തിരുവനന്തപുരം: പഞ്ചായത്ത്-നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്താനായി ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കെ.എം. ഷാജിയുടെ അടിയന്തര പ്രമേയത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിടനിർമാണ ചട്ടങ്ങൾ സംബന്ധിച്ചു പഞ്ചായത്ത് രാജ്- മുൻസിപ്പൽ നിയമങ്ങളിൽ സെക്രട്ടറിക്കു മാത്രമാണ് അധികാരമുള്ളത്. സെക്രട്ടറിയുടെ തീരുമാനത്തിൽ അതൃപ്തിയുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രൈബ്യൂണലിൽ അപ്പീൽ നൽകാൻ മാത്രമേ കഴിയൂ. ചെയർമാനോ കൗണ്സിലിനോ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനോ അപ്പീൽ കേൾക്കാനോ അധികാരമില്ല. കെട്ടിടനിർമാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്.
നിലവിൽ ട്രൈബ്യൂണൽ തിരുവനന്തപുരത്തു മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ആറു മാസം മുതൽ ഒരു വർഷം വരെ അപ്പീൽ തീർപ്പാക്കാൻ സമയമെടുക്കുന്നുണ്ട്. കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ കൂടി ട്രൈബ്യൂണൽ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ അപേക്ഷകളിലെ ന്യൂനതകളുടെ കാര്യത്തിൽ സമഗ്രമായി പഠിച്ച് ഒറ്റത്തവണയായി അപേക്ഷകനെ അറിയിക്കണമെന്നത് ഉറപ്പുവരുത്തും. ഘട്ടംഘട്ടമായി ചോദ്യങ്ങൾ ചോദിച്ചു കാലംതാമസം വരുത്തുന്ന പ്രവണത തടയുന്നതിനു ചട്ടങ്ങൾ പുറപ്പെടുവിക്കും.
നിലവിലെ ചട്ടങ്ങൾ പ്രകാരം കെട്ടിടനിർമാണത്തിന്റെ അപേക്ഷയിന്മേൽ തീരുമാനമെടുക്കുന്നതിനു സെക്രട്ടറിയാണ് അന്തിമ അധികാരി. സാങ്കേതിക വൈദഗ്ധ്യമുള്ള എൻജിനിയർ പോലുള്ള ഉദ്യോഗസ്ഥരെയും സെക്രട്ടറിക്കു മറികടക്കാൻ ചട്ടപ്രകാരം തടസമില്ല. കാരണ സഹിതം സാങ്കേതിക വൈവിധ്യമുള്ള ഉദ്യോഗസ്ഥരുടെ തീരുമാനത്തെ മറികടക്കാനുള്ള സെക്രട്ടറിയുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യം ആലോചിക്കും.
ഇക്കാര്യത്തിൽ സെക്രട്ടറിക്കു മറിച്ചൊരു തീരുമാനമെടുക്കണമെങ്കിൽ സാങ്കേതിക വിദഗ്ധനായ ഉദ്യോഗസ്ഥന്റെ ഉപദേശം കേട്ടശേഷം ചർച്ചയുടെ മിനിറ്റ്സ് സെക്രട്ടറിയും സാങ്കേതിക ഉദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തി ഫയലിൽ രേഖപ്പെടുത്തണം. ഭേദഗതിയോടെയോ അല്ലാതെയോ അംഗീകരിക്കാൻ ബാധ്യസ്ഥനാണെന്ന കാര്യവും ചട്ടങ്ങളിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിടനിർമാണ ചട്ടങ്ങൾ സംബന്ധിച്ചു പഞ്ചായത്ത് രാജ്- മുൻസിപ്പൽ നിയമങ്ങളിൽ സെക്രട്ടറിക്കു മാത്രമാണ് അധികാരമുള്ളത്. സെക്രട്ടറിയുടെ തീരുമാനത്തിൽ അതൃപ്തിയുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രൈബ്യൂണലിൽ അപ്പീൽ നൽകാൻ മാത്രമേ കഴിയൂ. ചെയർമാനോ കൗണ്സിലിനോ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനോ അപ്പീൽ കേൾക്കാനോ അധികാരമില്ല. കെട്ടിടനിർമാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്.
നിലവിൽ ട്രൈബ്യൂണൽ തിരുവനന്തപുരത്തു മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ആറു മാസം മുതൽ ഒരു വർഷം വരെ അപ്പീൽ തീർപ്പാക്കാൻ സമയമെടുക്കുന്നുണ്ട്. കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ കൂടി ട്രൈബ്യൂണൽ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ അപേക്ഷകളിലെ ന്യൂനതകളുടെ കാര്യത്തിൽ സമഗ്രമായി പഠിച്ച് ഒറ്റത്തവണയായി അപേക്ഷകനെ അറിയിക്കണമെന്നത് ഉറപ്പുവരുത്തും. ഘട്ടംഘട്ടമായി ചോദ്യങ്ങൾ ചോദിച്ചു കാലംതാമസം വരുത്തുന്ന പ്രവണത തടയുന്നതിനു ചട്ടങ്ങൾ പുറപ്പെടുവിക്കും.
നിലവിലെ ചട്ടങ്ങൾ പ്രകാരം കെട്ടിടനിർമാണത്തിന്റെ അപേക്ഷയിന്മേൽ തീരുമാനമെടുക്കുന്നതിനു സെക്രട്ടറിയാണ് അന്തിമ അധികാരി. സാങ്കേതിക വൈദഗ്ധ്യമുള്ള എൻജിനിയർ പോലുള്ള ഉദ്യോഗസ്ഥരെയും സെക്രട്ടറിക്കു മറികടക്കാൻ ചട്ടപ്രകാരം തടസമില്ല. കാരണ സഹിതം സാങ്കേതിക വൈവിധ്യമുള്ള ഉദ്യോഗസ്ഥരുടെ തീരുമാനത്തെ മറികടക്കാനുള്ള സെക്രട്ടറിയുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യം ആലോചിക്കും.
ഇക്കാര്യത്തിൽ സെക്രട്ടറിക്കു മറിച്ചൊരു തീരുമാനമെടുക്കണമെങ്കിൽ സാങ്കേതിക വിദഗ്ധനായ ഉദ്യോഗസ്ഥന്റെ ഉപദേശം കേട്ടശേഷം ചർച്ചയുടെ മിനിറ്റ്സ് സെക്രട്ടറിയും സാങ്കേതിക ഉദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തി ഫയലിൽ രേഖപ്പെടുത്തണം. ഭേദഗതിയോടെയോ അല്ലാതെയോ അംഗീകരിക്കാൻ ബാധ്യസ്ഥനാണെന്ന കാര്യവും ചട്ടങ്ങളിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.