കോട്ടയം: മധ്യതിരുവിതാംകൂറിൽ ആദ്യമായി അതീവസങ്കീർണവും ബുദ്ധിമുട്ടേറിയതുമായ സൈറ്റോ റിഡക്ഷൻ സർജറി - ഹൈപ്പർ തെർമിക് ഇൻട്രാ പെരിട്ടോണിയൽ കീമോ തെറാപ്പി ശസ്ത്രക്രിയ വിജയകമായി നടപ്പിലാക്കി തെള്ളകം കാരിത്താസ് ആശുപത്രി.
അപ്പെൻഡിക്സിൽനിന്ന് ഉണ്ടാവുന്ന സ്യുഡോ മിക്സൊമ പെരിറ്റോണിയെന്ന ഗുരുതര അർബുദവുമായി മല്ലിട്ടു മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരുന്ന കറുകച്ചാൽ സ്വദേശിനി ഏലിയാമ്മ വർഗീസി (63) നാണ് പുതുജീവൻ സാധ്യമായത്.
10 മുതൽ 20 വരെ മണിക്കൂർ നീണ്ടുനിൽക്കുന്ന ഓപ്പറേഷനും തുടർന്ന് ഉയർന്ന ചൂടിൽ കീമോതെറാപ്പി വയറിനുള്ളിൽ നൽകുന്ന പ്രക്രിയയും ചേർന്ന സങ്കീർണ ശസ്ത്രക്രിയ കാരിത്താസിലെ കാൻസർ സർജനായ ഡോ. സജിത്ത് പി. ശശി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. എം. സദാശിവൻ എന്നിവരുടെ നേതൃത്വത്തിലാണു വിജയകരമായി നടപ്പിലാക്കിയത്.
സാധാരണ റേഡിയേഷൻ, കിമോതെറാപ്പി, ഇമ്യൂണോതെറാപ്പി എന്നിവ ഫലപ്രദമല്ലാത്ത വയറിനുള്ളിൽ മറ്റു അവയവങ്ങളിലേക്കു വ്യാപിച്ചതും വൻകുടൽ, ആമാശയം, പാൻക്രിയാസ്, മലാശയം, അണ്ഡാശയം എന്നിവിടങ്ങളിലെ അർബുദങ്ങൾക്കും ഏറെ ഫലപ്രദമാണ് ഈ ചികിത്സാവിധി.
അപ്പെൻഡിക്സിൽനിന്ന് ഉണ്ടാവുന്ന സ്യുഡോ മിക്സൊമ പെരിറ്റോണിയെന്ന ഗുരുതര അർബുദവുമായി മല്ലിട്ടു മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരുന്ന കറുകച്ചാൽ സ്വദേശിനി ഏലിയാമ്മ വർഗീസി (63) നാണ് പുതുജീവൻ സാധ്യമായത്.
10 മുതൽ 20 വരെ മണിക്കൂർ നീണ്ടുനിൽക്കുന്ന ഓപ്പറേഷനും തുടർന്ന് ഉയർന്ന ചൂടിൽ കീമോതെറാപ്പി വയറിനുള്ളിൽ നൽകുന്ന പ്രക്രിയയും ചേർന്ന സങ്കീർണ ശസ്ത്രക്രിയ കാരിത്താസിലെ കാൻസർ സർജനായ ഡോ. സജിത്ത് പി. ശശി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. എം. സദാശിവൻ എന്നിവരുടെ നേതൃത്വത്തിലാണു വിജയകരമായി നടപ്പിലാക്കിയത്.
സാധാരണ റേഡിയേഷൻ, കിമോതെറാപ്പി, ഇമ്യൂണോതെറാപ്പി എന്നിവ ഫലപ്രദമല്ലാത്ത വയറിനുള്ളിൽ മറ്റു അവയവങ്ങളിലേക്കു വ്യാപിച്ചതും വൻകുടൽ, ആമാശയം, പാൻക്രിയാസ്, മലാശയം, അണ്ഡാശയം എന്നിവിടങ്ങളിലെ അർബുദങ്ങൾക്കും ഏറെ ഫലപ്രദമാണ് ഈ ചികിത്സാവിധി.