കൊച്ചേട്ടന്റെ കത്ത്/ വടിയൊടിഞ്ഞ വീടുകൾ, നടുവൊടിഞ്ഞ നാടുകൾ...
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
ബാംഗളൂരിലെ വളരെ പ്രശസ്തമായ ഒരു വിദ്യാലയം. സമർത്ഥനായ പ്രിൻസിപ്പൽ. ഡിസിഎൽ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ സന്ദർശിച്ച വേളയിൽ പ്രിൻസിപ്പലിന്റെ മുറിയിലെ സിസിടിവി ക്യാമറിയലേക്ക് അദ്ദേഹം വിരൽചൂണ്ടി.
രണ്ടു പ്രശസ്ത കുടുംബങ്ങൾ തമ്മിൽ വഴക്കിനും കേസിനും കാരണമായ ഒരു സീനാണിത്. ഒന്നു കണ്ടു നോക്കൂ എന്നു പറഞ്ഞ് ടിവി ഓണാക്കി. "മൂന്ന് ഡി' ഡിവിഷനിൽ കുട്ടികൾ അറ്റൻഷനായി നിന്ന് ദേശീയ ഗാനം പാടുന്നു. രണ്ടാം നിരയിലുള്ള ഒരു പെൺകുട്ടി മുൻനിരയിലെ ഒരാൺകുട്ടിയുടെ പുറത്ത് ഇടിക്കുന്നു. ആൺകുട്ടി കരയുന്നു. ടീച്ചർ ഇടപെടുന്നു. ഇതാണ് സീൻ.
കഥ തുടർന്നുപറഞ്ഞത് പ്രിൻസിപ്പലാണ്. ടീച്ചർ ശാസിച്ചപ്പോൾ പെൺകുട്ടി വീട്ടിൽ ചെന്നു പറഞ്ഞത്, ആൺകുട്ടിയവളെ ഇടിച്ചു. അത് പറയാൻ ചെന്നപ്പോൾ ടീച്ചർ അവളെ തല്ലി! മുൻകോപക്കാരനുംപുത്രീവത്സലനുമായ പിതാവ് മകൾ പറഞ്ഞത് അപ്പാടെ വിശ്വസിച്ചു. പ്രതികരണം അല്പം രൂക്ഷമായി. ഇടികൊണ്ട ആൺകുട്ടിയുടെ വീടിന് കല്ലേറ്; മക്കൾ പഠിക്കുന്ന സ്കൂളിനും കിട്ടി, കല്ലേറിന്റെ ഒരു വിഹിതം! പോലീസ് സ്കൂളിലെത്തിയപ്പോഴാണ് ഏവരും കഥയിലെ കാര്യം അറിഞ്ഞത്.
മക്കൾ ഭരിക്കുകയാണ് അച്ഛനേയും അമ്മയേയും. മക്കൾ എത്ര ചെറിയ പ്രായമാണെങ്കിലും, അവർ പറയുന്നത് മാതാപിതാക്കൾ, അതേപടി വിശ്വസിക്കുകയാണ് ഇന്ന്, എത്ര വലിയ വിദ്യാസന്പന്നരാണെങ്കിലും . മൂന്നുംക്ലാസിലെ കുട്ടി വീട്ടിൽച്ചെന്ന് സ്വരക്ഷയ്ക്കായി പറഞ്ഞ കള്ളം രണ്ടു വീടുകളുടെ അയൽപക്ക ബന്ധത്തെ തകർത്തു. അതുവരെ സ്നേഹിതരായിരുന്നവർ കുട്ടികളുടെ വാക്ക് വിശ്വസിച്ച് തമ്മിൽ കടിച്ചുകീറി.
വിദ്യാർഥികൾ ജീവിത മൂല്യങ്ങൾ പരിശീലിക്കുന്ന ഇടമാണ് വിദ്യാലയം. പരസ്പരമുള്ള സഹിഷ്ണുതയും ക്ഷമയും മാത്രമല്ല, സത്യം പറയാനുള്ള ധൈര്യവും ഓരോ വിദ്യാർഥിയുടെയും ,സുപ്രധാന മികവുകളാണ്. ഇവിടെ പരിശീലനം നേടുന്നത് പരിശീലകരിലൂടെയാണ്. അധ്യാപകരാണ് വിദ്യാർഥികളുടെ ജീവിതപാഠ പരിശീലകർ. അതിനാൽ, മാതാപിതാക്കളോടൊപ്പം വിദ്യാർഥികൾ അധ്യാപകരേയും ആദരിക്കണം സ്നേഹിക്കണം.
ഇന്ന് അധ്യാപകരും മാതാപിതാക്കളും അപരിചിതരാണ്, പല സ്കൂളിലും. ഈ അപരിചിതത്വം നിലനിൽക്കുന്നിടത്തോളം ഒരു വിദ്യാർഥിക്ക് രണ്ടുപേരേയും വേഗം കബളിപ്പിക്കാം. ഒപ്പം ഒരേ ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ തമ്മിലും ഏറെ അപരിചിതത്വമുണ്ട്. അതിനാൽ, ഇവിടെ ഉള്ളിൽ കള്ളമുള്ള കുട്ടികൾ അധ്യാപകരും മാതാപിതാക്കളും തമ്മിലും, മാതാപിതാക്കൾ തമ്മിലും അകലവും അനിഷ്ടവും നിലനിർത്താൻ കള്ളം പറയാൻ പ്രലോഭിപ്പിക്കപ്പെടുന്നുണ്ട്.
കുട്ടികളെ സ്നേഹിക്കണം. ഒപ്പം, ആവശ്യമായ ശാസനയും തിരുത്തലും നല്കണം. ഒരു ശിക്ഷണവും ലഭിക്കാത്ത കുട്ടികൾ ഒരിക്കലും മികവിലെത്തുന്നില്ല. ഇന്ന്, മക്കളെ തിരുത്താൻ ശേഷിയുള്ള മാതാപിതാക്കൾ കുറയുകയാണ്. പണ്ട് വീടുകളിൽ അച്ഛനെ ഓർമ്മിപ്പിച്ചിരുന്നത്, തെറ്റു ചെയ്യുന്പോൾ അടിതരുന്ന അച്ഛന്റെ വടിയായിരുന്നു. ഓരോ വീട്ടിലെയും അച്ചടക്കത്തിന്റെയും ധാർമികതയുടെയും സംസ്കാരത്തിന്റെയും പ്രതീകമായിരുന്നു അച്ഛന്റെ വടികൾ! അച്ഛൻ അടിക്കുന്പോൾ അമ്മ തലോടും. എന്നാൽ, ഇന്നു പല വീടുകളിലും അച്ഛന്റെ വടിയൊടിഞ്ഞുകഴിഞ്ഞു. വടിയൊടിഞ്ഞ വീടുകളിൽ വളർന്നുവരുന്ന മക്കൾ അധാർമികതയും അക്രമവുംകൊണ്ട് നാടിന്റെ നടുവൊടിക്കും, തീർച്ച!
കൂട്ടുകാരേ, നമുക്ക് സത്യം പുണരാം, കള്ളം വെടിയാം. മാതാപിതാക്കളെയും അധ്യാപകരേയും സ്നേഹിക്കാം. നല്ല സൗഹൃദങ്ങളിൽ വളരാം. നാടിന്റെ നന്മയാകാം. ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
ലഹരിവിരുദ്ധ ദിനം ആചരിച്ചു
ഏലൂർ: സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു. ഡിസിഎല്ലിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ധീരജ് ജെ. അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ സിസ്റ്റർ ആനി തയ്യിൽ ഉദ്ഘാടനം ചെയ്തു. ജി.യു. വർഗീസ് ക്ലാസ് നയിച്ചു. അധ്യാപകരായ സുഡി പി.എസ്., ഡിനു ജോസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രിൻസിപ്പൽ സിസ്റ്റർ ആനി തച്ചിൽ വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
തൃശ്ശൂർ :സെൻറ് ക്ലെയേഴ്സ് കോൺവെൻറ് എ ൽ പി സ്കൂളിൽ ലഹരിക്കെതിരെ "വിസ്മയ "ബോധവൽകരണ ക്ലാസ് നടത്തി .ഹെഡ്മിസ്ട്രസ് സിസ്റ്റർ സൗമ്യ വർഗീസ് ഉദഘാടനം ചെയ്തു. വിസ്മയ ലോകത്തിലൂടെ കുട്ടികളെ പുതിയ ആശയങ്ങൾ പഠിപ്പിച്ചു .ലഹരി ഒരു ചെറിയ തുടക്കമാണെങ്കിലും അത് വൻവിപത്തുകൾ വരുത്തിവെയ്ക്കുമെന്ന് മാജിക്കിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തി.
മൂലമറ്റം മേഖല പ്രവർത്തനോദ്ഘാടനം
മൂലമറ്റം: ഡിസിഎൽ മൂലമറ്റം മേഖലാ പ്രവർത്തനവർഷോദ്ഘാടനം നീലൂർ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചൻ നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് ഷാന്റി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മേഖലാ ഓർഗനൈസർ റോയ് ജെ. കല്ലറങ്ങാട്ട് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് ലൈജു ടോമി, ശാഖാ ഡയറക്ടർ നീതു ജോസ്, ജിനീഷ അനിൽ, ലൗലി കെ. വർഗീസ്, മെൽവിൻ മാത്യു, സാനിയ ജെയിംസ് എന്നിവർ പ്രസംഗിച്ചു.
ഡിസിഎൽ പ്രവർത്തനവർഷം ഉദ്ഘാടനം ഇന്ന്
മൂവാറ്റുപുഴ: ദീപിക ബാലസഖ്യം സംസ്ഥാന പ്രവർത്തനവർഷം ഉദ്ഘാടനം ഇന്നു രാവിലെ 10-ന് മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സ്കൂൾ മാനേജർ ഫാ. പോൾ നെടുന്പുറത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കുമാരി മാളു ഷെയ്ക്ക ഡിസിഎൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ മുഖ്യപ്രഭാഷണം നടത്തും. ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം ഡിഎഫ്സി രൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പോത്തനാമൂഴി നിർവഹിക്കും. സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം, പിറ്റിഎ പ്രസിഡന്റ് സിബി കണ്ണന്പുഴ, ഡിസിഎൽ ഡയറക്ടർ ബോർഡംഗം ഫാ. പോൾ മണവാളൻ, എറണാകുളം പ്രവിശ്യാ കോ-ഓർഡിനേറ്റർ ജി.യു. വർഗീസ്, സ്കൂൾ ലീഡർ ഹവീസ സുലൈമാൻ തുടങ്ങിയവർ പ്രസംഗിക്കും. ഇതോടൊപ്പം സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനവും നടത്തപ്പെടും.
ഡിസിഎൽ-ഐഇആർടി സ്മാർട്ട് സ്കൂളുകൾ
ഏറ്റവും മിതമായ നിരക്കിൽ ക്ലാസ് മുറികളെ സ്മാർട്ട് ക്ലാസുകളാക്കാൻ ഡിസിഎൽ ആവിഷ്കരിച്ച ഡിസിഎൽ - ഐഇആർടി ഈസിടു വിൻ സ്മാർട്ട് ക്ലാസ് പദ്ധതിയോട് നിരവധി സ്കൂളുകൾ കൈകോർക്കുകയാണ്. നിലവിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സ്മാർട്ട് ക്ലാസ് രൂപീകരിക്കുന്നതിന് ഈ പദ്ധതി സഹായകരമാണ് എന്ന് പ്രമുഖ സ്കൂളുകൾ അംഗീകരിച്ചുകഴിഞ്ഞു. താഴെപ്പറയുന്ന വിദ്യാലയങ്ങളിൽ ഈ പദ്ധതി ആവിഷ്കരിച്ചുകഴിഞ്ഞു.
1. ജയ്മാതാ സീനിയർ സെക്കൻഡറി സ്കൂൾ, ഉളിയത്തടുക്ക, കാസർഗോഡ്, 2. ഹോളിഫാമിലി കോൺവന്റ് പബ്ലിക്സ്കൂൾ, ബദിയടുക്ക, കാസർഗോഡ്, 3. എ.കെ.എം. പബ്ലിക് സ്കൂൾ, ചങ്ങനാശേരി,, 4. എം.എ.എം. പബ്ലിക്സ്കൂൾ, കുമളി, 5. ലിറ്റിൽ ഫ്ളവർ വിദ്യാനികേതൻ, മോനിപ്പള്ളി, 6. സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, ചങ്ങനാശേരി, 7. ഡിപോൾ പബ്ലിക് സ്കൂൾ, തൊടുപുഴ, 8. ലിറ്റിൽ ഫ്ളവർ വിദ്യാവിഹാർ, നേമം, തിരുവനന്തപുരം 9. സെന്റ് ആന്റണീസ് എൽപി സ്കൂൾ, കൂടല്ലൂർ. മറ്റു സ്കൂളുകളുടെ പേരുകൾ അടുത്ത ബാലരംഗത്തിൽ പ്രസിദ്ധീകരിക്കും.
മാറ്റത്തിനൊരുങ്ങി ഡിസിഎൽ ഐക്യു പരീക്ഷയും
വിദ്യാഭ്യാസരംഗത്ത് വരുന്ന മാറ്റങ്ങൾ ഉടനെ അറിയുക എന്നത് വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും സംബന്ധിച്ച് വളരെ പ്രധാനമാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലേക്കും മന:ശാസ്ത്ര സങ്കേതങ്ങൾ ഉപയോഗിച്ചുള്ള സൈക്കോമെട്രിക് പരീക്ഷകളിലേക്കും പരീക്ഷാ രീതികൾ പരിഷ്കരിക്കപ്പെടുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ സംഘടനയായ ഡിസിഎൽ ആറുപ പതിറ്റാണ്ടിലേറെയായി നടത്തിവന്ന ഐ ക്യു പരീക്ഷ, പേപ്പറും പേനയും ഉപയോഗിക്കുന്ന രീതിയിൽ നിന്നു ഇക്കൊല്ലം കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതിയിലേക്കു മാറുകയാണ്.
അതിനായി എജുലേറ്റർ എന്ന അന്താരാഷ്ട്ര പരീക്ഷാസാങ്കേതികവിദ്യാ സംരംഭമാണ് ഡിസിഎല്ലിന് പങ്കാളികളാകുന്നത്. അതോടൊപ്പം തന്നെ കുട്ടികളുടെ അഭിരുചികൾ യഥാസമയം കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കാനും വളർത്താനുമായി സൈക്കോമെട്രിക് പരീക്ഷകളും എജുലേറ്റർ ഡിസിഎൽ മുഖാന്തിരം നടത്തുന്നു. കംപ്യൂട്ടർ അധിഷ്ഠിതമായ പരീക്ഷാ രീതികളെ പറ്റിയും സൈക്കോമെട്രിക് പരീക്ഷകളെ പറ്റിയും അവയുടെ ഗുണങ്ങളെ പറ്റിയും കേരളത്തിലെ ജനങ്ങൾ കൂടുതൽ ബോധവാന്മാരാകേണ്ടതാണ് എന്ന് തോന്നുന്നു.
കംപ്യൂട്ടർ അധിഷ്ഠിതമായ പരീക്ഷാ രീതികൾ
കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷാ രീതി, മത്സരപരീക്ഷകളുടെ ആധുനിക വൽക്കരണത്തിന്റെ ഭാഗമാണ്. ഇന്നു ദേശീയ തലത്തിൽ നടക്കുന്ന JEE, GATE, NEET മുതലായ പരീക്ഷകൾ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് പൂർണ്ണമായി മാറിക്കഴിഞ്ഞു. സാമ്പ്രദായിക രീതിയിലുള്ള പരീക്ഷാരീതികളേക്കാൾ ഗുണനിലവാരവും കാര്യക്ഷമതയും സുതാര്യതയും സമയലാഭവും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതി വഴി ഉറപ്പു വരുത്താനാകും. അതുപോലെ തന്നെ മൂല്യനിർണ്ണയത്തിലും മറ്റും വരാവുന്ന മനുഷ്യ സഹജമായ തെറ്റുകൾ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിൽ തീർത്തും ഒഴിവാക്കാം. ഇത് പരീക്ഷകളുടെ വിശ്വാസ്യത വർധിപ്പിക്കാൻ സഹായിക്കുന്നു. പരീക്ഷാർഥികളുടെ ഉത്തരങ്ങളും മറ്റു വിവരങ്ങളും വളരെ എളുപ്പം സൂക്ഷിച്ചുവെക്കാൻ പറ്റുമെന്നതും ആവശ്യം വരുമ്പോൾ പെട്ടെന്നുതന്നെ വീണ്ടെടുത്ത് പരിശോധിക്കൻ കഴിയുമെന്നതുമാണ് ഇതിന്റെ മെച്ചം. ഇതു വഴി സ്ഥിതിവിവരങ്ങൾ വിശകലനം ചെയ്തു ഭാവിപരീക്ഷകളെ മെച്ചപ്പെടുത്താൻ സാധിക്കും.
ഡോ. രാകേഷ് ആർ വാര്യർ
(ബോംബെ ഐഐടിയിൽനിന്ന് സിസ്റ്റംസ് ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ ലേഖകൻ ന്യൂയോർക്ക് സിറാക്യൂസ് യൂണീവേഴ്സിറ്റിയിൽ ഗവേഷകനായിരുന്നു. ഇപ്പോൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ബാംഗ്ലൂരിൽ ഗവേഷകനാണ്.)
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
ബാംഗളൂരിലെ വളരെ പ്രശസ്തമായ ഒരു വിദ്യാലയം. സമർത്ഥനായ പ്രിൻസിപ്പൽ. ഡിസിഎൽ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ സന്ദർശിച്ച വേളയിൽ പ്രിൻസിപ്പലിന്റെ മുറിയിലെ സിസിടിവി ക്യാമറിയലേക്ക് അദ്ദേഹം വിരൽചൂണ്ടി.
രണ്ടു പ്രശസ്ത കുടുംബങ്ങൾ തമ്മിൽ വഴക്കിനും കേസിനും കാരണമായ ഒരു സീനാണിത്. ഒന്നു കണ്ടു നോക്കൂ എന്നു പറഞ്ഞ് ടിവി ഓണാക്കി. "മൂന്ന് ഡി' ഡിവിഷനിൽ കുട്ടികൾ അറ്റൻഷനായി നിന്ന് ദേശീയ ഗാനം പാടുന്നു. രണ്ടാം നിരയിലുള്ള ഒരു പെൺകുട്ടി മുൻനിരയിലെ ഒരാൺകുട്ടിയുടെ പുറത്ത് ഇടിക്കുന്നു. ആൺകുട്ടി കരയുന്നു. ടീച്ചർ ഇടപെടുന്നു. ഇതാണ് സീൻ.
കഥ തുടർന്നുപറഞ്ഞത് പ്രിൻസിപ്പലാണ്. ടീച്ചർ ശാസിച്ചപ്പോൾ പെൺകുട്ടി വീട്ടിൽ ചെന്നു പറഞ്ഞത്, ആൺകുട്ടിയവളെ ഇടിച്ചു. അത് പറയാൻ ചെന്നപ്പോൾ ടീച്ചർ അവളെ തല്ലി! മുൻകോപക്കാരനുംപുത്രീവത്സലനുമായ പിതാവ് മകൾ പറഞ്ഞത് അപ്പാടെ വിശ്വസിച്ചു. പ്രതികരണം അല്പം രൂക്ഷമായി. ഇടികൊണ്ട ആൺകുട്ടിയുടെ വീടിന് കല്ലേറ്; മക്കൾ പഠിക്കുന്ന സ്കൂളിനും കിട്ടി, കല്ലേറിന്റെ ഒരു വിഹിതം! പോലീസ് സ്കൂളിലെത്തിയപ്പോഴാണ് ഏവരും കഥയിലെ കാര്യം അറിഞ്ഞത്.
മക്കൾ ഭരിക്കുകയാണ് അച്ഛനേയും അമ്മയേയും. മക്കൾ എത്ര ചെറിയ പ്രായമാണെങ്കിലും, അവർ പറയുന്നത് മാതാപിതാക്കൾ, അതേപടി വിശ്വസിക്കുകയാണ് ഇന്ന്, എത്ര വലിയ വിദ്യാസന്പന്നരാണെങ്കിലും . മൂന്നുംക്ലാസിലെ കുട്ടി വീട്ടിൽച്ചെന്ന് സ്വരക്ഷയ്ക്കായി പറഞ്ഞ കള്ളം രണ്ടു വീടുകളുടെ അയൽപക്ക ബന്ധത്തെ തകർത്തു. അതുവരെ സ്നേഹിതരായിരുന്നവർ കുട്ടികളുടെ വാക്ക് വിശ്വസിച്ച് തമ്മിൽ കടിച്ചുകീറി.
വിദ്യാർഥികൾ ജീവിത മൂല്യങ്ങൾ പരിശീലിക്കുന്ന ഇടമാണ് വിദ്യാലയം. പരസ്പരമുള്ള സഹിഷ്ണുതയും ക്ഷമയും മാത്രമല്ല, സത്യം പറയാനുള്ള ധൈര്യവും ഓരോ വിദ്യാർഥിയുടെയും ,സുപ്രധാന മികവുകളാണ്. ഇവിടെ പരിശീലനം നേടുന്നത് പരിശീലകരിലൂടെയാണ്. അധ്യാപകരാണ് വിദ്യാർഥികളുടെ ജീവിതപാഠ പരിശീലകർ. അതിനാൽ, മാതാപിതാക്കളോടൊപ്പം വിദ്യാർഥികൾ അധ്യാപകരേയും ആദരിക്കണം സ്നേഹിക്കണം.
ഇന്ന് അധ്യാപകരും മാതാപിതാക്കളും അപരിചിതരാണ്, പല സ്കൂളിലും. ഈ അപരിചിതത്വം നിലനിൽക്കുന്നിടത്തോളം ഒരു വിദ്യാർഥിക്ക് രണ്ടുപേരേയും വേഗം കബളിപ്പിക്കാം. ഒപ്പം ഒരേ ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ തമ്മിലും ഏറെ അപരിചിതത്വമുണ്ട്. അതിനാൽ, ഇവിടെ ഉള്ളിൽ കള്ളമുള്ള കുട്ടികൾ അധ്യാപകരും മാതാപിതാക്കളും തമ്മിലും, മാതാപിതാക്കൾ തമ്മിലും അകലവും അനിഷ്ടവും നിലനിർത്താൻ കള്ളം പറയാൻ പ്രലോഭിപ്പിക്കപ്പെടുന്നുണ്ട്.
കുട്ടികളെ സ്നേഹിക്കണം. ഒപ്പം, ആവശ്യമായ ശാസനയും തിരുത്തലും നല്കണം. ഒരു ശിക്ഷണവും ലഭിക്കാത്ത കുട്ടികൾ ഒരിക്കലും മികവിലെത്തുന്നില്ല. ഇന്ന്, മക്കളെ തിരുത്താൻ ശേഷിയുള്ള മാതാപിതാക്കൾ കുറയുകയാണ്. പണ്ട് വീടുകളിൽ അച്ഛനെ ഓർമ്മിപ്പിച്ചിരുന്നത്, തെറ്റു ചെയ്യുന്പോൾ അടിതരുന്ന അച്ഛന്റെ വടിയായിരുന്നു. ഓരോ വീട്ടിലെയും അച്ചടക്കത്തിന്റെയും ധാർമികതയുടെയും സംസ്കാരത്തിന്റെയും പ്രതീകമായിരുന്നു അച്ഛന്റെ വടികൾ! അച്ഛൻ അടിക്കുന്പോൾ അമ്മ തലോടും. എന്നാൽ, ഇന്നു പല വീടുകളിലും അച്ഛന്റെ വടിയൊടിഞ്ഞുകഴിഞ്ഞു. വടിയൊടിഞ്ഞ വീടുകളിൽ വളർന്നുവരുന്ന മക്കൾ അധാർമികതയും അക്രമവുംകൊണ്ട് നാടിന്റെ നടുവൊടിക്കും, തീർച്ച!
കൂട്ടുകാരേ, നമുക്ക് സത്യം പുണരാം, കള്ളം വെടിയാം. മാതാപിതാക്കളെയും അധ്യാപകരേയും സ്നേഹിക്കാം. നല്ല സൗഹൃദങ്ങളിൽ വളരാം. നാടിന്റെ നന്മയാകാം. ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
ലഹരിവിരുദ്ധ ദിനം ആചരിച്ചു
ഏലൂർ: സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു. ഡിസിഎല്ലിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ധീരജ് ജെ. അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ സിസ്റ്റർ ആനി തയ്യിൽ ഉദ്ഘാടനം ചെയ്തു. ജി.യു. വർഗീസ് ക്ലാസ് നയിച്ചു. അധ്യാപകരായ സുഡി പി.എസ്., ഡിനു ജോസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രിൻസിപ്പൽ സിസ്റ്റർ ആനി തച്ചിൽ വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
തൃശ്ശൂർ :സെൻറ് ക്ലെയേഴ്സ് കോൺവെൻറ് എ ൽ പി സ്കൂളിൽ ലഹരിക്കെതിരെ "വിസ്മയ "ബോധവൽകരണ ക്ലാസ് നടത്തി .ഹെഡ്മിസ്ട്രസ് സിസ്റ്റർ സൗമ്യ വർഗീസ് ഉദഘാടനം ചെയ്തു. വിസ്മയ ലോകത്തിലൂടെ കുട്ടികളെ പുതിയ ആശയങ്ങൾ പഠിപ്പിച്ചു .ലഹരി ഒരു ചെറിയ തുടക്കമാണെങ്കിലും അത് വൻവിപത്തുകൾ വരുത്തിവെയ്ക്കുമെന്ന് മാജിക്കിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തി.
മൂലമറ്റം മേഖല പ്രവർത്തനോദ്ഘാടനം
മൂലമറ്റം: ഡിസിഎൽ മൂലമറ്റം മേഖലാ പ്രവർത്തനവർഷോദ്ഘാടനം നീലൂർ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചൻ നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് ഷാന്റി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മേഖലാ ഓർഗനൈസർ റോയ് ജെ. കല്ലറങ്ങാട്ട് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് ലൈജു ടോമി, ശാഖാ ഡയറക്ടർ നീതു ജോസ്, ജിനീഷ അനിൽ, ലൗലി കെ. വർഗീസ്, മെൽവിൻ മാത്യു, സാനിയ ജെയിംസ് എന്നിവർ പ്രസംഗിച്ചു.
ഡിസിഎൽ പ്രവർത്തനവർഷം ഉദ്ഘാടനം ഇന്ന്
മൂവാറ്റുപുഴ: ദീപിക ബാലസഖ്യം സംസ്ഥാന പ്രവർത്തനവർഷം ഉദ്ഘാടനം ഇന്നു രാവിലെ 10-ന് മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സ്കൂൾ മാനേജർ ഫാ. പോൾ നെടുന്പുറത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കുമാരി മാളു ഷെയ്ക്ക ഡിസിഎൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ മുഖ്യപ്രഭാഷണം നടത്തും. ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം ഡിഎഫ്സി രൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പോത്തനാമൂഴി നിർവഹിക്കും. സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം, പിറ്റിഎ പ്രസിഡന്റ് സിബി കണ്ണന്പുഴ, ഡിസിഎൽ ഡയറക്ടർ ബോർഡംഗം ഫാ. പോൾ മണവാളൻ, എറണാകുളം പ്രവിശ്യാ കോ-ഓർഡിനേറ്റർ ജി.യു. വർഗീസ്, സ്കൂൾ ലീഡർ ഹവീസ സുലൈമാൻ തുടങ്ങിയവർ പ്രസംഗിക്കും. ഇതോടൊപ്പം സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനവും നടത്തപ്പെടും.
ഡിസിഎൽ-ഐഇആർടി സ്മാർട്ട് സ്കൂളുകൾ
ഏറ്റവും മിതമായ നിരക്കിൽ ക്ലാസ് മുറികളെ സ്മാർട്ട് ക്ലാസുകളാക്കാൻ ഡിസിഎൽ ആവിഷ്കരിച്ച ഡിസിഎൽ - ഐഇആർടി ഈസിടു വിൻ സ്മാർട്ട് ക്ലാസ് പദ്ധതിയോട് നിരവധി സ്കൂളുകൾ കൈകോർക്കുകയാണ്. നിലവിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സ്മാർട്ട് ക്ലാസ് രൂപീകരിക്കുന്നതിന് ഈ പദ്ധതി സഹായകരമാണ് എന്ന് പ്രമുഖ സ്കൂളുകൾ അംഗീകരിച്ചുകഴിഞ്ഞു. താഴെപ്പറയുന്ന വിദ്യാലയങ്ങളിൽ ഈ പദ്ധതി ആവിഷ്കരിച്ചുകഴിഞ്ഞു.
1. ജയ്മാതാ സീനിയർ സെക്കൻഡറി സ്കൂൾ, ഉളിയത്തടുക്ക, കാസർഗോഡ്, 2. ഹോളിഫാമിലി കോൺവന്റ് പബ്ലിക്സ്കൂൾ, ബദിയടുക്ക, കാസർഗോഡ്, 3. എ.കെ.എം. പബ്ലിക് സ്കൂൾ, ചങ്ങനാശേരി,, 4. എം.എ.എം. പബ്ലിക്സ്കൂൾ, കുമളി, 5. ലിറ്റിൽ ഫ്ളവർ വിദ്യാനികേതൻ, മോനിപ്പള്ളി, 6. സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, ചങ്ങനാശേരി, 7. ഡിപോൾ പബ്ലിക് സ്കൂൾ, തൊടുപുഴ, 8. ലിറ്റിൽ ഫ്ളവർ വിദ്യാവിഹാർ, നേമം, തിരുവനന്തപുരം 9. സെന്റ് ആന്റണീസ് എൽപി സ്കൂൾ, കൂടല്ലൂർ. മറ്റു സ്കൂളുകളുടെ പേരുകൾ അടുത്ത ബാലരംഗത്തിൽ പ്രസിദ്ധീകരിക്കും.
മാറ്റത്തിനൊരുങ്ങി ഡിസിഎൽ ഐക്യു പരീക്ഷയും
വിദ്യാഭ്യാസരംഗത്ത് വരുന്ന മാറ്റങ്ങൾ ഉടനെ അറിയുക എന്നത് വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും സംബന്ധിച്ച് വളരെ പ്രധാനമാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലേക്കും മന:ശാസ്ത്ര സങ്കേതങ്ങൾ ഉപയോഗിച്ചുള്ള സൈക്കോമെട്രിക് പരീക്ഷകളിലേക്കും പരീക്ഷാ രീതികൾ പരിഷ്കരിക്കപ്പെടുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ സംഘടനയായ ഡിസിഎൽ ആറുപ പതിറ്റാണ്ടിലേറെയായി നടത്തിവന്ന ഐ ക്യു പരീക്ഷ, പേപ്പറും പേനയും ഉപയോഗിക്കുന്ന രീതിയിൽ നിന്നു ഇക്കൊല്ലം കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതിയിലേക്കു മാറുകയാണ്.
അതിനായി എജുലേറ്റർ എന്ന അന്താരാഷ്ട്ര പരീക്ഷാസാങ്കേതികവിദ്യാ സംരംഭമാണ് ഡിസിഎല്ലിന് പങ്കാളികളാകുന്നത്. അതോടൊപ്പം തന്നെ കുട്ടികളുടെ അഭിരുചികൾ യഥാസമയം കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കാനും വളർത്താനുമായി സൈക്കോമെട്രിക് പരീക്ഷകളും എജുലേറ്റർ ഡിസിഎൽ മുഖാന്തിരം നടത്തുന്നു. കംപ്യൂട്ടർ അധിഷ്ഠിതമായ പരീക്ഷാ രീതികളെ പറ്റിയും സൈക്കോമെട്രിക് പരീക്ഷകളെ പറ്റിയും അവയുടെ ഗുണങ്ങളെ പറ്റിയും കേരളത്തിലെ ജനങ്ങൾ കൂടുതൽ ബോധവാന്മാരാകേണ്ടതാണ് എന്ന് തോന്നുന്നു.
കംപ്യൂട്ടർ അധിഷ്ഠിതമായ പരീക്ഷാ രീതികൾ
കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷാ രീതി, മത്സരപരീക്ഷകളുടെ ആധുനിക വൽക്കരണത്തിന്റെ ഭാഗമാണ്. ഇന്നു ദേശീയ തലത്തിൽ നടക്കുന്ന JEE, GATE, NEET മുതലായ പരീക്ഷകൾ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് പൂർണ്ണമായി മാറിക്കഴിഞ്ഞു. സാമ്പ്രദായിക രീതിയിലുള്ള പരീക്ഷാരീതികളേക്കാൾ ഗുണനിലവാരവും കാര്യക്ഷമതയും സുതാര്യതയും സമയലാഭവും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതി വഴി ഉറപ്പു വരുത്താനാകും. അതുപോലെ തന്നെ മൂല്യനിർണ്ണയത്തിലും മറ്റും വരാവുന്ന മനുഷ്യ സഹജമായ തെറ്റുകൾ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിൽ തീർത്തും ഒഴിവാക്കാം. ഇത് പരീക്ഷകളുടെ വിശ്വാസ്യത വർധിപ്പിക്കാൻ സഹായിക്കുന്നു. പരീക്ഷാർഥികളുടെ ഉത്തരങ്ങളും മറ്റു വിവരങ്ങളും വളരെ എളുപ്പം സൂക്ഷിച്ചുവെക്കാൻ പറ്റുമെന്നതും ആവശ്യം വരുമ്പോൾ പെട്ടെന്നുതന്നെ വീണ്ടെടുത്ത് പരിശോധിക്കൻ കഴിയുമെന്നതുമാണ് ഇതിന്റെ മെച്ചം. ഇതു വഴി സ്ഥിതിവിവരങ്ങൾ വിശകലനം ചെയ്തു ഭാവിപരീക്ഷകളെ മെച്ചപ്പെടുത്താൻ സാധിക്കും.
ഡോ. രാകേഷ് ആർ വാര്യർ
(ബോംബെ ഐഐടിയിൽനിന്ന് സിസ്റ്റംസ് ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ ലേഖകൻ ന്യൂയോർക്ക് സിറാക്യൂസ് യൂണീവേഴ്സിറ്റിയിൽ ഗവേഷകനായിരുന്നു. ഇപ്പോൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ബാംഗ്ലൂരിൽ ഗവേഷകനാണ്.)