതല്‍ 464.5 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് 4,000 രൂപയാണ് വാര്‍ഷിക നികുതിയായി ഈടാക്കുക.
454.50 ചതുരശ്ര മീറ്ററിനും 697.75 ചതുരശ്ര മീറ്ററിനും ഇടയിലുള്ള വീടുകള്‍ക്ക് 6000 രൂപയും 696.75 ചതുരശ്രമീറ്ററിനും 929 ചതുരശ്ര മീറ്ററിനും ഇടയില്‍ 8000 രൂപയും 929 ചതുരശ്രമീറ്ററിനു മുകളിലുള്ള വീടുകള്‍ക്ക് പതിനായിരം രൂപയും നികുതിയായി നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
മോട്ടോര്‍ വാഹനം വാങ്ങുന്ന ഉടമസ്ഥനു സ്വന്തമായി ഫ്ളാറ്റുണ്ടെങ്കില് സര്‍ചാര്‍ജ് നല്‍കേണ്ടി വരും. 20,000 രൂപയിലധികം വായ്പയോ കടമോ കൊടുക്കുന്നവര്‍ ചെക്കായി നല്‍കണമെന്ന നിര്‍ദേശവും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ധനകാര്യ സ്ഥാപനങ്ങളോ വ്യക്തികളോ നല്കുന്ന വായ്പയ്ക്ക് പ്രതിവര്‍ഷം 18 ശതമാനത്തിലധികം പലിശ ഈടാക്കരുതെന്നും ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വ്യാപാരികള്‍ക്ക് നികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കാന്‍ അടുത്ത മാര്‍ച്ച് 31 വരെ അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ വരുന്ന സെപ്റ്റംബര്‍ 30 നു മുമ്പ് നികുതി നിര്ണയാധികാരികളെ ബന്ധപ്പെട്ട് വ്യാപാരികള്‍ നിലപാട് അറിയിക്കണം. ഒറ്റത്തവണ നികുതി അടയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നികുതി നിര്‍ണയത്തിന് എതിരായി നല്കിയ എല്ലാ കേസുകളും പിന്‍വലിക്കേണ്ടി വരും.സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വിനോദ നികുതി വര്‍ധിപ്പിക്കുന്ന ഭേദഗതിയും ധനകാര്യബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രളയ സെസ് നടപ്പാക്കിയാല്‍ വിലക്കയറ്റമുണ്ടാകുമെന്നു പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ജിഎസ്ടി പരിഷ്കരിച്ചതിനെ തുടര്‍ന്ന് നിരവധി ഉത്പന്നങ്ങള്‍ക്ക് വില കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ശതമാനം സെസ് കാര്യമായ വിലവര്‍ധന ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
0% , 5% എന്നീ സ്ലാബുകളില്‍ വരാത്ത ഉത്പന്നങ്ങള്‍ക്കു മേലാണ് പ്രളയസെസ്. 12,18,28 ശതമാനം നിരക്കില്‍ ജിഎസ്ടി ഈടാക്കുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും ഒരു ശതമാനം പ്രളയ സെസായി ഈടാക്കുമെന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പ്രളയ സെസില്‍ നിന്നു ഹോട്ടല്‍ ഭക്ഷണത്തെ ഒഴിവാക്കിയിട്ടുണ്ട്.
ബില്‍ പാസാകുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ നികുതികളില്‍ കുടിശിക വരുത്തിയിട്ടുള്ള വ്യാപാരികള്‍ക്ക് കുടിശിക ഒറ്റത്തവണയായി അടച്ചുതീര്‍ക്കാനും അവസരം ലഭിക്കും.
വീടുകളുടെ നികുതി വര്‍ധിപ്പിച്ചും ബില്ലില്‍ ഭേദഗതി വരുത്തി. 278.7 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വീടുകള്‍ക്ക് നികുതിയില്ല. 278.7 ചതുരശ്ര മീറ്റര്‍ മുതല്‍ 464.5 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് 4,000 രൂപയാണ് വാര്‍ഷിക നികുതിയായി ഈടാക്കുക.
454.50 ചതുരശ്ര മീറ്ററിനും 697.75 ചതുരശ്ര മീറ്ററിനും ഇടയിലുള്ള വീടുകള്‍ക്ക് 6000 രൂപയും 696.75 ചതുരശ്രമീറ്ററിനും 929 ചതുരശ്ര മീറ്ററിനും ഇടയില്‍ 8000 രൂപയും 929 ചതുരശ്രമീറ്ററിനു മുകളിലുള്ള വീടുകള്‍ക്ക് പതിനായിരം രൂപയും നികുതിയായി നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
മോട്ടോര്‍ വാഹനം വാങ്ങുന്ന ഉടമസ്ഥനു സ്വന്തമായി ഫ്ളാറ്റുണ്ടെങ്കില് സര്‍ചാര്‍ജ് നല്‍കേണ്ടി വരും. 20,000 രൂപയിലധികം വായ്പയോ കടമോ കൊടുക്കുന്നവര്‍ ചെക്കായി നല്‍കണമെന്ന നിര്‍ദേശവും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ധനകാര്യ സ്ഥാപനങ്ങളോ വ്യക്തികളോ നല്കുന്ന വായ്പയ്ക്ക് പ്രതിവര്‍ഷം 18 ശതമാനത്തിലധികം പലിശ ഈടാക്കരുതെന്നും ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വ്യാപാരികള്‍ക്ക് നികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കാന്‍ അടുത്ത മാര്‍ച്ച് 31 വരെ അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ വരുന്ന സെപ്റ്റംബര്‍ 30 നു മുമ്പ് നികുതി നിര്ണയാധികാരികളെ ബന്ധപ്പെട്ട് വ്യാപാരികള്‍ നിലപാട് അറിയിക്കണം. ഒറ്റത്തവണ നികുതി അടയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നികുതി നിര്‍ണയത്തിന് എതിരായി നല്കിയ എല്ലാ കേസുകളും പിന്‍വലിക്കേണ്ടി വരും.സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വിനോദ നികുതി വര്‍ധിപ്പിക്കുന്ന ഭേദഗതിയും ധനകാര്യബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.