ബദിയഡുക്ക: പശുക്കടത്ത് ആരോപിച്ച് ഡ്രൈവറേയും സഹായിയേയും ആക്രമിച്ച് പിക്കപ്പ് വാനും അരലക്ഷം രൂപയും പശുക്കളേയും തട്ടിക്കൊണ്ടുപോയി. ആക്രമണത്തിനു പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് പറയുന്നു. ആക്രമണത്തിനിരയായ കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പിക്കപ്പ് വാന്‍ ഡ്രൈവറുമായ ഹംസ(40), സഹായി കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ ഇബ്രാഹിമിന്റെ മകന് അല്‍ത്താഫ്(30) എന്നിവരെ ചെങ്കള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 6.30 ഓടെ എന്മകജെ മഞ്ചനടുക്ക സറോളിയിലാണ് സംഭവം. ഹംസയും അല്‍ത്താഫും കന്നുകാലി കച്ചവടക്കാരാണ്. പുത്തൂരിലെ ഇസ്മായില്‍ എന്നയാളില്‍നിന്ന് മൂന്നുപശുക്കളെ വാങ്ങി ബന്തിയോട്ടെ ഒരാള്‍ക്ക് വളര്‍ത്താന്‍വേണ്ടി കൊണ്ടുപോവുകയായിരുന്നു. അതേസമയം അഡ്യനടുക്ക സറോളിയില് ഡയറിഫാം നടത്തുന്ന ഹാരിസിന് നല്കാന് ഇസ്മായില്‍ 50,000 രൂപ ഏല്‍പ്പിച്ചിരുന്നു. പണം ഹാരിസിന് കൈമാറാന്‍ വീടിന് സമീപം വാഹനം നിര്‍ത്തിയപ്പോള്‍ പിന്നാലെ കാറിലെത്തിയ ആറംഗസംഘം മാരാകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞു. തുടര്‍ന്ന് പിക്കപ്പിന്റെ താക്കോല്‍ പിടിച്ചുവാങ്ങി പിക്കപ്പും പശുക്കളെയും ഇവര്‍ കടത്തിക്കൊണ്ടുപോയി. വണ്ടിയുടെ ഡാഷ്ബോക്സില്‍ വച്ചിരുന്ന പണവും നഷ്ടപ്പെട്ടതായി ഇവര്‍ പറഞ്ഞു.
വിവരമറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബദിയഡുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിനിരയായവരില്നിന്ന് പോലീസ് മൊഴിയെടുത്തു. അറവിനായി പശുക്കളെ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചാണ് തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവരും മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. ഇരുവരുടേയും പരാതിയുടെ അടിസ്ഥാനത്തില്‍ പെര്‍ള സ്വദേശികളും കര്‍ണാടക പുത്തൂരിലെ താമസക്കാരുമായ അക്ഷയ്, രാകേഷ്, ഗണേഷ്, മിഥുൻ തുടങ്ങി ആറുപേര്‍ക്കെതിരേ കേസെടുത്തു.
ഇന്നലെ രാവിലെ 6.30 ഓടെ എന്മകജെ മഞ്ചനടുക്ക സറോളിയിലാണ് സംഭവം. ഹംസയും അല്‍ത്താഫും കന്നുകാലി കച്ചവടക്കാരാണ്. പുത്തൂരിലെ ഇസ്മായില്‍ എന്നയാളില്‍നിന്ന് മൂന്നുപശുക്കളെ വാങ്ങി ബന്തിയോട്ടെ ഒരാള്‍ക്ക് വളര്‍ത്താന്‍വേണ്ടി കൊണ്ടുപോവുകയായിരുന്നു. അതേസമയം അഡ്യനടുക്ക സറോളിയില് ഡയറിഫാം നടത്തുന്ന ഹാരിസിന് നല്കാന് ഇസ്മായില്‍ 50,000 രൂപ ഏല്‍പ്പിച്ചിരുന്നു. പണം ഹാരിസിന് കൈമാറാന്‍ വീടിന് സമീപം വാഹനം നിര്‍ത്തിയപ്പോള്‍ പിന്നാലെ കാറിലെത്തിയ ആറംഗസംഘം മാരാകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞു. തുടര്‍ന്ന് പിക്കപ്പിന്റെ താക്കോല്‍ പിടിച്ചുവാങ്ങി പിക്കപ്പും പശുക്കളെയും ഇവര്‍ കടത്തിക്കൊണ്ടുപോയി. വണ്ടിയുടെ ഡാഷ്ബോക്സില്‍ വച്ചിരുന്ന പണവും നഷ്ടപ്പെട്ടതായി ഇവര്‍ പറഞ്ഞു.
വിവരമറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബദിയഡുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിനിരയായവരില്നിന്ന് പോലീസ് മൊഴിയെടുത്തു. അറവിനായി പശുക്കളെ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചാണ് തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവരും മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. ഇരുവരുടേയും പരാതിയുടെ അടിസ്ഥാനത്തില്‍ പെര്‍ള സ്വദേശികളും കര്‍ണാടക പുത്തൂരിലെ താമസക്കാരുമായ അക്ഷയ്, രാകേഷ്, ഗണേഷ്, മിഥുൻ തുടങ്ങി ആറുപേര്‍ക്കെതിരേ കേസെടുത്തു.