തൊടുപുഴ: കേരള കോണ്ഗ്രസ്-എം ചെയർമാനായി ജോസ് കെ.മാണിയെ തെരഞ്ഞെടുത്ത നടപടി താത്കലികമായി തടഞ്ഞ മുട്ടം മുൻസിഫ് കോടതി ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി അടുത്തമാസം ഒന്നിനു പരിഗണിക്കും. ചൊവ്വാഴ്ചയാണ് ജോസ് കെ. മാണി പക്ഷം മുൻസിഫ് കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. തങ്ങളുടെ വാദം കേൾക്കാതെയാണ് ചെയർമാൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തതെന്നാണ് ഇവർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്.
ജൂലൈ 17ന് കേസ് പരിഗണിക്കുന്നതിനാണ് മുൻസിഫ് കോടതി തീരുമാനിച്ചിരുന്നത്. ഹർജി വേഗം പരിഗണിക്കണമെന്നു ജോസ് കെ. മാണി വിഭാഗം അഭ്യർഥിച്ചു. എന്നാൽ കേസിലെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയയ്ക്കാതെ കേസ് പരിഗണിക്കാൻ പാടില്ലെന്ന് ജോസഫ് പക്ഷം നിലപാടു സ്വീകരിച്ചു. ഇതേ തുടർന്ന് കേസിലെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയയ്ക്കാനും ജോസ് കെ. മാണി വിഭാഗം ഹാജരാക്കിയ രേഖകളുടെ പകർപ്പ് നൽകാനും ജൂലൈ ഒന്നിന് കേസ് വീണ്ടും പരിഗണിക്കാനും കോടതി ഉത്തരവായി.
ജൂലൈ 17ന് കേസ് പരിഗണിക്കുന്നതിനാണ് മുൻസിഫ് കോടതി തീരുമാനിച്ചിരുന്നത്. ഹർജി വേഗം പരിഗണിക്കണമെന്നു ജോസ് കെ. മാണി വിഭാഗം അഭ്യർഥിച്ചു. എന്നാൽ കേസിലെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയയ്ക്കാതെ കേസ് പരിഗണിക്കാൻ പാടില്ലെന്ന് ജോസഫ് പക്ഷം നിലപാടു സ്വീകരിച്ചു. ഇതേ തുടർന്ന് കേസിലെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയയ്ക്കാനും ജോസ് കെ. മാണി വിഭാഗം ഹാജരാക്കിയ രേഖകളുടെ പകർപ്പ് നൽകാനും ജൂലൈ ഒന്നിന് കേസ് വീണ്ടും പരിഗണിക്കാനും കോടതി ഉത്തരവായി.