തിരുവനന്തപുരം: സമരം നടത്തുന്ന അന്തർസംസ്ഥാന സ്വകാര്യബസ് ഉടമകളുമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ സ്വകാര്യബസ് സമരം തുടരുമെന്നു ബസ് ഉടമകൾ അറിയിച്ചു.
അന്തർസംസ്ഥാന ബസുകളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട പരിശോധനകളും പിഴ ഈടാക്കലും തുടരുമെന്നു ഗതാഗതമന്ത്രി വ്യക്തമാക്കിയതോടെയാണു സമരം തുടരാൻ ഉടമകൾ തീരുമാനിച്ചത്. പെർമിറ്റ് ലംഘനത്തിന്റെ പേരിൽ പിഴ ഈടാക്കുന്നതു താങ്ങാനാകില്ലെന്നു ബസുടമകൾ പറഞ്ഞു.
കല്ലട സംഭവത്തിന്റെ പേരിൽ സർക്കാർ തങ്ങളെ മനഃപൂർവം ദ്രോഹിക്കുന്നെന്നാരോപിച്ച് 400ഓളം ബസുകളാണ് ഇന്നലെ മുതൽ സർവീസ് നിർത്തിവച്ചിരിക്കുന്നത്.
അന്തർസംസ്ഥാന ബസുകളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട പരിശോധനകളും പിഴ ഈടാക്കലും തുടരുമെന്നു ഗതാഗതമന്ത്രി വ്യക്തമാക്കിയതോടെയാണു സമരം തുടരാൻ ഉടമകൾ തീരുമാനിച്ചത്. പെർമിറ്റ് ലംഘനത്തിന്റെ പേരിൽ പിഴ ഈടാക്കുന്നതു താങ്ങാനാകില്ലെന്നു ബസുടമകൾ പറഞ്ഞു.
കല്ലട സംഭവത്തിന്റെ പേരിൽ സർക്കാർ തങ്ങളെ മനഃപൂർവം ദ്രോഹിക്കുന്നെന്നാരോപിച്ച് 400ഓളം ബസുകളാണ് ഇന്നലെ മുതൽ സർവീസ് നിർത്തിവച്ചിരിക്കുന്നത്.