തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുള്ള തുകയും ഹഡ്കോ സഹായവും ഉപയോഗിച്ച് പ്രളയ ബാധിതരുടെ പുനരധിവാസം സാധ്യമാകുമെന്ന് കേരള കോണ്ഗ്രസ് -എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. 1985 ലുണ്ടായ പ്രളയത്തിനു ശേഷം 11 മാസം കൊണ്ട് പുനരധിവാസം പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പ്രളയബാധിതർക്കുള്ള സർക്കാർ സഹായം ഉടൻ നൽകുക, തദ്ദേശ സ്ഥാപനങ്ങളോടുള്ള വികസന വിരുദ്ധനയം ഉപേക്ഷിക്കുക, തീരദേശവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോണ്ഗ്രസ്- എം സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ സർക്കാർ ശ്രമം നടത്തുകയാണെന്ന് പി.ജെ. ജോസഫ് ആരോപിച്ചു. 31,000 കോടിയുടെ നഷ്ടമാണ് കേന്ദ്രം കണക്കാക്കിയത്. എന്നാൽ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 5600 കോടി മാത്രം. ഉദ്യോഗസ്ഥർ പറയുന്നത് മാത്രമാണ് സർക്കാർ കേൾക്കുന്നത്. അങ്ങനെയെങ്കിൽ സംസ്ഥാനത്ത് ഒരു സർക്കാർ എന്തിനെന്ന് അദ്ദേഹം ചോദിച്ചു.
മോൻസ് ജോസഫ് എംഎൽഎ, ജോയി ഏബ്രഹാം, തോമസ് ഉണ്ണിയാടൻ, ടി.യു. കുരുവിള, കൊട്ടാരക്കര പൊന്നച്ചൻ, സജി മഞ്ഞക്കടന്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രളയബാധിതർക്കുള്ള സർക്കാർ സഹായം ഉടൻ നൽകുക, തദ്ദേശ സ്ഥാപനങ്ങളോടുള്ള വികസന വിരുദ്ധനയം ഉപേക്ഷിക്കുക, തീരദേശവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോണ്ഗ്രസ്- എം സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ സർക്കാർ ശ്രമം നടത്തുകയാണെന്ന് പി.ജെ. ജോസഫ് ആരോപിച്ചു. 31,000 കോടിയുടെ നഷ്ടമാണ് കേന്ദ്രം കണക്കാക്കിയത്. എന്നാൽ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 5600 കോടി മാത്രം. ഉദ്യോഗസ്ഥർ പറയുന്നത് മാത്രമാണ് സർക്കാർ കേൾക്കുന്നത്. അങ്ങനെയെങ്കിൽ സംസ്ഥാനത്ത് ഒരു സർക്കാർ എന്തിനെന്ന് അദ്ദേഹം ചോദിച്ചു.
മോൻസ് ജോസഫ് എംഎൽഎ, ജോയി ഏബ്രഹാം, തോമസ് ഉണ്ണിയാടൻ, ടി.യു. കുരുവിള, കൊട്ടാരക്കര പൊന്നച്ചൻ, സജി മഞ്ഞക്കടന്പൻ തുടങ്ങിയവർ പ്രസംഗിച്ചു.