തിരുവനന്തപുരം: പ്രളയ നഷ്ടപരിഹാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട അപ്പീലുകൾ സമർപ്പിക്കുന്നതിനുള്ള സമയം 30 വരെ നീട്ടിയതായി മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. ജനുവരി 31 വരെ സമയം നൽകിയാൽ മതിയെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ, സർക്കാർ അതു ഫെബ്രുവരിയിലേക്കും പിന്നീട് ഏപ്രിലിലേക്കും നീട്ടി. പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സമയം നീട്ടിയത്.
പ്രളയത്തിൽ വീടുകൾക്കു കേടുപാടു പറ്റിയതിനു നഷ്ടപരിഹാരം നൽകുന്നത് അഞ്ചു വിഭാഗങ്ങളായാണ്. സാങ്കേതികവിദഗ്ധർ പരിശോധിച്ചു സർട്ടിഫൈ ചെയ്ത ശേഷമാണു വീടുകൾക്കു നഷ്ടപരിഹാരം നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിൽ വീടുകൾക്കു കേടുപാടു പറ്റിയതിനു നഷ്ടപരിഹാരം നൽകുന്നത് അഞ്ചു വിഭാഗങ്ങളായാണ്. സാങ്കേതികവിദഗ്ധർ പരിശോധിച്ചു സർട്ടിഫൈ ചെയ്ത ശേഷമാണു വീടുകൾക്കു നഷ്ടപരിഹാരം നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു.