തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന പ്ലസ് വണ്‍ ബാച്ചുകൾ, സീറ്റുകൾ കുറവുള്ള ജില്ലകളിലേക്ക് മാറ്റി നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. പ്ലസ് വണ്‍ പ്രവേശനത്തിന്റെ അവസാന തീയതിയായപ്പോഴേക്കും നിരവധി ജില്ലകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ മറ്റു ചില ജില്ലകളിൽ മതിയായ സീറ്റ് ഇല്ലാത്ത സ്ഥിതിയുമുണ്ട്.
ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം പത്തനംതിട്ട ജില്ലയിൽ 3264 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ആലപ്പുഴ ജില്ലയിൽ 1613, കോട്ടയത്ത് 1645, ഇടുക്കിയിൽ 1412, എറണാകുളത്ത് 1378 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. എന്നാൽ മലപ്പുറം അടക്കമുള്ള ചില ജില്ലകളിൽ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തതയുണ്ട്. ഇത് പരിഹരിക്കാനാണ് ബാച്ചുകൾ മാറ്റി നൽകുന്നത്.
പ്രവേശനത്തിനുള്ള അവസാന തീയതി കഴിഞ്ഞ പശ്ചാത്തലത്തിൽ ഇന്ന് മുതൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ സംബന്ധിച്ച കണക്കെടുപ്പു നടത്തുമെന്നും അതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു. എല്ലാ കുട്ടികൾക്കും പ്രവേശനം കിട്ടത്തക്ക രീതിയിൽ ശാസ്ത്രീയമായിട്ടായിരിക്കും സീറ്റുകളുടെയും ബാച്ചുകളുടെയും പുനക്രമീകരണം നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കിഫ്ബി പദ്ധതി പ്രകാരം 141 സ്കൂളുകളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാക്കും. ഈ അധ്യയനവർഷം ഹയർസെക്കൻഡറിയിൽ അക്കാഡമിക് തലത്തിൽ ഒരു ഡിജിറ്റൽ വിസ്മയം തീർക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അക്കാഡമിക് ആസൂത്രണത്തിനു വിനിമയത്തിനുമായി സമഗ്ര പോർട്ടൽ നിലവിൽ ഉണ്ട്. ഇതിനു പുറമെ മത്സരപരീക്ഷകൾക്കുൾപ്പെടെ തയാറെടുക്കുന്നതിന് സഹായകരമായ തരത്തിൽ സമഗ്ര മൂന്ന് എന്ന പ്രത്യേക പോർട്ടൽ ഇത്തവണ നടപ്പിലാക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും തുടർ ഗവേഷണത്തിനായി അതുവഴിയുള്ള കാര്യങ്ങൾ ഉൾക്കൊള്ളിക്കുന്നതിനുമായി സമഗ്ര നാല് എന്ന പേരിൽ മറ്റൊരു പോർട്ടലും ആരംഭിക്കും. ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മ ഈ അധ്യയന വർഷം മുതൽ ഹയർസെക്കന്ററി തലത്തിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം പത്തനംതിട്ട ജില്ലയിൽ 3264 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ആലപ്പുഴ ജില്ലയിൽ 1613, കോട്ടയത്ത് 1645, ഇടുക്കിയിൽ 1412, എറണാകുളത്ത് 1378 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. എന്നാൽ മലപ്പുറം അടക്കമുള്ള ചില ജില്ലകളിൽ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തതയുണ്ട്. ഇത് പരിഹരിക്കാനാണ് ബാച്ചുകൾ മാറ്റി നൽകുന്നത്.
പ്രവേശനത്തിനുള്ള അവസാന തീയതി കഴിഞ്ഞ പശ്ചാത്തലത്തിൽ ഇന്ന് മുതൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ സംബന്ധിച്ച കണക്കെടുപ്പു നടത്തുമെന്നും അതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു. എല്ലാ കുട്ടികൾക്കും പ്രവേശനം കിട്ടത്തക്ക രീതിയിൽ ശാസ്ത്രീയമായിട്ടായിരിക്കും സീറ്റുകളുടെയും ബാച്ചുകളുടെയും പുനക്രമീകരണം നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കിഫ്ബി പദ്ധതി പ്രകാരം 141 സ്കൂളുകളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാക്കും. ഈ അധ്യയനവർഷം ഹയർസെക്കൻഡറിയിൽ അക്കാഡമിക് തലത്തിൽ ഒരു ഡിജിറ്റൽ വിസ്മയം തീർക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അക്കാഡമിക് ആസൂത്രണത്തിനു വിനിമയത്തിനുമായി സമഗ്ര പോർട്ടൽ നിലവിൽ ഉണ്ട്. ഇതിനു പുറമെ മത്സരപരീക്ഷകൾക്കുൾപ്പെടെ തയാറെടുക്കുന്നതിന് സഹായകരമായ തരത്തിൽ സമഗ്ര മൂന്ന് എന്ന പ്രത്യേക പോർട്ടൽ ഇത്തവണ നടപ്പിലാക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും തുടർ ഗവേഷണത്തിനായി അതുവഴിയുള്ള കാര്യങ്ങൾ ഉൾക്കൊള്ളിക്കുന്നതിനുമായി സമഗ്ര നാല് എന്ന പേരിൽ മറ്റൊരു പോർട്ടലും ആരംഭിക്കും. ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മ ഈ അധ്യയന വർഷം മുതൽ ഹയർസെക്കന്ററി തലത്തിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.