തിരുവനന്തപുരം: കർഷകരുടെ കടങ്ങളുടെ മോറട്ടോറിയം ഡിസംബർ 31 വരെ നീട്ടുന്നതിന് റിസർവ് ബാങ്കിനോട് ആവശ്യപ്പെടാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതി തീരുമാനിച്ചു. വായ്പകൾ പുനഃക്രമീകരിക്കുന്നതിനുള്ള അവകാശം റിസർവ് ബാങ്കിനായതിനാൽ ഇക്കാര്യവും റിസർവ് ബാങ്കിനോട് ആവശ്യപ്പെടും. ജൂലൈ 31ന് അവസാനിക്കുന്ന മോറട്ടോറിയം ഡിസംബർ 31വരെ ദീർഘിപ്പിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണു തീരുമാനം.
ആവശ്യമെങ്കിൽ ഇക്കാര്യം ഉന്നയിച്ച് റിസർവ് ബാങ്കിനെ സർക്കാർ സമീപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വ്യക്തമാക്കി. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്കുകൾ യാഥാർഥ്യം ഉൾക്കൊണ്ടുള്ള സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യാന്ത്രികവും സാങ്കേതികവുമായി പ്രശ്നങ്ങളെ സമീപിച്ചാൽ അവ സങ്കീർണമാകും. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യബാധ്യത ബാങ്കിംഗ് മേഖലയ്ക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിക്ഷേപ-വായ്പാ അനുപാതം കേരളത്തിൽ കഴിഞ്ഞവർഷം 67 ശതമാനമായിരുന്നു. എന്നാലിത് ദേശീയ ശരാശരിയേക്കാൾ കുറവാണ്. സാമ്പത്തിക വളർച്ചയ്ക്ക് നിക്ഷേപ വായ്പാനുപാതം ഉയർത്തുന്നത് ആവശ്യമായതിനാൽ ഇതിനുള്ള നടപടികൾ ബാങ്കേഴ്സ് സമിതി കൈക്കൊള്ളണം.സർഫാസി നിയമത്തിലെ കടുത്ത വകുപ്പുകൾ ലഘൂകരിക്കാമെന്നും ഗൗരവമായി ആലോചിക്കണം. പൗരന്റെ കിടപ്പാടത്തിനുള്ള അവകാശത്തെ ഹനിക്കുന്ന വകുപ്പുകൾ പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആശങ്കകൾക്ക് ആവശ്യമില്ലെന്നും മോറട്ടോറിയം ദീർഘിപ്പിച്ച നടപടിയെ ബാങ്കേഴ്സ് സമിതി അംഗീകരിച്ചിരിക്കുകയാണെന്നും യോഗത്തിനുശേഷം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സർഫാസി നിയമപ്രകാരം നെൽപ്പാടം മാത്രമല്ല, മറ്റു ഭൂമികളും കൃഷിഭൂമിയായി പരിഗണിക്കണമെന്ന് കൃഷി മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. ഇങ്ങനെ പരിഗണിക്കുമ്പോൾ ലോണുകൾക്കുണ്ടാകുന്ന സാങ്കേതിക തടസങ്ങൾ പരിശോധിക്കാൻ നബാർഡ്, റവന്യു, കൃഷി ഉദ്യോഗസ്ഥർ, ബാങ്കേഴ്സ് സമിതി പ്രതിനിധികൾ ഉൾപ്പെടെ ഉപസമിതി പരിശോധിച്ച് നിർദേശം സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കടാശ്വാസ കമ്മീഷൻ പരിധിയിൽ സഹകരണ ബാങ്കുകൾക്കു പുറമേ മറ്റു ബാങ്കുകൾ കൂടി വരണമെന്നും ഇത് കർഷകർക്കും ബാങ്കുകൾക്കും സഹായകരമാകുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.
യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, റിസർവ് ബാങ്ക് റീജണൽ ഡയറക്ടർ എസ്.എം.എൻ. സ്വാമി, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ, ബാങ്കേഴ്സ് സമിതി ചെയർപേഴ്സൺ എ. മണിമേഖല, കൺവീനർ ജി.കെ. മായ തുടങ്ങിയവർ സംബന്ധിച്ചു.
ആവശ്യമെങ്കിൽ ഇക്കാര്യം ഉന്നയിച്ച് റിസർവ് ബാങ്കിനെ സർക്കാർ സമീപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വ്യക്തമാക്കി. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്കുകൾ യാഥാർഥ്യം ഉൾക്കൊണ്ടുള്ള സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യാന്ത്രികവും സാങ്കേതികവുമായി പ്രശ്നങ്ങളെ സമീപിച്ചാൽ അവ സങ്കീർണമാകും. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യബാധ്യത ബാങ്കിംഗ് മേഖലയ്ക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിക്ഷേപ-വായ്പാ അനുപാതം കേരളത്തിൽ കഴിഞ്ഞവർഷം 67 ശതമാനമായിരുന്നു. എന്നാലിത് ദേശീയ ശരാശരിയേക്കാൾ കുറവാണ്. സാമ്പത്തിക വളർച്ചയ്ക്ക് നിക്ഷേപ വായ്പാനുപാതം ഉയർത്തുന്നത് ആവശ്യമായതിനാൽ ഇതിനുള്ള നടപടികൾ ബാങ്കേഴ്സ് സമിതി കൈക്കൊള്ളണം.സർഫാസി നിയമത്തിലെ കടുത്ത വകുപ്പുകൾ ലഘൂകരിക്കാമെന്നും ഗൗരവമായി ആലോചിക്കണം. പൗരന്റെ കിടപ്പാടത്തിനുള്ള അവകാശത്തെ ഹനിക്കുന്ന വകുപ്പുകൾ പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആശങ്കകൾക്ക് ആവശ്യമില്ലെന്നും മോറട്ടോറിയം ദീർഘിപ്പിച്ച നടപടിയെ ബാങ്കേഴ്സ് സമിതി അംഗീകരിച്ചിരിക്കുകയാണെന്നും യോഗത്തിനുശേഷം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സർഫാസി നിയമപ്രകാരം നെൽപ്പാടം മാത്രമല്ല, മറ്റു ഭൂമികളും കൃഷിഭൂമിയായി പരിഗണിക്കണമെന്ന് കൃഷി മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. ഇങ്ങനെ പരിഗണിക്കുമ്പോൾ ലോണുകൾക്കുണ്ടാകുന്ന സാങ്കേതിക തടസങ്ങൾ പരിശോധിക്കാൻ നബാർഡ്, റവന്യു, കൃഷി ഉദ്യോഗസ്ഥർ, ബാങ്കേഴ്സ് സമിതി പ്രതിനിധികൾ ഉൾപ്പെടെ ഉപസമിതി പരിശോധിച്ച് നിർദേശം സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കടാശ്വാസ കമ്മീഷൻ പരിധിയിൽ സഹകരണ ബാങ്കുകൾക്കു പുറമേ മറ്റു ബാങ്കുകൾ കൂടി വരണമെന്നും ഇത് കർഷകർക്കും ബാങ്കുകൾക്കും സഹായകരമാകുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.
യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, റിസർവ് ബാങ്ക് റീജണൽ ഡയറക്ടർ എസ്.എം.എൻ. സ്വാമി, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ, ബാങ്കേഴ്സ് സമിതി ചെയർപേഴ്സൺ എ. മണിമേഖല, കൺവീനർ ജി.കെ. മായ തുടങ്ങിയവർ സംബന്ധിച്ചു.