തിരുവനന്തപുരം: അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള തടയാൻ സർക്കാർ നിയോഗിച്ച ജസ്റ്റീസ് എം. രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് ഇടക്കാല റിപ്പോർട്ട് നൽകി.
ജസ്റ്റീസ് എം. രാമചന്ദ്രൻ അധ്യക്ഷനായ കമ്മീഷൻ നാലു പേജുള്ള ഇടക്കാല റിപ്പോർട്ടാണ് സർക്കാരിനു നൽകിയിരിക്കുന്നത്.
ഉത്സവ സീസണുകളിലടക്കം തിരക്കുള്ള സമയത്ത് സാധാരണ നിരക്കിനേക്കാൾ 12 ശതമാനത്തിലധികം നിരക്ക് വാങ്ങാൻ ബസുടമകളെ അനുവദിക്കരുതെന്നാണു കമ്മീഷൻ സർക്കാരിനോടു ശിപാർശ ചെയ്തിരിക്കുന്നത്.
ഇത്തരം ബസുകളുടെ മരണപ്പാച്ചിലും ചൂഷണവും അവസാനിപ്പിക്കാൻ സമഗ്രമായ റിപ്പോർട്ടും വൈകാതെ തയാറാക്കുമെന്നു ജസ്റ്റീസ് എം.രാമചന്ദ്രൻ അറിയിച്ചു.
ജസ്റ്റീസ് എം. രാമചന്ദ്രൻ അധ്യക്ഷനായ കമ്മീഷൻ നാലു പേജുള്ള ഇടക്കാല റിപ്പോർട്ടാണ് സർക്കാരിനു നൽകിയിരിക്കുന്നത്.
ഉത്സവ സീസണുകളിലടക്കം തിരക്കുള്ള സമയത്ത് സാധാരണ നിരക്കിനേക്കാൾ 12 ശതമാനത്തിലധികം നിരക്ക് വാങ്ങാൻ ബസുടമകളെ അനുവദിക്കരുതെന്നാണു കമ്മീഷൻ സർക്കാരിനോടു ശിപാർശ ചെയ്തിരിക്കുന്നത്.
ഇത്തരം ബസുകളുടെ മരണപ്പാച്ചിലും ചൂഷണവും അവസാനിപ്പിക്കാൻ സമഗ്രമായ റിപ്പോർട്ടും വൈകാതെ തയാറാക്കുമെന്നു ജസ്റ്റീസ് എം.രാമചന്ദ്രൻ അറിയിച്ചു.