റാന്നി/ചങ്ങനാശേരി: പമ്പാനദിയിൽ മുങ്ങിമരിച്ച വിദ്യാർഥിനിയുടെ സംസ്കാരം നടത്തി. ചങ്ങനാശേരി തൃക്കൊടിത്താനം കടവുങ്കൽ സജീവ് - ശ്രീജ ദമ്പതികളുടെ മകൾ സൂര്യ (18)യാണ് പന്പാനദിയിൽ മുങ്ങി മരിച്ചത്. ഇന്നലെ ഉച്ചയോടെ ഐത്തല താമരപ്പള്ളി കടവിന് എതിർവശത്തായി ചില്ലിക്കാടിനോടു ചേർന്നു കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ സൂര്യ ഒഴുക്കിൽപെട്ട പമ്പാനദിയിലെ പെരുമ്പേകാവു ക്ഷേത്ര കടവിനു നാലു കിലോമീറ്ററോളം താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്.
റാന്നിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നുമെത്തിയ ഫയർഫോഴ്സ്, സ്കൂബാ ടീം അംഗങ്ങൾ ചേർന്ന് ഞായറാഴ്ച വൈകുന്നേരം വരെ നദിയിൽ തെരച്ചിൽ നടത്തിയിരുന്നു. ഇന്നലെ രാവിലെ മുതൽ റാന്നി വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് നാട്ടുകാർ പറഞ്ഞ സംശയ പ്രകാരം വീണ്ടും മുകൾ ഭാഗത്തേക്ക് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.
റാന്നി പേലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം തൃക്കൊടി ത്താനത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
റാന്നിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നുമെത്തിയ ഫയർഫോഴ്സ്, സ്കൂബാ ടീം അംഗങ്ങൾ ചേർന്ന് ഞായറാഴ്ച വൈകുന്നേരം വരെ നദിയിൽ തെരച്ചിൽ നടത്തിയിരുന്നു. ഇന്നലെ രാവിലെ മുതൽ റാന്നി വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് നാട്ടുകാർ പറഞ്ഞ സംശയ പ്രകാരം വീണ്ടും മുകൾ ഭാഗത്തേക്ക് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.
റാന്നി പേലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം തൃക്കൊടി ത്താനത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.