തിരുവനന്തപുരം: സ്വാശ്രയ കോളജുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഏർപ്പെടുത്തിയ സ്റ്റേറ്റ് അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷൻ സെന്റർ ഓഗസ്റ്റ് ഒന്നു മുതൽ കോളജുകളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ.
വിവിധ സർവകലാശാലകൾക്കു കീഴിലായി ഏകദേശം 600 സ്വാശ്രയ കോളജുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഒരു സംവിധാനവും കേരളത്തിൽ നിലവിലില്ല. ഇത് പരിഹരിക്കുന്നതിനാണ് സ്റ്റേറ്റ് അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷൻ സെന്റർ ആരംഭിച്ചത്. സർക്കാർ പുതിയ കോഴ്സുകൾ ആരംഭിക്കുന്പോൾ അക്രഡിറ്റഡായ കോളജുകൾക്ക് ആദ്യ പരിഗണന നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ വ്യക്തമാക്കി.
2019-20 അധ്യയന വർഷം എല്ലാ സർക്കാർ കോളജുകളിലും ജീവനി എന്ന പേരിൽ കൗണ്‍സലിംഗ് സെന്ററുകൾ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇലക്ട്രോണിക് ട്രാൻസാക്ഷൻ സംവിധാനം പൂർണമായി നടപ്പിലാക്കും.
വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ ഓണ്‍ലൈനായി നൽകാനുള്ള സംവിധാനം എല്ലാ സർവകലാശാലകളിലും അതിന്റെ സന്പൂർണതയിലേക്കു മാറുകയാണ്. ഓഗസ്റ്റ് ഒന്നിനു മുൻപ് ഈ പ്രക്രിയ പൂർണമാകും.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ മോഡൽ ഡിഗ്രി കോളജ് ഈ വർഷം മാനന്തവാടിയിൽ ആരംഭിക്കും. പ്ലസ്ടു സയൻസ് പാസായ വിദ്യാർഥികൾക്ക് ഈ വർഷം മുതൽ പോളിടെക്നിക്കുകളിൽ ലാറ്ററൽ എൻട്രി നൽകാൻ സർക്കാർ തീരുമാനിച്ചു. പോളിടെക്നിക്കുകളിൽ ജൂലൈ 22 ന് ക്ലാസുകൾ ആരംഭിക്കും. അടുത്ത അധ്യയനവർഷം ജൂലൈ ഒന്നിന് ക്ലാസുകൾ ആരംഭിക്കുകയാണ് ലക്ഷ്യം.
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസിൽ ഈ അധ്യയന വർഷം മുതൽ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത ബിരുദമാക്കി മാറ്റി. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനു തുല്യമായി ഈ സ്ഥാപനത്തെ ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മലയാളം സർവകലാശാലയുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ പുതുതായി ഒന്നും ചെയ്തിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏതു ഭൂമിയാണോ ഏറ്റെടുക്കാൻ തീരുമാനിച്ചത്, ആ ഭൂമി ഏറ്റെടുക്കുന്ന പ്രക്രിയ മാത്രമാണ് ഈ സർക്കാർ നിർവഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവിധ സർവകലാശാലകൾക്കു കീഴിലായി ഏകദേശം 600 സ്വാശ്രയ കോളജുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഒരു സംവിധാനവും കേരളത്തിൽ നിലവിലില്ല. ഇത് പരിഹരിക്കുന്നതിനാണ് സ്റ്റേറ്റ് അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷൻ സെന്റർ ആരംഭിച്ചത്. സർക്കാർ പുതിയ കോഴ്സുകൾ ആരംഭിക്കുന്പോൾ അക്രഡിറ്റഡായ കോളജുകൾക്ക് ആദ്യ പരിഗണന നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ വ്യക്തമാക്കി.
2019-20 അധ്യയന വർഷം എല്ലാ സർക്കാർ കോളജുകളിലും ജീവനി എന്ന പേരിൽ കൗണ്‍സലിംഗ് സെന്ററുകൾ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇലക്ട്രോണിക് ട്രാൻസാക്ഷൻ സംവിധാനം പൂർണമായി നടപ്പിലാക്കും.
വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ ഓണ്‍ലൈനായി നൽകാനുള്ള സംവിധാനം എല്ലാ സർവകലാശാലകളിലും അതിന്റെ സന്പൂർണതയിലേക്കു മാറുകയാണ്. ഓഗസ്റ്റ് ഒന്നിനു മുൻപ് ഈ പ്രക്രിയ പൂർണമാകും.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ മോഡൽ ഡിഗ്രി കോളജ് ഈ വർഷം മാനന്തവാടിയിൽ ആരംഭിക്കും. പ്ലസ്ടു സയൻസ് പാസായ വിദ്യാർഥികൾക്ക് ഈ വർഷം മുതൽ പോളിടെക്നിക്കുകളിൽ ലാറ്ററൽ എൻട്രി നൽകാൻ സർക്കാർ തീരുമാനിച്ചു. പോളിടെക്നിക്കുകളിൽ ജൂലൈ 22 ന് ക്ലാസുകൾ ആരംഭിക്കും. അടുത്ത അധ്യയനവർഷം ജൂലൈ ഒന്നിന് ക്ലാസുകൾ ആരംഭിക്കുകയാണ് ലക്ഷ്യം.
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസിൽ ഈ അധ്യയന വർഷം മുതൽ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത ബിരുദമാക്കി മാറ്റി. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനു തുല്യമായി ഈ സ്ഥാപനത്തെ ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മലയാളം സർവകലാശാലയുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ പുതുതായി ഒന്നും ചെയ്തിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏതു ഭൂമിയാണോ ഏറ്റെടുക്കാൻ തീരുമാനിച്ചത്, ആ ഭൂമി ഏറ്റെടുക്കുന്ന പ്രക്രിയ മാത്രമാണ് ഈ സർക്കാർ നിർവഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.