കൊച്ചി: സര്‍ക്കാര്‍ ഏറ്റെടുത്ത മൂന്നാറിലെ മിസ്റ്റ് വാലി റിസോര്‍ട്ട് മടക്കി നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. സിംഗിള്‍ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
റിസോര്‍ട്ട് ഭൂമി ഏലമലക്കാടിന്റെ പരിധിയില്‍ വരുമോയെന്ന കാര്യത്തില്‍ സര്‍ക്കാരും റിസോര്‍ട്ട് ഉടമകളും തമ്മിലുള്ള തര്‍ക്കം ലാന്‍ഡ് റവന്യു കമ്മീഷണര്‍ പരിഗണിച്ചു മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാനും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഈ ഭൂമി ഏലമലക്കാടുകളുടെ പരിധിയില്‍ വരുമെന്നാണു സര്‍ക്കാർ വാദം. ഏലകൃഷിക്കല്ലാതെ മറ്റൊന്നിനും ഭൂമി ഉപയോഗിക്കാനാവില്ലെന്ന വ്യവസ്ഥ ഭൂവുടമകള്‍ ലംഘിച്ചെന്നും സര്‍ക്കാര്‍ അപ്പീലില്‍ വാദിച്ചു. തുടര്‍ന്നാണ് ഇക്കാര്യം പരിശോധിക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണറെ ചുമതലപ്പെടുത്തിയത്.
ഏലമലക്കാടുകളായി വിജ്ഞാപനം ചെയ്ത ഭൂമിയിലാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നു ചൂണ്ടിക്കാട്ടിയാണു സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്. ഇടുക്കി ജില്ലാ കളക്ടറുടെ നടപടിക്കെതിരേ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും ഇതും തള്ളി. തുടർന്നു മിസ്റ്റ് വാലി റിസോര്‍ട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍. രമേശ് നല്കിയ ഹര്‍ജിയില്‍ 2014 ലാണ് റിസോര്‍ട്ട് മടക്കി നല്കാന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്.
ഏലമലക്കാടുകളുടെ പരിധിയില്‍ വരുന്നതാണ് ഭൂമിയെന്നു സര്‍ക്കാര്‍ ആരോപിക്കുന്നുണ്ടെങ്കിലും രേഖകള്‍ സര്‍ക്കാരിന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണു സിംഗിള്‍ബെഞ്ച് റിസോര്‍ട്ട് മടക്കി നല്കാന് വിധിച്ചത്. 1992 ല്‍ ആര്. പാണ്ടിയെന്ന വ്യക്തിക്കു പതിച്ചു നല്കിയ 1.75 ഏക്കര്‍ ഭൂമി പല കൈമറിഞ്ഞ് 1994 ലാണ് കമ്പനി വാങ്ങി റിസോര്‍ട്ട് നിര്‍മിച്ചത്.
റിസോര്‍ട്ട് ഭൂമി ഏലമലക്കാടിന്റെ പരിധിയില്‍ വരുമോയെന്ന കാര്യത്തില്‍ സര്‍ക്കാരും റിസോര്‍ട്ട് ഉടമകളും തമ്മിലുള്ള തര്‍ക്കം ലാന്‍ഡ് റവന്യു കമ്മീഷണര്‍ പരിഗണിച്ചു മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാനും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഈ ഭൂമി ഏലമലക്കാടുകളുടെ പരിധിയില്‍ വരുമെന്നാണു സര്‍ക്കാർ വാദം. ഏലകൃഷിക്കല്ലാതെ മറ്റൊന്നിനും ഭൂമി ഉപയോഗിക്കാനാവില്ലെന്ന വ്യവസ്ഥ ഭൂവുടമകള്‍ ലംഘിച്ചെന്നും സര്‍ക്കാര്‍ അപ്പീലില്‍ വാദിച്ചു. തുടര്‍ന്നാണ് ഇക്കാര്യം പരിശോധിക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണറെ ചുമതലപ്പെടുത്തിയത്.
ഏലമലക്കാടുകളായി വിജ്ഞാപനം ചെയ്ത ഭൂമിയിലാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നു ചൂണ്ടിക്കാട്ടിയാണു സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്. ഇടുക്കി ജില്ലാ കളക്ടറുടെ നടപടിക്കെതിരേ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും ഇതും തള്ളി. തുടർന്നു മിസ്റ്റ് വാലി റിസോര്‍ട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍. രമേശ് നല്കിയ ഹര്‍ജിയില്‍ 2014 ലാണ് റിസോര്‍ട്ട് മടക്കി നല്കാന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്.
ഏലമലക്കാടുകളുടെ പരിധിയില്‍ വരുന്നതാണ് ഭൂമിയെന്നു സര്‍ക്കാര്‍ ആരോപിക്കുന്നുണ്ടെങ്കിലും രേഖകള്‍ സര്‍ക്കാരിന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണു സിംഗിള്‍ബെഞ്ച് റിസോര്‍ട്ട് മടക്കി നല്കാന് വിധിച്ചത്. 1992 ല്‍ ആര്. പാണ്ടിയെന്ന വ്യക്തിക്കു പതിച്ചു നല്കിയ 1.75 ഏക്കര്‍ ഭൂമി പല കൈമറിഞ്ഞ് 1994 ലാണ് കമ്പനി വാങ്ങി റിസോര്‍ട്ട് നിര്‍മിച്ചത്.