കോട്ടയം: ആർപ്പൂക്കര മണിയാപറന്പിൽ പാടശേഖരത്തിലെ പന്പ് ഓപ്പറേറ്ററെ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തി. അയ്മനം വല്യാട് പാറേക്കണ്ടത്തിൽ പി.പി. രാജുവാ(54)ണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയ്ക്ക് ആറരയോടെയാണു രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യാത്രാസൗകര്യം തീരെയില്ലാത്ത സ്ഥലമായതിനാൽ വെള്ളിയാഴ്ച രാവിലെയാണ് പോലീസ് എത്തി മേൽനടപടി സ്വീകരിച്ചത്. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറി.
മണിയാപറന്പ് കേളക്കരി പാടശേഖരത്തിലെ മോട്ടോർ പ്രവർത്തിപ്പിക്കുന്ന പന്പ് ഓപ്പറേറ്ററാണ് രാജു. മോട്ടോർ തറയ്ക്കു മൂന്നു മീറ്റർ മാറിയുള്ള വൈദ്യുതി പോസ്റ്റിനു താഴെയാണു മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റിൽനിന്ന് ഒരു വയർ താഴേക്കു പൊട്ടിക്കിടപ്പുണ്ട്. ന്യൂട്രൽ ലൈൻ ആണെന്നും ഇതു പൊട്ടി വീണപ്പോൾ അതിലൂടെ വൈദ്യുതി പ്രവഹിച്ചതറിയാതെ പിടിച്ചപ്പോഴാകാം ഷോക്കേൽക്കാൻ കാരണമെന്നും നാട്ടുകാർ സംശയിക്കുന്നു.
എന്നാൽ, വയർ പൊട്ടി വീണതല്ലെന്ന നിലപാടിലാണു പോലീസ്. അപകടമരണത്തിനു ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വൈദ്യുതി ബോർഡും പോലീസും അന്വേഷണം തുടങ്ങി.
മണിയാപറന്പ് കേളക്കരി പാടശേഖരത്തിലെ മോട്ടോർ പ്രവർത്തിപ്പിക്കുന്ന പന്പ് ഓപ്പറേറ്ററാണ് രാജു. മോട്ടോർ തറയ്ക്കു മൂന്നു മീറ്റർ മാറിയുള്ള വൈദ്യുതി പോസ്റ്റിനു താഴെയാണു മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റിൽനിന്ന് ഒരു വയർ താഴേക്കു പൊട്ടിക്കിടപ്പുണ്ട്. ന്യൂട്രൽ ലൈൻ ആണെന്നും ഇതു പൊട്ടി വീണപ്പോൾ അതിലൂടെ വൈദ്യുതി പ്രവഹിച്ചതറിയാതെ പിടിച്ചപ്പോഴാകാം ഷോക്കേൽക്കാൻ കാരണമെന്നും നാട്ടുകാർ സംശയിക്കുന്നു.
എന്നാൽ, വയർ പൊട്ടി വീണതല്ലെന്ന നിലപാടിലാണു പോലീസ്. അപകടമരണത്തിനു ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വൈദ്യുതി ബോർഡും പോലീസും അന്വേഷണം തുടങ്ങി.