കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന കണ്ണൂർ സ്വദേശിനി ഷംന തസ്നിം ചികിത്സാപ്പിഴവിനെത്തുടർന്നു മരിച്ച സംഭവത്തിൽ ഒരു കോടി രൂപ സർക്കാർ നഷ്ടപരിഹാരമായി നൽകണമെന്നാവശ്യപ്പെട്ടു ഷംനയുടെ അമ്മ പി.കെ. ഷെരീഫ ചീഫ് സെക്രട്ടറിക്കു വക്കീൽ നോട്ടീസയച്ചു.
ഷംനയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തി വന്ന പിതാവ് അബൂട്ടി ഹൃദയാഘാതത്തെത്തുടർന്നു 2018 ഒക്ടോബർ 28നു മരിച്ചിരുന്നു.
ഷംനയുടെയും പിതാവിന്റെയും മരണം കുടുംബത്തിന്റെ പ്രതീക്ഷകളാണു തകർത്തതെന്നും ചികിത്സാപ്പിഴവിന്റെ പേരിലുണ്ടായ ദുരന്തത്തിനു നഷ്ടപരിഹാരമായി ഒരു കോടി രൂപ 30 ദിവസത്തിനുള്ളിൽ നൽകണമെന്നുമാണു വക്കീൽ നോട്ടീസിൽ പറയുന്നത്.
2016 ജൂലൈ 18 നാണ് പനി ബാധിച്ചു ചികിത്സ തേടിയെത്തിയ ഷംന തസ്നിം കുത്തിവയ്പിനെത്തുടർന്നു കുഴഞ്ഞു വീണു മരിച്ചത്.
ഷംനയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തി വന്ന പിതാവ് അബൂട്ടി ഹൃദയാഘാതത്തെത്തുടർന്നു 2018 ഒക്ടോബർ 28നു മരിച്ചിരുന്നു.
ഷംനയുടെയും പിതാവിന്റെയും മരണം കുടുംബത്തിന്റെ പ്രതീക്ഷകളാണു തകർത്തതെന്നും ചികിത്സാപ്പിഴവിന്റെ പേരിലുണ്ടായ ദുരന്തത്തിനു നഷ്ടപരിഹാരമായി ഒരു കോടി രൂപ 30 ദിവസത്തിനുള്ളിൽ നൽകണമെന്നുമാണു വക്കീൽ നോട്ടീസിൽ പറയുന്നത്.
2016 ജൂലൈ 18 നാണ് പനി ബാധിച്ചു ചികിത്സ തേടിയെത്തിയ ഷംന തസ്നിം കുത്തിവയ്പിനെത്തുടർന്നു കുഴഞ്ഞു വീണു മരിച്ചത്.