തിരുവനന്തപുരം: പാർട്ടി സെക്രട്ടറി മുതൽ താഴെതട്ടിലുള്ള നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും പാർട്ടി നേതൃത്വം കുറ്റകരമായ മൗനം തുടരുന്നത് സിപിഎം ഇന്നു നേരിടുന്ന അപചയത്തിന്റെയും ധാർമിക അധഃപതനത്തിന്റെയും വ്യാപ്തി പ്രകടമാക്കുന്നതാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മകനെതിരേ ഉയർന്ന പരാതിയെക്കുറിച്ച് കോടിയേരിക്ക് അറിയാമായിരുന്നെന്നും സംഭവത്തിൽ ഇടപ്പെട്ടുവെന്നും തെളിയിക്കുന്ന വെളിപ്പെടുത്തലുകളാണു പുറത്തുവരുന്നത്.
പാർട്ടി സെക്രട്ടറിയുമായി ബന്ധപ്പെട്ട് ഇത്തരമൊരു പരാതി സിപിഎമ്മിൽ ഉയരുന്നത് ആദ്യമാണ്. കഴിവും ജനസ്വാധീനവുമുള്ള നിരവധി നേതാക്കളെയാണ് സിപിഎം പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ പുറത്താക്കിയിട്ടുള്ളത്. ആ പ്രസ്ഥാനം ഇന്നു കോടിയേരി ബാലകൃഷ്ണനു മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നു. സ്ത്രീപീഡകർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നു പറയുന്ന സിപിഎം നേതാക്കളും അവരുമായി ബന്ധപ്പെട്ടവരുമാണ് സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ പ്രതികളായി വരുന്നത്.
ആന്തൂർ സംഭവത്തിൽ നഗരസഭ അധ്യക്ഷയോട് രാജിവയ്ക്കാനും നിയമ നടപടികൾ നേരിടാനും ഉപദേശിക്കേണ്ട പാർട്ടി അവരെ വെള്ളപൂശാൻ ശ്രമിക്കുന്നതു ന്യായീകരിക്കാനാകില്ല. നഗരസഭാ അധ്യക്ഷയ്ക്കെതിരെ സാജന്റെ ഭാര്യയുടെ മൊഴി ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് പോലീസ് കേസെടുത്തില്ല. ദുരഭിമാനം വെടിഞ്ഞ് എത്രയും പെട്ടെന്ന് കണ്വൻഷൻ സെന്ററിന് അനുമതി നൽകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
പാർട്ടി സെക്രട്ടറിയുമായി ബന്ധപ്പെട്ട് ഇത്തരമൊരു പരാതി സിപിഎമ്മിൽ ഉയരുന്നത് ആദ്യമാണ്. കഴിവും ജനസ്വാധീനവുമുള്ള നിരവധി നേതാക്കളെയാണ് സിപിഎം പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ പുറത്താക്കിയിട്ടുള്ളത്. ആ പ്രസ്ഥാനം ഇന്നു കോടിയേരി ബാലകൃഷ്ണനു മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നു. സ്ത്രീപീഡകർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നു പറയുന്ന സിപിഎം നേതാക്കളും അവരുമായി ബന്ധപ്പെട്ടവരുമാണ് സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ പ്രതികളായി വരുന്നത്.
ആന്തൂർ സംഭവത്തിൽ നഗരസഭ അധ്യക്ഷയോട് രാജിവയ്ക്കാനും നിയമ നടപടികൾ നേരിടാനും ഉപദേശിക്കേണ്ട പാർട്ടി അവരെ വെള്ളപൂശാൻ ശ്രമിക്കുന്നതു ന്യായീകരിക്കാനാകില്ല. നഗരസഭാ അധ്യക്ഷയ്ക്കെതിരെ സാജന്റെ ഭാര്യയുടെ മൊഴി ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് പോലീസ് കേസെടുത്തില്ല. ദുരഭിമാനം വെടിഞ്ഞ് എത്രയും പെട്ടെന്ന് കണ്വൻഷൻ സെന്ററിന് അനുമതി നൽകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.