തിരുവനന്തപുരം: കർഷകരുടെ കാർഷിക- കാർഷികേതര വായ്പകളിൽ അടക്കം ജപ്തി നടപടിയുണ്ടാകുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം തിരുവനന്തപുരത്തു ചേരും. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ടി.എം. തോമസ് ഐസക്കും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും അടക്കമുള്ളവർ ഇന്നു ചേരുന്ന ബാങ്കേഴ്സ് സമിതി യോഗത്തിൽ പങ്കെടുക്കും.
ഇന്നു രാവിലെ പത്തിനു റസിഡൻസി ടവറിലാണു യോഗം. ജപ്തി നടപടി പാടില്ലെന്ന സർക്കാർ നിലപാട് യോഗത്തിൽ മുഖ്യമന്ത്രി അറിയിക്കും. പ്രളയദുരന്തം നേരിട്ട കർഷകരുടേത് അടക്കമുള്ള ജപ്തി നടപടികൾ മോറട്ടോറിയം കാലാവധി തീരുന്ന മുറയ്ക്കു തുടരുമെന്നു കഴിഞ്ഞ ദിവസം ചില പത്രങ്ങളിൽ നൽകിയ പരസ്യത്തിലൂടെ സംസ്ഥാനതല ബാങ്കേഴ്സ് സമിതി പ്രഖ്യാപിച്ചിരുന്നു. ജൂലൈ 31നാണു മോറട്ടോറിയം കാലാവധി അവസാനിക്കുന്നത്. മോറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടിയെങ്കിലും ഇതു റിസർവ് ബാങ്ക് അംഗീകരിച്ചിരുന്നില്ല.
മോറട്ടോറിയം കാലാവധി കഴിഞ്ഞാൽ വായ്പ എടുത്തവർക്കു മറ്റ് ആനുകൂല്യങ്ങൾ അനുവദിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി ഇല്ലാത്ത സാഹചര്യത്തിൽ ബാങ്കുകൾക്കു ജപ്തി നിർത്തിവയ്ക്കാനാകില്ലെന്നാണു ബാങ്കേഴ്സ് സമിതി നിലപാട്.
സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കഴിഞ്ഞ ദിവസത്തെ നിലപാടിനെതിരേ നടപടിക്കെതിരേ ധന- കൃഷി മന്ത്രിമാർ രംഗത്തെത്തിയിരുന്നു.
ഇരട്ടത്താപ്പ് സമീപനമാണു ബാങ്കുകൾ സ്വീകരിക്കുന്നതെന്നായിരുന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ വിമർശനം. ബാങ്ക് നടപടിയെ ആവശ്യമെങ്കിൽ നിയമപരമായി നേരിടുമെന്നു മന്ത്രി വി.എസ്. സുനിൽകുമാറും പറഞ്ഞു.
ഇന്നു രാവിലെ പത്തിനു റസിഡൻസി ടവറിലാണു യോഗം. ജപ്തി നടപടി പാടില്ലെന്ന സർക്കാർ നിലപാട് യോഗത്തിൽ മുഖ്യമന്ത്രി അറിയിക്കും. പ്രളയദുരന്തം നേരിട്ട കർഷകരുടേത് അടക്കമുള്ള ജപ്തി നടപടികൾ മോറട്ടോറിയം കാലാവധി തീരുന്ന മുറയ്ക്കു തുടരുമെന്നു കഴിഞ്ഞ ദിവസം ചില പത്രങ്ങളിൽ നൽകിയ പരസ്യത്തിലൂടെ സംസ്ഥാനതല ബാങ്കേഴ്സ് സമിതി പ്രഖ്യാപിച്ചിരുന്നു. ജൂലൈ 31നാണു മോറട്ടോറിയം കാലാവധി അവസാനിക്കുന്നത്. മോറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടിയെങ്കിലും ഇതു റിസർവ് ബാങ്ക് അംഗീകരിച്ചിരുന്നില്ല.
മോറട്ടോറിയം കാലാവധി കഴിഞ്ഞാൽ വായ്പ എടുത്തവർക്കു മറ്റ് ആനുകൂല്യങ്ങൾ അനുവദിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി ഇല്ലാത്ത സാഹചര്യത്തിൽ ബാങ്കുകൾക്കു ജപ്തി നിർത്തിവയ്ക്കാനാകില്ലെന്നാണു ബാങ്കേഴ്സ് സമിതി നിലപാട്.
സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കഴിഞ്ഞ ദിവസത്തെ നിലപാടിനെതിരേ നടപടിക്കെതിരേ ധന- കൃഷി മന്ത്രിമാർ രംഗത്തെത്തിയിരുന്നു.
ഇരട്ടത്താപ്പ് സമീപനമാണു ബാങ്കുകൾ സ്വീകരിക്കുന്നതെന്നായിരുന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ വിമർശനം. ബാങ്ക് നടപടിയെ ആവശ്യമെങ്കിൽ നിയമപരമായി നേരിടുമെന്നു മന്ത്രി വി.എസ്. സുനിൽകുമാറും പറഞ്ഞു.