+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജയരാജനെ ഉപയോഗിച്ചു സിപിഎമ്മിനെ ആക്ഷേപിക്കേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: പി. ജയരാജനെപ്പോലുള്ള ബിംബങ്ങളെ ഉപയോഗിച്ചു സിപിഎമ്മിനെ അധിക്ഷേപിച്ചു തകർക്കാമെന്നു
ജയരാജനെ ഉപയോഗിച്ചു  സിപിഎമ്മിനെ  ആക്ഷേപിക്കേണ്ട: മുഖ്യമന്ത്രി
തിരുവനന്തപുരം: പി. ജയരാജനെപ്പോലുള്ള ബിംബങ്ങളെ ഉപയോഗിച്ചു സിപിഎമ്മിനെ അധിക്ഷേപിച്ചു തകർക്കാമെന്നു കരുതേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെയൊന്നും തകരുന്നതല്ല ഈ പാർട്ടി. നേരത്തെയും ചില ബിംബങ്ങളെ ഉപയോഗിച്ചു പാർട്ടിയെ തകർക്കാമെന്നു ചിലർ കരുതിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടയിൽ ആ ബിംബം വി.എസ്. അച്യുതാനന്ദനാണെന്നു പ്രതിപക്ഷ നിരയിൽനിന്നു ചിലർ വിളിച്ചു പറഞ്ഞു.

കണ്ണൂർ ആന്തൂറിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയവേയാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സിപിഎമ്മിനെ ആക്ഷേപിക്കാൻ പി. ജയരാജനെത്തന്നെ ഉപയോഗിക്കാൻ കഴിയുമോയെന്നാണു ചിലർ ശ്രമിക്കുന്നത്. സ്വന്തം കൈകൊണ്ട് എഴുതാനോ ഭക്ഷണം കഴിക്കാനോ കഴിയാത്തയാളാണു ജയരാജൻ. സിപിഎം നേതാവായ അദ്ദേഹം ആർഎസ്എസ് ആക്രമണത്തിന് ഇരയായിട്ടാണ് ഇതു സംഭവിച്ചത്.

ഇതപോലെ സംസ്ഥാനത്തെ മുതിർന്ന നേതാവായ എം.വി. ഗോവിന്ദനെ ആക്രമിക്കാനാണു ശ്രമിക്കുന്നത്. മാന്യമായി രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നവരെ ആക്ഷേപിക്കരുത്. ആന്തൂർ നഗരസഭാ കൗണ്‍സിൽ സിപിഎം നേതൃത്വത്തിന്‍റേതാണെന്ന പേരിലാണ് പാർട്ടിയെ വേട്ടയാടാൻ ശ്രമിക്കുന്നത്. പഞ്ചായത്ത് രാജ് നഗരകാര്യ ആക്ടിലെ കെട്ടിട നിർമാണ ചട്ടം അനുസരിച്ചു അധികാരം സെക്രട്ടറിയിൽ നിക്ഷിപ്തമാണ്. അപ്പീൽ അധികാരി തദ്ദേശ സ്ഥാപന ട്രൈബ്യൂണൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.