കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങൾ രണ്ടു ദിവസത്തിനുള്ളിൽ അറിയിക്കണമെന്നു ഹൈക്കോടതി ക്രൈംബ്രാഞ്ചിനു നിർദേശം നൽകി. തിരുവനന്തപുരം എയർപോർട്ട് വഴി സ്വർണക്കടത്തു നടത്തിയ കേസിൽ പ്രതികളായ അഡ്വ. എം. ബിജു, സെറീന ഷാജി, സുനിൽ കുമാർ, പി.കെ. റാഷിദ്, പോൾ ജോസ് എന്നിവർ നൽകിയ ജാമ്യാപേക്ഷ പരിഗണിച്ച സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.
ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി എന്നിവർക്കു പങ്കുണ്ടോയെന്നും അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ എന്താണെന്നുമാണു ക്രൈംബ്രാഞ്ച് അറിയിക്കേണ്ടത്.
ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി എന്നിവർക്കു പങ്കുണ്ടോയെന്നും അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ എന്താണെന്നുമാണു ക്രൈംബ്രാഞ്ച് അറിയിക്കേണ്ടത്.