തൃശൂർ: യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട കല്ലട ഗ്രൂപ്പ് ബസിന്റെ പെർമിറ്റ് ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തു.
തൃശൂർ കളക്ടറേറ്റിൽ ചേർന്ന റോഡ് ട്രാഫിക് അഥോറിറ്റി യോഗത്തിലാണ് തീരുമാനം. കെഎൽ 45 എച്ച് 6132 എന്ന ബസിന്റെ പെർമിറ്റാണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ജില്ലാ കളക്ടർ ടി.വി. അനുപമയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന യോഗത്തിലേക്ക് കല്ലട ഗ്രൂപ്പ് ഉടമ സുരേഷിനെ ക്ഷണിച്ചിരുന്നെങ്കിലും അഭിഭാഷകനാണ് പങ്കെടുത്തത്.
ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ കീഴ്തലങ്ങളിലെ നടപടികളെയും കല്ലടയുടെ അഭിഭാഷകൻ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്നു വിശദമായ നിയമ പരിശോധനയ്ക്കായി ഫയൽ മാറ്റുകയായിരുന്നു. വൈകുന്നേരം നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന മൂന്ന് യാത്രക്കാരെ രണ്ടു മാസം മുമ്പാണ് കല്ലട ജീവനക്കാരും ഗുണ്ടകളും ചേർന്ന് ആക്രമിച്ച് ബസിൽ നിന്നിറക്കിവിട്ടത്.
പരിക്കേറ്റ അജയ് ഘോഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബസ്യാത്രക്കാരനാ യ ജേക്കബ് ഫിലിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ വൈറലായതോടെ കല്ലടയ്ക്കെതിരേ പ്രതിഷേധം ശക്തമായി.
അടുത്തയിടെ കല്ലട ബസിൽ ജീവനക്കാരൻ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസും പുറത്തുവന്നിരുന്നു.
തൃശൂർ കളക്ടറേറ്റിൽ ചേർന്ന റോഡ് ട്രാഫിക് അഥോറിറ്റി യോഗത്തിലാണ് തീരുമാനം. കെഎൽ 45 എച്ച് 6132 എന്ന ബസിന്റെ പെർമിറ്റാണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ജില്ലാ കളക്ടർ ടി.വി. അനുപമയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന യോഗത്തിലേക്ക് കല്ലട ഗ്രൂപ്പ് ഉടമ സുരേഷിനെ ക്ഷണിച്ചിരുന്നെങ്കിലും അഭിഭാഷകനാണ് പങ്കെടുത്തത്.
ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ കീഴ്തലങ്ങളിലെ നടപടികളെയും കല്ലടയുടെ അഭിഭാഷകൻ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്നു വിശദമായ നിയമ പരിശോധനയ്ക്കായി ഫയൽ മാറ്റുകയായിരുന്നു. വൈകുന്നേരം നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന മൂന്ന് യാത്രക്കാരെ രണ്ടു മാസം മുമ്പാണ് കല്ലട ജീവനക്കാരും ഗുണ്ടകളും ചേർന്ന് ആക്രമിച്ച് ബസിൽ നിന്നിറക്കിവിട്ടത്.
പരിക്കേറ്റ അജയ് ഘോഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബസ്യാത്രക്കാരനാ യ ജേക്കബ് ഫിലിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ വൈറലായതോടെ കല്ലടയ്ക്കെതിരേ പ്രതിഷേധം ശക്തമായി.
അടുത്തയിടെ കല്ലട ബസിൽ ജീവനക്കാരൻ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസും പുറത്തുവന്നിരുന്നു.