തിരുവനന്തപുരം: പൊതുമരാമത്തു റോഡ് നിർമാണവും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എംഎൽഎമാർ ചെയർമാനായി പൊതുമരാമത്ത് ഉപദേശക സമിതി രൂപീകരിക്കുമെന്ന് മന്ത്രി ജി.സുധാകരൻ നിയമസഭയെ അറിയിച്ചു.
സമിതിയുടെ അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിക്കാൻ പാടില്ല. റോഡുകൾ വെട്ടിപ്പൊളിച്ചതിലൂടെ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 3000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
സമിതിയുടെ അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിക്കാൻ പാടില്ല. റോഡുകൾ വെട്ടിപ്പൊളിച്ചതിലൂടെ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 3000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.