തിരുവനന്തപുരം: വെള്ളക്കരം കാലോചിതമായി വർധിപ്പിക്കണമെന്ന് കേരള പബ്ലിക് എക്സ്പെൻഡിച്ചർ റിവ്യു കമ്മിറ്റി സർക്കാരിനോടു ശിപാർശ ചെയ്തു. കമ്മിറ്റിയുടെ 2017-18ലെ റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ സമർപ്പിച്ചു.
2018 മാർച്ച് 31 വരെ വാട്ടർ അഥോറിറ്റിക്കു സർക്കാർ 2949.66 കോടി രൂപ സാന്പത്തിക സഹായമായി നൽകിയിട്ടുണ്ട്. അഥോറിറ്റിയെ സ്വയം പര്യാപ്തമാക്കണമെങ്കിൽ കുടിവെള്ളത്തിന്റെയും സ്വീവറേജ് സേവനങ്ങളുടെയും നിരക്കുകൾ കൂട്ടണം. സർവകലാശാലകളുടെ ഗ്രാന്റ് ഇനത്തിലുള്ള സഹായവും വർധിച്ചു വരികയാണ്.
ശന്പളവും പെൻഷനും നൽകുന്നതിനാണ് ഈ ഗ്രാന്റ് പ്രധാനമായും ഉപയോഗിക്കുന്നത്. അടുത്ത ശന്പള കമ്മീഷൻ റിപ്പോർട്ട് കൂടി വരുന്നതോടെ ഗ്രാന്റ് ഇനത്തിൽ സർക്കാർ കൂടുതൽ തുക നൽകേണ്ടി വരും. ഈ സാഹചര്യത്തിൽ സർവകലാശാലകൾ ഇത്തരം ബാധ്യതകളുടെ ഒരു വിഹിതമെങ്കിലും വഹിക്കാവുന്ന തരത്തിൽ സ്വന്തം നിലയിൽ വരുമാനം കണ്ടെത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശന്പളവും മറ്റു പരന്പരാഗത ചെലവുകളും വഹിക്കാനായി സ്വന്തം വരുമാനമാർഗം കണ്ടെത്തണം.
ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങൾക്കു സ്വന്തം നികുതികളിലൂടെയും മറ്റു നികുതിയേതര മാർഗങ്ങളിലൂടെയും വരുമാനം കണ്ടെത്താൻ സാധിക്കും. സർക്കാർ നൽകുന്ന ജനറൽ പർപ്പസ് ഗ്രാന്റ് കാലക്രമത്തിൽ കുറച്ചുകൊണ്ടു വരാൻ സാധിക്കണം.
റവന്യു ചെലവുകൾ കുറയ്ക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണം. കഴിഞ്ഞ ഏതാനും മാസങ്ങളായി റവന്യു വരുമാനം ശരാശരി ഒന്പതു ശതമാനം വർധിക്കുന്പോൾ റവന്യു ചെലവ് 15 ശതമാനം വീതം വർധിച്ചു വരികയാണ്. വരുമാനം കൂട്ടി റവന്യുകമ്മി കുറയ്ക്കുന്നതിനു പരിമിതികളുണ്ട്. ഈ സാഹചര്യത്തിൽ ചെലവു ചുരുക്കണം.
കേന്ദ്രത്തിൽനിന്നുള്ള വരവിന്റെ വർധനയിൽ ഗണ്യമായ കുറവുണ്ട്. വരുംവർഷങ്ങളിലും ഇതു തുടരാനാണു സാധ്യത. കേന്ദ്ര വിഹിതം 2015-16ൽ 40.02 ശതമാനം വളർച്ച രേഖപ്പെടുത്തിയെങ്കിൽ 2016-17 ൽ വർധന 9.82 ശതമാനവും 2017-18 ൽ 6.85 ശതമാനവും മാത്രമായിരുന്നു.
കമ്മി നികത്താനായി കേന്ദ്രത്തിൽനിന്നു ലഭിച്ച ഗ്രാന്റ് കുറഞ്ഞു വരുന്നതാണു കേന്ദ്ര വിഹിതത്തിൽ കുറവു വരാനുള്ള പ്രധാന കാരണം. കേന്ദ്രം നികുതിക്കു മേൽ കൂടുതലായി സെസും സർചാർജും ഏർപ്പെടുത്തുന്നതും കേന്ദ്രത്തിൽനിന്നുള്ള വിഹിതം കുറയാൻ കാരണമാകുന്നുണ്ട്. സെസും സർച്ചാർജും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ല എന്നതാണു കാരണം. സംസ്ഥാനങ്ങളുമായി വീതം വയ്ക്കേണ്ട സംസ്ഥാനാന്തര നികുതിയായ ഐജിഎസ്ടി കൃത്യമായി വീതംവച്ചു നൽകാത്തതും സംസ്ഥാനത്തിന്റെ ധനലഭ്യത കുറച്ചതായി കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
2018 മാർച്ച് 31 വരെ വാട്ടർ അഥോറിറ്റിക്കു സർക്കാർ 2949.66 കോടി രൂപ സാന്പത്തിക സഹായമായി നൽകിയിട്ടുണ്ട്. അഥോറിറ്റിയെ സ്വയം പര്യാപ്തമാക്കണമെങ്കിൽ കുടിവെള്ളത്തിന്റെയും സ്വീവറേജ് സേവനങ്ങളുടെയും നിരക്കുകൾ കൂട്ടണം. സർവകലാശാലകളുടെ ഗ്രാന്റ് ഇനത്തിലുള്ള സഹായവും വർധിച്ചു വരികയാണ്.
ശന്പളവും പെൻഷനും നൽകുന്നതിനാണ് ഈ ഗ്രാന്റ് പ്രധാനമായും ഉപയോഗിക്കുന്നത്. അടുത്ത ശന്പള കമ്മീഷൻ റിപ്പോർട്ട് കൂടി വരുന്നതോടെ ഗ്രാന്റ് ഇനത്തിൽ സർക്കാർ കൂടുതൽ തുക നൽകേണ്ടി വരും. ഈ സാഹചര്യത്തിൽ സർവകലാശാലകൾ ഇത്തരം ബാധ്യതകളുടെ ഒരു വിഹിതമെങ്കിലും വഹിക്കാവുന്ന തരത്തിൽ സ്വന്തം നിലയിൽ വരുമാനം കണ്ടെത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശന്പളവും മറ്റു പരന്പരാഗത ചെലവുകളും വഹിക്കാനായി സ്വന്തം വരുമാനമാർഗം കണ്ടെത്തണം.
ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങൾക്കു സ്വന്തം നികുതികളിലൂടെയും മറ്റു നികുതിയേതര മാർഗങ്ങളിലൂടെയും വരുമാനം കണ്ടെത്താൻ സാധിക്കും. സർക്കാർ നൽകുന്ന ജനറൽ പർപ്പസ് ഗ്രാന്റ് കാലക്രമത്തിൽ കുറച്ചുകൊണ്ടു വരാൻ സാധിക്കണം.
റവന്യു ചെലവുകൾ കുറയ്ക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണം. കഴിഞ്ഞ ഏതാനും മാസങ്ങളായി റവന്യു വരുമാനം ശരാശരി ഒന്പതു ശതമാനം വർധിക്കുന്പോൾ റവന്യു ചെലവ് 15 ശതമാനം വീതം വർധിച്ചു വരികയാണ്. വരുമാനം കൂട്ടി റവന്യുകമ്മി കുറയ്ക്കുന്നതിനു പരിമിതികളുണ്ട്. ഈ സാഹചര്യത്തിൽ ചെലവു ചുരുക്കണം.
കേന്ദ്രത്തിൽനിന്നുള്ള വരവിന്റെ വർധനയിൽ ഗണ്യമായ കുറവുണ്ട്. വരുംവർഷങ്ങളിലും ഇതു തുടരാനാണു സാധ്യത. കേന്ദ്ര വിഹിതം 2015-16ൽ 40.02 ശതമാനം വളർച്ച രേഖപ്പെടുത്തിയെങ്കിൽ 2016-17 ൽ വർധന 9.82 ശതമാനവും 2017-18 ൽ 6.85 ശതമാനവും മാത്രമായിരുന്നു.
കമ്മി നികത്താനായി കേന്ദ്രത്തിൽനിന്നു ലഭിച്ച ഗ്രാന്റ് കുറഞ്ഞു വരുന്നതാണു കേന്ദ്ര വിഹിതത്തിൽ കുറവു വരാനുള്ള പ്രധാന കാരണം. കേന്ദ്രം നികുതിക്കു മേൽ കൂടുതലായി സെസും സർചാർജും ഏർപ്പെടുത്തുന്നതും കേന്ദ്രത്തിൽനിന്നുള്ള വിഹിതം കുറയാൻ കാരണമാകുന്നുണ്ട്. സെസും സർച്ചാർജും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ല എന്നതാണു കാരണം. സംസ്ഥാനങ്ങളുമായി വീതം വയ്ക്കേണ്ട സംസ്ഥാനാന്തര നികുതിയായ ഐജിഎസ്ടി കൃത്യമായി വീതംവച്ചു നൽകാത്തതും സംസ്ഥാനത്തിന്റെ ധനലഭ്യത കുറച്ചതായി കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.