തിരുവനന്തപുരം: തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയായി പി.കെ. മധുവിനെ നിയമിച്ചു. റൂറൽ എസ്പിയായിരുന്ന ബി. അശോക് പരിശീലനത്തിനു പോകുന്ന ഒഴിവിലാണു നിയമനം.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്തു യതീഷ് ചന്ദ്ര തുടരും. നേരത്തെ യതീഷ് ചന്ദ്രയെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഇതു റദ്ദാക്കിയതായി പുതുക്കിയ ഉത്തരവിൽ പറയുന്നു.
പോലീസ് ടെലികമ്യൂണിക്കേഷൻ എസ്പി എച്ച്. മഞ്ജുനാഥിനെ റെയിൽവേ എസ്പിയായി മാറ്റി നിയമിച്ചു. റെയിൽവേ എസ്പിയായിരുന്ന മെറിൻ ജോസഫിനെ കൊല്ലത്തേക്കു നേരത്തെ മാറ്റി നിയമിച്ചിരുന്നു. ടെലികമ്യൂണിക്കേഷൻ എസ്പിയുടെ ചുമതലയും മഞ്ജുനാഥ് വഹിക്കും.
ആർ. കറുപ്പുസ്വാമിയോടു വയനാട് ജില്ലാ പോലീസ് മേധാവി സ്ഥാനത്തു തുടരാനും നിർദേശിട്ടുണ്ട്. കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റ് എസ്. സുജിത് ദാസിനെ പോലീസ് ആസ്ഥാനത്ത് എഐജിയായും മാറ്റി നിയമിച്ചു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്തു യതീഷ് ചന്ദ്ര തുടരും. നേരത്തെ യതീഷ് ചന്ദ്രയെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഇതു റദ്ദാക്കിയതായി പുതുക്കിയ ഉത്തരവിൽ പറയുന്നു.
പോലീസ് ടെലികമ്യൂണിക്കേഷൻ എസ്പി എച്ച്. മഞ്ജുനാഥിനെ റെയിൽവേ എസ്പിയായി മാറ്റി നിയമിച്ചു. റെയിൽവേ എസ്പിയായിരുന്ന മെറിൻ ജോസഫിനെ കൊല്ലത്തേക്കു നേരത്തെ മാറ്റി നിയമിച്ചിരുന്നു. ടെലികമ്യൂണിക്കേഷൻ എസ്പിയുടെ ചുമതലയും മഞ്ജുനാഥ് വഹിക്കും.
ആർ. കറുപ്പുസ്വാമിയോടു വയനാട് ജില്ലാ പോലീസ് മേധാവി സ്ഥാനത്തു തുടരാനും നിർദേശിട്ടുണ്ട്. കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റ് എസ്. സുജിത് ദാസിനെ പോലീസ് ആസ്ഥാനത്ത് എഐജിയായും മാറ്റി നിയമിച്ചു.