കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയ സംഘം മൂന്നു വാഹനങ്ങളിൽ വ്യത്യസ്ത വഴികളിലൂടെയാണു ചാലിയേക്കരയിൽ എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. മാന്നാനത്തുനിന്നു വ്യത്യസ്ത വഴികളിൽ സഞ്ചരിച്ചതുകൊണ്ടാണു പ്രതികൾ തമ്മിൽ കൂടുതൽ ഫോണ്‍ സംഭാഷണം ഉണ്ടായതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഗിരീഷ് പി. സാരഥി കോടതിയിൽ പറഞ്ഞു.
കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനെത്തുടർന്നു നടപടി നേരിട്ട എഎസ്ഐ ബിജുവിനെ ഇന്നു വിസ്തരിക്കും. മൂന്നു വാഹനങ്ങളിലായാണു പ്രതികൾ കോട്ടയത്തും മാന്നാനത്തുമെത്തിയത്. തിരികെ ഇന്നോവാ കാർ പാലാ, മേവിട, റാന്നി വഴിയാണു ചാലിയേക്കരയ്ക്കു പോയത്. ഐ 20 കാർ കോട്ടയം, ചങ്ങനാശേരി, പത്തനംതിട്ട വഴിയും വാഗണ്‍ ആർ കാർ മല്ലപ്പള്ളി, കോഴഞ്ചേരി, പത്തനംതിട്ട വഴിയുമാണു ചാലിയേക്കരയിൽ എത്തിയത്.
മരണത്തിലെ അസ്വഭാവികതയെത്തുടർന്നു 2018 ജൂണ്‍ 11ന് അന്വേഷണ മേൽനോട്ട ഉദ്യോഗസ്ഥനായ ഐജി പരിശോധനകൾക്കു ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നു ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നു രൂപീകരിച്ച സംഘം 29നു ചാലിയേക്കരയിലെത്തി പരിശോധന നടത്തി അപകടമരണമല്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
തുടർന്ന് ഈ രീതിയിലായിരുന്നു അന്വേഷണം. ഗിരീഷ് പി. സാരഥിയുടെ ക്രോസ് വിസ്താരം ഇന്നലെ പൂർത്തിയായി.
കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനെത്തുടർന്നു നടപടി നേരിട്ട എഎസ്ഐ ബിജുവിനെ ഇന്നു വിസ്തരിക്കും. മൂന്നു വാഹനങ്ങളിലായാണു പ്രതികൾ കോട്ടയത്തും മാന്നാനത്തുമെത്തിയത്. തിരികെ ഇന്നോവാ കാർ പാലാ, മേവിട, റാന്നി വഴിയാണു ചാലിയേക്കരയ്ക്കു പോയത്. ഐ 20 കാർ കോട്ടയം, ചങ്ങനാശേരി, പത്തനംതിട്ട വഴിയും വാഗണ്‍ ആർ കാർ മല്ലപ്പള്ളി, കോഴഞ്ചേരി, പത്തനംതിട്ട വഴിയുമാണു ചാലിയേക്കരയിൽ എത്തിയത്.
മരണത്തിലെ അസ്വഭാവികതയെത്തുടർന്നു 2018 ജൂണ്‍ 11ന് അന്വേഷണ മേൽനോട്ട ഉദ്യോഗസ്ഥനായ ഐജി പരിശോധനകൾക്കു ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നു ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നു രൂപീകരിച്ച സംഘം 29നു ചാലിയേക്കരയിലെത്തി പരിശോധന നടത്തി അപകടമരണമല്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
തുടർന്ന് ഈ രീതിയിലായിരുന്നു അന്വേഷണം. ഗിരീഷ് പി. സാരഥിയുടെ ക്രോസ് വിസ്താരം ഇന്നലെ പൂർത്തിയായി.