കൊച്ചി: നിയമവാഴ്ച നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് ആൾക്കൂട്ടം കല്പിക്കുന്ന നിയമങ്ങളോ കൈക്കരുത്തിന്റെ നിയമങ്ങളോ അംഗീകരിക്കാനാവില്ലെന്നു ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള മലയാലപ്പുഴ ദേവീക്ഷേത്രത്തിന്റെ തെക്കേ ഗേറ്റ് അടച്ചുപൂട്ടിയതിനെതിരേ ഭക്തരും ഗേറ്റിനു സമീപത്തെ ചില കടയുടമകളും നൽകിയ ഹർജികളിലാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ദേവസ്വം കമ്മീഷണറുടെ പരിഗണനയിലായതിനാൽ നിർബന്ധത്തിനോ ഭീഷണിക്കോ വഴങ്ങാതെ കമ്മീഷണർ എത്രയും വേഗം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ദേവസ്വം അധികൃതരുടെ തീരുമാനമല്ല, ആൾക്കൂട്ടത്തിന്റെ നിർബന്ധമാണ് ഗേറ്റ് അടച്ചുപൂട്ടാൻ കാരണമെന്നു ഹർജി പരിഗണിക്കവേ ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കഴിഞ്ഞ മാർച്ചിൽ ലഭിച്ചിട്ടും ദേവസ്വം കമ്മീഷണർ ഇതുവരെ തീരുമാനം എടുത്തില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇത്തരമൊരു പ്രശ്നം പരിഹാരമില്ലാതെ നീളുന്നത് അനുവദിക്കാനാവില്ല. അധികാരം വിനിയോഗിക്കാത്തത് അധികാര ദുർവിനിയോഗം പോലെ തെറ്റായ കാര്യമാണ്. മുത്തുക്കുടകൾ മോഷണം പോയത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വർഷങ്ങളായി വൻ കവർച്ചകൾ നടക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിലെന്തു നടപടിയെടുത്തു? ദേവസ്വം കമ്മീഷണർ ഇത്തരം കാര്യങ്ങളിൽ വേഗം നടപടിയെടുക്കുമെന്നാണു പ്രതീക്ഷയെന്നും ഹൈക്കോടതി വ്യക്തമാക്കി.
പട്ടുകൊണ്ട് അലങ്കരിച്ച അമ്പതോളം മുത്തുക്കുടകൾ ഉത്സവത്തിനുശേഷം ക്ഷേത്രത്തിൽനിന്നു കാണാതായതാണു ഗേറ്റ് അടച്ചുപൂട്ടാൻ കാരണമായത്. ക്ഷേത്രത്തിൽ അലങ്കാരജോലികൾക്കു നിയോഗിക്കപ്പെട്ടവർ കുടകൾ മോഷ്ടിച്ചു തെക്കേ ഗേറ്റിനു സമീപത്തെ ഒരു കടയുടമക്ക് 1500 രൂപയ്ക്കു കൈമാറിയെന്നു കണ്ടെത്തിയിരുന്നു. ഈ കടയുടമ ഹർജിക്കാരിലൊരാളാണ്. 16 കുടകൾ വീണ്ടെടുത്തു. മലയാലപ്പുഴ പോലീസിൽ കേസും നിലവിലുണ്ട്.
കുടകൾ മോഷ്ടിച്ചതറിഞ്ഞു ക്ഷേത്രപരിസരത്തു തടിച്ചുകൂടിയ വിശ്വാസികൾ തെക്കേ ഗേറ്റ് എന്നന്നേക്കുമായി അടച്ചുപൂട്ടാൻ ദേവസ്വം അധികൃതരോട് ആവശ്യപ്പെട്ടു. ജനക്കൂട്ടത്തിന്റെ നിർബന്ധത്തെത്തുടർന്നാണു ഗേറ്റ് അടച്ചുപൂട്ടിയതെന്നു ക്ഷേത്രോപദേശക സമിതിയും ദേവസ്വം മാനേജരും നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ദേവസ്വം കമ്മീഷണറുടെ പരിഗണനയിലായതിനാൽ നിർബന്ധത്തിനോ ഭീഷണിക്കോ വഴങ്ങാതെ കമ്മീഷണർ എത്രയും വേഗം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ദേവസ്വം അധികൃതരുടെ തീരുമാനമല്ല, ആൾക്കൂട്ടത്തിന്റെ നിർബന്ധമാണ് ഗേറ്റ് അടച്ചുപൂട്ടാൻ കാരണമെന്നു ഹർജി പരിഗണിക്കവേ ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കഴിഞ്ഞ മാർച്ചിൽ ലഭിച്ചിട്ടും ദേവസ്വം കമ്മീഷണർ ഇതുവരെ തീരുമാനം എടുത്തില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇത്തരമൊരു പ്രശ്നം പരിഹാരമില്ലാതെ നീളുന്നത് അനുവദിക്കാനാവില്ല. അധികാരം വിനിയോഗിക്കാത്തത് അധികാര ദുർവിനിയോഗം പോലെ തെറ്റായ കാര്യമാണ്. മുത്തുക്കുടകൾ മോഷണം പോയത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വർഷങ്ങളായി വൻ കവർച്ചകൾ നടക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിലെന്തു നടപടിയെടുത്തു? ദേവസ്വം കമ്മീഷണർ ഇത്തരം കാര്യങ്ങളിൽ വേഗം നടപടിയെടുക്കുമെന്നാണു പ്രതീക്ഷയെന്നും ഹൈക്കോടതി വ്യക്തമാക്കി.
പട്ടുകൊണ്ട് അലങ്കരിച്ച അമ്പതോളം മുത്തുക്കുടകൾ ഉത്സവത്തിനുശേഷം ക്ഷേത്രത്തിൽനിന്നു കാണാതായതാണു ഗേറ്റ് അടച്ചുപൂട്ടാൻ കാരണമായത്. ക്ഷേത്രത്തിൽ അലങ്കാരജോലികൾക്കു നിയോഗിക്കപ്പെട്ടവർ കുടകൾ മോഷ്ടിച്ചു തെക്കേ ഗേറ്റിനു സമീപത്തെ ഒരു കടയുടമക്ക് 1500 രൂപയ്ക്കു കൈമാറിയെന്നു കണ്ടെത്തിയിരുന്നു. ഈ കടയുടമ ഹർജിക്കാരിലൊരാളാണ്. 16 കുടകൾ വീണ്ടെടുത്തു. മലയാലപ്പുഴ പോലീസിൽ കേസും നിലവിലുണ്ട്.
കുടകൾ മോഷ്ടിച്ചതറിഞ്ഞു ക്ഷേത്രപരിസരത്തു തടിച്ചുകൂടിയ വിശ്വാസികൾ തെക്കേ ഗേറ്റ് എന്നന്നേക്കുമായി അടച്ചുപൂട്ടാൻ ദേവസ്വം അധികൃതരോട് ആവശ്യപ്പെട്ടു. ജനക്കൂട്ടത്തിന്റെ നിർബന്ധത്തെത്തുടർന്നാണു ഗേറ്റ് അടച്ചുപൂട്ടിയതെന്നു ക്ഷേത്രോപദേശക സമിതിയും ദേവസ്വം മാനേജരും നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.