തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടു പ്രകാരം ഒന്നു മുതൽ 12 വരെ ക്ലാസുകളെ ഒറ്റ കാമ്പസായി മാറ്റാനാണു സർക്കാർ ശ്രമിക്കുന്നതെന്നു മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്.
എന്നാൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾ സംയോജിപ്പിക്കുന്നുവെന്ന തരത്തിലുള്ള ആശങ്കകൾ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ ഹയർ സെക്കൻഡറിയിലും ഹൈസ്കൂൾ അധ്യാപകർ ഹൈസ്കൂളിലും തുടർന്നും പഠിപ്പിക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ടിനെ എതിർക്കുന്ന അധ്യാപക സംഘടനകൾ മൂന്നു വർഷം മുമ്പു തനിക്കു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു ഹയർ സെക്കൻഡറി മേഖലയിൽ ഓഫീസ് സംവിധാനം അടക്കം കൊണ്ടുവരുന്നത്.
ഹയർ സെക്കൻഡറിയിൽ ഓഫീസ് സംവിധാനം ഇല്ലാത്തതുകൊണ്ട് അധ്യാപകരും പ്രിൻസിപ്പൽമാരുമാണ് ഓഫീസ് ജോലികൾ ഇതുവരെ ചെയ്തുവന്നിരുന്നത്. ഓഫീസ് സംവിധാനം വരുന്നതോടുകൂടി ഇവർക്ക് അധ്യാപനത്തിൽ കൂടുതൽ ശ്രദ്ധചെലുത്താൻ പറ്റും. പ്രിൻസിപ്പലിന്റെ അക്കാഡമിക് ജോലിഭാരം കുറയ്ക്കാൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ.എൻ.ജയരാജ്, റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, ടി.വി. ഇബ്രാഹിം, എ.പ്രദീപ്കുമാർ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി രവീന്ദ്രനാഥ്.
കുട്ടികൾക്കു തിളപ്പിച്ചാറ്റിയ വെള്ളം ലഭ്യമാക്കും
സ്കൂളുകളിൽ കുട്ടികൾക്കു കുടിക്കുന്നതിനായി തിളപ്പിച്ചാറ്റിയ വെള്ളം ലഭ്യമാക്കുന്നതിനു നിർദേശം നൽകിയതായും മന്ത്രി പ്രഫ. സി.രവീന്ദനാഥ് നിയമസഭയെ അറിയിച്ചു.
സ്കൂൾ കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായി പുസ്തകം മൂന്നു ഭാഗങ്ങളായി വിതരണം ചെയ്യുകയും ചെറിയ നോട്ടു ബുക്കുകൾ ഉപയോഗിക്കുന്നതിനു ബോധവത്കരണം നടത്തുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ അംഗീകാരമുള്ള അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ നേരിടുന്ന തൊഴിൽ ചൂഷണം പരിഹരിക്കുന്നതിനു മിനിമം വേതനം ഉറപ്പു വരുത്തുന്നതിനായുള്ള ബിൽ സർക്കാരിന്റെ പരിഗണനയിലാണ്.
ഈ അധ്യയന വർഷം പൊതുവിദ്യാലയങ്ങളിൽ 1.63 ലക്ഷം വിദ്യാർഥികൾ പുതുതായി എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾ സംയോജിപ്പിക്കുന്നുവെന്ന തരത്തിലുള്ള ആശങ്കകൾ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ ഹയർ സെക്കൻഡറിയിലും ഹൈസ്കൂൾ അധ്യാപകർ ഹൈസ്കൂളിലും തുടർന്നും പഠിപ്പിക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ടിനെ എതിർക്കുന്ന അധ്യാപക സംഘടനകൾ മൂന്നു വർഷം മുമ്പു തനിക്കു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു ഹയർ സെക്കൻഡറി മേഖലയിൽ ഓഫീസ് സംവിധാനം അടക്കം കൊണ്ടുവരുന്നത്.
ഹയർ സെക്കൻഡറിയിൽ ഓഫീസ് സംവിധാനം ഇല്ലാത്തതുകൊണ്ട് അധ്യാപകരും പ്രിൻസിപ്പൽമാരുമാണ് ഓഫീസ് ജോലികൾ ഇതുവരെ ചെയ്തുവന്നിരുന്നത്. ഓഫീസ് സംവിധാനം വരുന്നതോടുകൂടി ഇവർക്ക് അധ്യാപനത്തിൽ കൂടുതൽ ശ്രദ്ധചെലുത്താൻ പറ്റും. പ്രിൻസിപ്പലിന്റെ അക്കാഡമിക് ജോലിഭാരം കുറയ്ക്കാൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ.എൻ.ജയരാജ്, റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, ടി.വി. ഇബ്രാഹിം, എ.പ്രദീപ്കുമാർ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി രവീന്ദ്രനാഥ്.
കുട്ടികൾക്കു തിളപ്പിച്ചാറ്റിയ വെള്ളം ലഭ്യമാക്കും
സ്കൂളുകളിൽ കുട്ടികൾക്കു കുടിക്കുന്നതിനായി തിളപ്പിച്ചാറ്റിയ വെള്ളം ലഭ്യമാക്കുന്നതിനു നിർദേശം നൽകിയതായും മന്ത്രി പ്രഫ. സി.രവീന്ദനാഥ് നിയമസഭയെ അറിയിച്ചു.
സ്കൂൾ കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായി പുസ്തകം മൂന്നു ഭാഗങ്ങളായി വിതരണം ചെയ്യുകയും ചെറിയ നോട്ടു ബുക്കുകൾ ഉപയോഗിക്കുന്നതിനു ബോധവത്കരണം നടത്തുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ അംഗീകാരമുള്ള അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ നേരിടുന്ന തൊഴിൽ ചൂഷണം പരിഹരിക്കുന്നതിനു മിനിമം വേതനം ഉറപ്പു വരുത്തുന്നതിനായുള്ള ബിൽ സർക്കാരിന്റെ പരിഗണനയിലാണ്.
ഈ അധ്യയന വർഷം പൊതുവിദ്യാലയങ്ങളിൽ 1.63 ലക്ഷം വിദ്യാർഥികൾ പുതുതായി എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.